Get Updates
Get notified of breaking news, exclusive insights, and must-see stories!

18 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നതിന് വിലക്ക്; ഉത്തരവ് നടപ്പിലാക്കി യുക്രെയിന്‍

കീവ്: യുക്രെയിനിലെ സൈനിക നടപടിയുമായി റഷ്യ മുന്നോട്ടു പോകുകയാണ്. റഷ്യയുടെ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്ത് സംഭവിച്ചാലും യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് റഷ്യ. ഈ സാഹചര്യത്തില്‍ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഒരു പൊതു സൈനിക സന്നാഹത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

കൂടാതെ 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുക്രേനിയന്‍ പുരുഷന്‍മാര്‍ക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഏര്‍പ്പെടുത്തിയ പട്ടാള നിയമത്തിന്റെ കാലാവധി വരെ നിരോധനം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ukrain

യുക്രെയ്‌നില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തിയതിനാല്‍, ഒരു പ്രത്യേക വിഭാഗം പൗരന്മാര്‍ക്ക് ഉക്രെയ്ന്‍ വിട്ടുപോകുന്നതില്‍ നിന്ന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഉക്രെയ്‌നിലെ സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകിച്ചും, 18 നും 60 നും ഇടയില്‍ പ്രായമുള്ള യുക്രെയ്‌നിലെ പുരുഷ പൗരന്മാര്‍ക്ക് യുക്രെയിന്‍ വിടുന്നത് നിരോധിച്ചിരിക്കുന്നു. അത്തരമൊരു നിയമം സൈനിക നിയമത്തിന്റെ കാലയളവിന് ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരങ്ങള്‍ എല്ലാ പൗരന്മാരും സ്വീകരിക്കണെന്നും ഉത്തരവില്‍ പറയുന്നു.

പട്ടാള നിയമം, എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, സിവിലിയന്‍ നേതാക്കളെക്കാള്‍ സൈനിക ഉദ്യോഗസ്ഥരും സൈനികരും രാജ്യത്തിന്റെ നിയമങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നാണ്. പട്ടാള നിയമം ലംഘിച്ച് പിടിക്കപ്പെടുന്ന ആര്‍ക്കും സൈനിക കോടതികളെ അഭിമുഖീകരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം പൗരന്മാരോട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ യുക്രെയിന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറായ എല്ലാ പൗരന്മാരോടും മുന്നോട്ട് വരാന്‍ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വ്യാഴാഴ്ച ആഹ്വാനം ചെയ്തിരുന്നു. മുന്നോട്ടുവരുന്നവര്‍ക്ക് ആയുധങ്ങള്‍ അടക്കമുള്ളവ നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു. യുദ്ധത്തിനെതിരെ പ്രതിഷേധിക്കാന്‍ റഷ്യക്കാരോട് സെലന്‍സ്‌കി ആഹ്വാനം ചെയ്തു.

റഷ്യയില്‍ ഇതുവരെ മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവര്‍ക്കും, യുക്രെയ്‌നുമായുള്ള യുദ്ധത്തിനെതിരെ പ്രതിഷേധിക്കേണ്ട സമയമാണിത്. ആയുധങ്ങളുമായി പ്രദേശിക പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറായ ഉക്രെയ്നിലെ എല്ലാ പൗരന്മാര്‍ക്കും ഞങ്ങള്‍ ഉപരോധം നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തെ നാസി ജര്‍മ്മനിയുടെ ആക്രമണവുമായി താരതമ്യം ചെയ്ത പ്രസിഡന്റ് രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനി ചെയ്തതുപോലെ റഷ്യ വഞ്ചനാപരമായ ആക്രമണം നടത്തിയെന്ന് പറഞ്ഞു.

ആക്രമണം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടതിന് പിന്നാലെ ഇന്ത്യയുടെ നിലപാടില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഉക്രെയ്ന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ. റഷ്യന്‍ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടില്‍ കൈവ് അഗാധമായ അതൃപ്തി രേഖപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

''എത്ര ലോക നേതാക്കള്‍ (റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍) പുടിന്‍ പറയുന്നത് കേള്‍ക്കുമെന്ന് എനിക്കറിയില്ല, എന്നാല്‍ (പ്രധാനമന്ത്രി നരേന്ദ്ര മോദി) മോദിജിയുടെ നിലപാട് എനിക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇന്ത്യയുടെ പിന്തുണയ്ക്കായി അഭ്യര്‍ത്ഥിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
    ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കുന്നു, യുക്രൈന്‍ ദൃശ്യങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+