യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറിയില്ല, ട്രൂപ്പുകള്‍ നിര്‍മിക്കുന്നു, നാറ്റോക്കും യുഎസിനും ഒരേസ്വരം
മോസ്കോ: യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന റഷ്യയുടെ വാദത്തെ തള്ളി അമേരിക്കയും നാറ്റോയും. യുക്രൈന് അതിര്‍ത്തിയില്‍ ഇപ്പോഴും റഷ്യ ട്രൂപ്പുകള്‍ നിര്‍മിക്കുകയാണെന്ന് ഇരുവരും പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യത്തിലാണ്. എന്നാല്‍ യുഎസ് അടക്കമുള്ളവര്‍ ഇതിനെ വിശ്വാസത്തിലെടുത്തിട്ടില്ല. യുക്രൈനില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടത്തുന്നത്. റഷ്യക്കെതിരെ പതാകകള്‍ ഉയര്‍ത്തിയും ദേശീയ ഗാനം പാടിയുമാണ് ഐക്യം പ്രകടിപ്പിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തില്‍ സൈബര്‍ ആക്രമണവും ഇതിനിടെ നടന്നിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും മോശം സൈബര്‍ ആക്രമണം കൂടിയാണിത്. റഷ്യക്കെതിരെയാണ് ഈ ആക്രമണത്തില്‍ സംശയം നീളുന്നത്. എന്നാല്‍ റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്.

സൈനിക സന്നാഹം കഴിഞ്ഞ് സൈന്യം മടങ്ങിയെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോയും റഷ്യ പുറത്തുവിട്ടിരുന്നു. ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും ക്രൈമിയന്‍ മേഖലയില്‍ നിന്ന് മടങ്ങുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയിലേക്കാണ് മാറുന്നത്. യുക്രൈനില്‍ നിന്നല്ല മാറിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. റഷ്യ പറയുന്ന കാര്യങ്ങളും, ചെയ്യുന്ന കാര്യങ്ങളും രണ്ടാണ്. അവര്‍ സൈന്യത്തെ പിന്‍വലിച്ചതായി ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. അവര്‍ അതിര്‍ത്തിയിലേക്ക് പോകുന്നത് മാത്രമാണ് തുടര്‍ച്ചയായി കാണാന്‍ സാധിക്കുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു.
ഫെബ്രുവരി മാസം മുഴുവന്‍ റഷ്യയുടെ ഭീഷണി നിലനില്‍ക്കുമെന്നാണ് പ്രമുഖ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പറയുന്നു. റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും ശക്തമാണ്. ഒരു മുന്നറിയിപ്പും ഇക്കാര്യത്തിലുണ്ടാവില്ലെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം യുക്രൈനിലെ പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. നാറ്റോയും റഷ്യ പിന്മാറുന്നതിന്റെ സൂചനയില്ലെന്നാണ് പറയുന്നത്. കൂടുതല്‍ ട്രൂപ്പുകളും സൈനികരും മേഖലയിലേക്ക് വരുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം മേഖലയിലുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ തെളിയിക്കുമെന്ന് സ്റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു.
നാറ്റോ കമാന്‍ഡര്‍മാരോട് തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൈനിക വിന്യാസം ഉടനുണ്ടാവും. അതേസമയം ബ്രിട്ടന് എസ്തോനിയയിലെ സൈനിക സാന്നിധ്യം ഇരട്ടിയാക്കിയിട്ടുണ്ട്. ടാങ്കുകളും ആയുധങ്ങള്‍ നിറച്ച യുദ്ധ വാഹനങ്ങളും അയച്ചിട്ടുണ്ട്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യമാണ് എസ്തോനിയ. ചാന്‍സലര്‍ ഒലാഫ് ഷ്കോള്സുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഫോണ്‍ സംഭാഷണം നടത്തി. യുക്രൈന്റെ പരമാധികാരത്തെയും, രാജ്യത്തിനായുള്ള അവകാശവാദങ്ങളെ കുറിച്ചുമാണ് ഇവര്‍ സംസാരിച്ചത്. അയര്‍ലന്‍ഡിലെ റഷ്യന്‍ അംബാസിഡര്‍ പറയുന്നത് നാലാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ണമായ പിന്മാറ്റം റഷ്യ നടത്തുമെന്നാണ് പറയുന്നത്. നാറ്റോയുടെ വിലയിരുത്തല്‍ തെറ്റാണെന്നും റഷ്യ അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications