Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗാസയിൽ വെടിനിർത്തൽ നടക്കില്ല, അത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമെന്ന് നെതന്യാഹു

‍ടെൽ അവീവ്: ഗാസ യുദ്ധത്തിൽ വെടിനിർത്തൽ "നടക്കില്ല", അത് പ്രദേശത്തെ ഇസ്ലാമിസ്റ്റ് ഭരണാധികാരികളായ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണ് എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ യുദ്ധത്തിൽ വെടിനിർത്തൽ "നടക്കില്ല", അത് പ്രദേശത്തെ ഇസ്ലാമിസ്റ്റ് ഭരണാധികാരികളായ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണ്.

തടവുകാരെ നിരുപാധികമായി ഉടൻ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്ന് ഇസ്രായേൽ നേതാവ് പറഞ്ഞു. ബന്ദികളാക്കിയവരിൽ 33 കുട്ടികളുണ്ടെന്നും ഹമാസ് അവരെ ഭയപ്പെടുത്തുകയും ബന്ദികളാക്കി നിർത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

palestine

"വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ഇസ്രായേൽ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനും പ്രാകൃതത്വത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്. ഇത് സംഭവിക്കില്ല," അദ്ദേഹം പറഞ്ഞു. "ഈ യുദ്ധം ജയിക്കുന്നതുവരെ" ഇസ്രായേൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഗാസയിലെ "സിവിലിയൻ അപകടങ്ങൾ തടയാൻ" സൈന്യം അതിന്റെ വഴിക്ക് പോകുക ആണെന്നു നെതന്യാഹു, പറഞ്ഞു.

അതേസമയം, ഹമാസുമായുള്ള യുദ്ധം രണ്ടാം ഘട്ടം കടന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയിലേക്കു കൂടുതൽ സൈനിക സംഘം തിരിച്ചിണ്ടെന്നും ഹമാസിനെ കര, നാവിക, വ്യോമമാർഗത്തിലൂടെ നശിപ്പിക്കുമെന്നും ആണ് നെതന്യാഹു വ്യക്തമാക്കിയത്. രണ്ട് സാധ്യതകൾ മുന്നിൽ വരുന്ന അവസ്ഥ രാജ്യത്തിന് ഉണ്ടാകുമെന്നും പ്രവർത്തിക്കുക എല്ലെങ്കിൽ മരിക്കുക എന്നതാണ് സ്ഥിതി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആ പരീക്ഷണത്തിലൂടെ നമ്മൾ കടന്നുപോവുകയാണ്. ഇത് അവസാനിക്കുന്നത് എങ്ങനെ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇസ്രയേൽ വിജയിക്കും. യുദ്ധത്തിൽ ജീവൻ നഷ്ടമായ വ്യക്തികളുടേയും ഹമാസ് ബന്ദികളാക്കിയവരുടെയും കുടുംബാംഗങ്ങളെ നെതന്യാഹു കണ്ടു. ‍, ബന്ദികളെ തിരികെ കൊണ്ടുവരാൻ സാധ്യമായ രീതിയിൽ പ്രവർത്തിക്കും എന്ന് നെതന്യാഹു പറഞ്ഞിരുന്നു.

കര ആക്രമണം വ്യാപിപ്പിക്കാനുള്ള തീരുമാനം വാർ ക്യാബിനറ്റും സെക്യൂരിറ്റി കൗൺസിലും ഒരുമിച്ച് എടുത്തത് ആണെന്നും ഇതുവരെ നിരവധി ഭീകരവാദികളെ വകവരുത്തി എന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, ​ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങഴെ പൂർണ ശക്തിയോടെ നേരിടാൻ തങ്ങളുടെ പ്രവർത്തകർ സജ്ജരാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ‌ തങ്ങളുടെ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. ഭക്ഷണവും വെള്ളവും വഹിക്കുന്ന ട്രക്കുകൾ ഗാസയിലേക്ക് കടക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞിരുന്ന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+