Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്കർ വേദിയില്‍ ഇന്ത്യന്‍ തിളക്കം: ദ എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം

oscarf

ഇന്ത്യയിലേക്ക് വീണ്ടും ഒസ്കാർ. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 95-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയില്‍ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമാക്കാനായത്. ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഷോർട്ട് ഫിലീമിനാണ് പുരസ്കാരം. കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഫോട്ടോഗ്രാഫറായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച് ഡോക്യൂമെന്ററി ഫിലിം മേഖലയിലേക്ക് കടന്ന കാർത്തിനിയുടെ ആദ്യ ചിത്രത്തിന് തന്നെ ഓസ്കാർ ലഭിച്ചു.

എന്തുകൊണ്ട് ഈ സിനിമ ചെയ്തുവെന്ന് കാർത്തികി ഓസ്കാർ വേദിയില്‍ വ്യക്തമാക്കി. നമ്മളും ജീവികളും ഒരുമിച്ച് ജീവിക്കുന്നതാണ് ഈ ഭൂമി. ആ ഭൂമിയില്‍ വസിക്കുന്ന എല്ലാവർക്കും അവസരം വേണമെന്നും എല്ലാവരും കരുതണമെന്നും സംവിധായിക വ്യക്തമാക്കി. ബൊമ്മയ്ക്കും രഘുവെന്ന ആനയ്ക്കും സമർപ്പിച്ച ചിത്രത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ മുതുമലയില്‍ വെച്ചാണ് ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. ഏകദേശം അഞ്ച് വർഷത്തോളം ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.

oscar

വർഷങ്ങളോളം ആദിവാസി വിഭാഗത്തില്‍പ്പെട്ട ബൊമ്മനും ബന്ദിക്കുമൊപ്പം ജീവിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ടാണ് അവരുടെ സംരക്ഷണയിലുളള രഘുവെന്ന ആനയെക്കുറിച്ച് മനസ്സിലാക്കിയത്. ഇന്ത്യക്ക് ഏറെ അഭിമാനമുള്ള നിമിഷമായി പുരസ്കാര പ്രഖ്യാപനം മാറി. വർഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഒരു ഒസ്കാർ പുരസ്കാരം എത്തുന്നത്. ഊട്ടിയില്‍ ജനിച്ച് വളർന്ന കാർത്തിനി ഡിസ്കവറി ചാനലിലും മറ്റും പ്രവർത്തിച്ച വ്യക്തിയാണ്. ഏകദേശം നാല്‍പ്പത് മിനിറ്റ് നീളുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. രാജമൌലി സംവിധാനം ചെയ്ത ആർ ആർ ആറിലെ നാട്ടു,നാട്ടു എന്ന ഗാനത്തിന് പുരസ്കാരം ലഭിക്കുമോയെന്നുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ പ്രേക്ഷകർ. പുരസ്കാര പ്രഖ്യാപനത്തിന് മുന്നോടിയായി നാട്ടു, നാട്ടു ഗാനം വേദിയില്‍ അവതരിപ്പിച്ചു. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യന്‍ താരം ദീപിക പദുക്കോണും ഷോയിലെ അവതാരകരില്‍ ഒരാളാണ്.

അതേസമയം, എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധാനത്തിനുള്ള അംഗീകരവും എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് സംവിധായകരായ ഡാനിയൽ ക്വാനിനും, ഡാനിയൽ ഷീനെർട്ടിനും അർഹരായി. ഈ ചിത്രത്തിലെ അഭിനയത്തിന് മിഷേല്‍ യോ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഈ വിഭാഗത്തില്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരിയാണ് മിഷേല്‍. ദ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബ്രൈണ്ടന്‍ ഫ്രൈസർ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹത നേടിയപ്പോള്‍ വുമണ്‍ ടോക്കിങ് എന്ന ചിത്രത്തിനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം.

കെ ഹുയ് ക്വാന്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. (ചിത്രം- എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്). ജാമി ലീ കർട്ടിസ് ആണ് മികച്ച സഹ നടി (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്). മികച്ച ഡോക്യൂമെന്‍ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചലച്ചിത്രമായ നവോമിക്ക് പുരസ്കാരം ലഭിച്ചു. എന്‍ ഐറീഷ് ഗുഡ് ബൈ ആണ് മികച്ച ഷോർട്ട് ഫിലിം. ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ജെയിംസ് ഫ്രണ്ട മികച്ച ഛായാഗ്രാഹകനായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+