Get Updates
Get notified of breaking news, exclusive insights, and must-see stories!

കരയുദ്ധം; റഷ്യ തുര്‍ക്കിയെ തളച്ചു? ഇനി ലക്ഷ്യം സൗദി, ആക്രമിച്ച് ഇല്ലതാക്കും?

മോസ്‌ക്കോ: സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തുര്‍ക്കി നടത്തുന്ന ആക്രമണത്തിന് എതിരെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം വീണ്ടും രംഗത്ത്. അതിര്‍ത്തി പ്രദേശങ്ങളില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങളേയും ജനവാസ കേന്ദ്രങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണത്തേയും ആഗോള മനുഷ്യാവകാശ സംഘടനായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് റഷ്യ.

തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളില്‍ എന്തു നടക്കുന്നുവെന്ന് ആംനെസ്റ്റി അന്വേഷിയ്ക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെനോവ് പറഞ്ഞു. റഷ്യന്‍ വിമാനം വെടിവച്ചിട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിച്ച വാക്‌പോരിന്റെ തുടര്‍ച്ചയായി വേണം റഷ്യയുടെ നീക്കത്തെ വിലയിരുത്താന്‍...

ക്രിമിനല്‍ നടപടികള്‍

ക്രിമിനല്‍ നടപടികള്‍

അതിര്‍ത്തി പ്രദേശങ്ങളില്‍ തുര്‍ക്കി സൈന്യം നടത്തുന്നത് ക്രിമിനല്‍ നടപടികളാണെന്നാണ് റഷ്യ ആരോപിയ്ക്കുന്നത്

പരിശോധിയ്ക്കണം

പരിശോധിയ്ക്കണം

ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്നീ സംഘടനകള്‍ ഇക്കാര്യം അന്വേഷിയ്ക്കണമെന്നും വിലയിരുത്തണമെന്നും റഷ്യ പറയുന്നു

തെളിവ്

തെളിവ്

തുര്‍ക്കി ജനവാസ കേന്ദ്രങ്ങള്‍ക്ക് മേല്‍ നടത്തുന്ന അതിരൂക്ഷമായ ആക്രമണത്തിന്റെ നിര്‍ണായക തെളിവുകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പക്കലുണ്ടെന്നും കൊനാഷെകോവ് പറഞ്ഞു.

കുര്‍ദ്ദുകള്‍

കുര്‍ദ്ദുകള്‍

കുര്‍ദ് സൈന്യത്തിന് നേരെയുള്ള ആക്രമണം ഫെബ്രുവരി 13 മുതല്‍ തുര്‍ക്കി ശക്തിപ്പെടുത്തിയതായാണ് വിവരം

കുര്‍ദിസ്ഥാന്‍

കുര്‍ദിസ്ഥാന്‍

കുര്‍ദിസ്ഥാന് വേണ്ടി വാദിയ്ക്കുന്നവരും അത്തരം നീക്കങ്ങള്‍ നടത്തുന്നവരുമാണ് സിറിയയിലെ കുര്‍ദുകളെന്നാണ് തുര്‍ക്കി വിശ്വസിയ്ക്കുന്നത്

തെളിവുകളോടെ

തെളിവുകളോടെ

തെളിവുകളോടെ തുര്‍ക്കിയ്‌ക്കെതിരെ വളരെ നിര്‍ണായകമായ നീക്കമാണ് റഷ്യ നടത്തിയത്

സൗദിയ്ക്ക്

സൗദിയ്ക്ക്

സൗദി നടത്തുന്ന സൈനിക നീക്കങ്ങളേയും റഷ്യ ഇത്തരത്തില്‍ ചെറുക്കാന്‍ സാധ്യതയുണ്ട്

ആയുധമെടുക്കാതെ

ആയുധമെടുക്കാതെ

ആയുധമെടുക്കാതെ തന്നെ കരയുദ്ധത്തെ തടയാനും റഷ്യ ശ്രമിയ്ക്കുന്നുണ്ട്

നിയന്ത്രിയ്‌ക്കേണ്ട

നിയന്ത്രിയ്‌ക്കേണ്ട

തുര്‍ക്കിയെ നിയന്ത്രിയ്ക്കാന്‍ ആരും വരേണ്ടെന്ന് പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു

സംഘടനകളെ

സംഘടനകളെ

അന്താരാഷ്ട്ര സംഘനകളെ പ്രശ്‌നത്തില്‍ കൂടുതലായി ഇടപെടുത്താനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+