Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിനെ വിമർശിച്ച് ചൈന: അതിർവരമ്പ് കടക്കുന്നു, പലസ്തീന്‍ ജനത അനീതി അനുഭവിക്കുന്നു

ബെയ്ജിങ്: ഹമാസ്-ഇസ്രായേല്‍ സംഘർഷത്തില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ചൈന. ഗാസയിലെ ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ "സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ്" എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഇസ്രായേൽ സർക്കാർ ഗാസയിലെ ജനങ്ങൾക്ക് കൂട്ടായ ശിക്ഷ നൽകുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസയിലെ ഹമാസ് പ്രവർത്തകർക്കെതിരെ ഇസ്രായേൽ ഒരു കര ആക്രമണത്തിന് തയ്യാറായിക്കഴിഞ്ഞുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നതിനിടെ സൗദി അറേബ്യൻ രാജകുമാരന്‍ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനെ ശനിയാഴ്ച ഫോണിലൂടെ വിളിച്ചാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. "ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ്," വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

israel-china-

സൗദി അറേബ്യയും ഹമാസിനെ വലിയ തോതില്‍ പിന്തുണയ്ക്കുന്ന ഇറാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് മാർച്ച് മാസത്തില്‍ ഇടനിലക്കാരനായി പ്രവർത്തിച്ചത് ചൈനയായിരുന്നു. ഈ സാഹചര്യത്തില്‍ ചൈനയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടിന് മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.

"ഇസ്രായേൽ അന്താരാഷ്ട്ര സമൂഹത്തിന്റെയും യുഎൻ സെക്രട്ടറി ജനറലിന്റെയും ആഹ്വാനങ്ങൾ ആത്മാർത്ഥമായി കേൾക്കുകയും ഗാസയിലെ ജനങ്ങൾക്ക് കൂട്ടായ ശിക്ഷ നൽകുന്നത് അവസാനിപ്പിക്കുകയും വേണം," സംഘർഷത്തിൽ ചൈന ഇതുവരെ പ്രകടിപ്പിച്ച ഏറ്റവും ശക്തമായ നിലപാട് എന്താണെന്നും വാങ് കൂട്ടിച്ചേർത്തു.

സംഘർഷത്തെക്കുറിച്ചുള്ള ചൈനയുടെ ഔദ്യോഗിക പ്രസ്താവനകൾ അക്രമത്തെ അപലപിച്ചതിൽ ഹമാസിന്റെ പേര് പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ചൈനയുടെ പ്രത്യേക ദൂതൻ ഷായ് ജുൻ അടുത്ത ആഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്നും ചൈന ഞായറാഴ്ച അറിയിച്ചു.

'വെടിനിർത്തലിനായി വിവിധ കക്ഷികളുമായി ചർച്ചകള്‍ ഏകോപിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി സാഹചര്യം ലഘൂകരിക്കുന്നതിനും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജായ് അടുത്തയാഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കും' രാജ്യത്തെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ചൈനയിലെ അറബ് ലീഗിന്റെ പ്രതിനിധികളുമായി ഷായ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുകയും പലസ്തീൻ വിഷയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ ബെയ്ജിംഗ് പ്രാദേശിക ഗ്രൂപ്പിനെ പിന്തുണയ്ക്കുകയും ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മിഡിൽ ഈസ്റ്റ് സമാധാന പ്രക്രിയയെ തിരികെ കൊണ്ടുവരാൻ തങ്ങള്‍ നിരന്തരമായ ശ്രമങ്ങൾ നടത്തുമെന്നും ചൈന വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+