എന്തുപറ്റി നമ്മുടെ അയല്‍രാജ്യങ്ങള്‍ക്ക്? ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്താനും, പെട്രോളിന് 248
ഇസ്ലാമാബാദ്: ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ നേര്‍ചിത്രം ലോകം ഓരോ ദിവസവും കാണുകയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും യാത്രാ സൗകര്യം നിര്ത്തിവച്ചുതുമെല്ലാം പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സമാനമായ സാഹചര്യം പാകിസ്താനും നേരിടുന്നു എന്നാണ് പുതിയ വാര്‍ത്ത. കൊവിഡ് മൂലമുണ്ടായ മാന്ദ്യവും വിദേശനാണ്യക്ഷാമവുമാണ് പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത്. ഇതിനൊപ്പം പണപ്പെരുപ്പവും വൈദ്യുതി-ഇന്ധനക്ഷാമവും കൂടിയായതോടെ സാഹചര്യം കൂടുതല്‍ വഷളായി. പ്രകൃതിവാതകവും കല്‍ക്കരിയും വാങ്ങാന്‍ പോലും പാക് സര്‍ക്കാരിന്റെ കൈവശം പണമില്ല.

ഷഹബാസ് ഷരീഫ് അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താനില്‍ അഞ്ചാംതവണയും ഇന്ധനവിലകൂട്ടിയിരിക്കുകയാണിപ്പോള്. ലിറ്ററിന് 15 മുതല്‍ 18 വരെയാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 248 ഉം ഡീസല്‍ 276 ഉം രൂപയായി. മണ്ണെണ്ണവില ലിറ്ററിന് 230 ആണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 84 രൂപയാണ് ലിറ്റര്‍ പെട്രോളിന് കൂടിയത്. വൈദ്യുതി ഉല്‍പ്പാദനം കുറയുകയും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തുമെന്ന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് (എന്‍.ഐ.ടി.ബി) മുന്നറിയിപ്പ് നല്കി.
വിലക്കയറ്റംമൂലം ജനം വലയുന്നതിനിടെയാണ് ഇരുട്ടടി പോലെ ഊര്‍ജക്ഷാമം. വൈദ്യുതി ഉപയോഗം കുറയ്ക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറച്ചു. കറാച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഷോപ്പിങ് മാളുകള്‍ നേരത്തേ അടയ്ക്കാന്‍ നിര്‍ദശിച്ചു. വിദേശനാണ്യ കരുതല്‍ ശേഖരം കമ്മിയായതിനാല്‍ കല്‍ക്കരിയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാന്‍ ശേഷിയില്ലാതായിരിക്കുന്നു. ഇതാണ് ഊര്‍ജ പ്രതിസന്ധിക്ക് പ്രധാന കാരണം. വിദേശകടം പെരുകിയതും തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം പലിശയിനത്തില്‍ മാത്രം ചൈനയ്ക്ക് 15 കോടി ഡോളറാണ് നല്‍കിയത്. സൗദി അറേബ്യയ്ക്കും നല്‍കാനുണ്ട് കോടികള്‍.
പാക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് രാജ്യാന്തര വിപണിയിലെ വാങ്ങല്‍ ശേഷിയെ ദുര്‍ബലമാക്കി. ഇതുമൂലം ഇന്ധനത്തിനുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്. മണ്ണെണ്ണയുടെ 35 ശതമാനവും ഇറക്കുമതിയാണ്. രാജ്യത്ത് കടലാസിനും ക്ഷാമം നേരിടുകയാണ്. അടുത്തമാസം പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്യാനാകില്ലെന്ന് പേപ്പര്‍ വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്. ഇമ്രാന് ഖാന് പകരമെത്തിയ ഷഹബ്സ് പഞ്ചാബില്‍ കാണിച്ച പോലെ മാജികിലൂടെ രാജ്യത്തെ രക്ഷിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications