ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം
വാഷിംഗ്ടൺ; അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ചയാണ് ചുമതലയേൽക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ലിങ്കണ്‍ മെമ്മോറിയലിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഇന്ത്യൻ വംശജ കൂടിയായ കമല ഹാരീസ് യുഎസിന്റെ 49-ാം വൈസ് പ്രസിഡന്റായും ചുമതലയേൽക്കും. അമേരിക്കയുടെ 231 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യൻ വംശജയുമാണ് കമലാ ഹാരിസ്.
കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. 20 ന് ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി പത്ത് മണിയ്ക്കാണ് (11:30 ഈസ്റ്റേൺ ടൈം) ചടങ്ങുകൾ നടക്കുക.

ദേശീയഗാനത്തോടെയാകും ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ ആദ്യം യുഎസ്എയിലെ പ്രഥമ വനിത ഡോ. ജിൽ ബൈഡൻ ജനങ്ങളെ അഭിസംബോധന ചെയ്യും. ആദ്യം കമലഹാരസ് ആകും സത്യപ്രതിജ്ഞ ചെയ്യുക. പിന്നീട് ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം, സമാധാനപരമായ അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്നതിനായി ബൈഡനും ഹാരിസും സൈനികരുടെ 'പാസ് ഇൻ റിവ്യൂ' പരിശോധന പൂർത്തിയാക്കും.
ഉച്ചയ്ക്ക് അര്‍ലിങ്ടന്‍ നാഷണല്‍ സെമിത്തേരിയില്‍ നടക്കുന്ന ചടങ്ങില്‍ ബൈഡൻ പങ്കെടുക്കും. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു. ബുഷ് എന്നിവരും ചടങ്ങിന്റെ ഭാഗമാകും.
അതേസമയം അധികാര കൈമാറ്റത്തിന് മുൻപ് പരമ്പരാഗതമായി നടക്കുന്ന നിരവധി ചടങ്ങുകൾ തെറ്റിച്ച് കൊണ്ടാണ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്. പ്രഥമ വനിതയ്ക്ക് നൽകുന്ന ചായ സത്കാരം ഉൾപ്പെടെ നടത്താൻ മെലാനിയ തയ്യാറായിട്ടില്ല. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിലും ട്രംപ് പങ്കെടുക്കില്ലെന്നാണു റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആവും ചടങ്ങിൽ പങ്കെടുക്കുക.












Click it and Unblock the Notifications