Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ക്രീക്കില്‍ വാണിജ്യക്കപ്പല്‍ തകര്‍ന്നു: കടലില്‍ നിന്ന് 16.3 ടണ്‍ ചരക്ക് വീണ്ടെടുത്തു

ദുബൈ: കൂട്ടിയിടിയെ തുടര്‍ന്ന് ദുബൈ ക്രീക്കില്‍ ചരക്കു കപ്പല്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് കടലില്‍ പരന്ന ഇലക്ട്രോണിക് സാധനങ്ങളും മറ്റ് മാലിന്യങ്ങളും റെക്കോര്‍ഡ് വേഗതയില്‍ കടലില്‍ നിന്ന് നീക്കി ദുബൈ അധികൃതര്‍. കടലില്‍ ഒഴുകിയ 16.3 ടണ്‍ വരുന്ന ചരക്കുകളാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് അതിവേഗത്തില്‍ വീണ്ടെടുത്തത്. ദുബൈ നഗരസഭ പരിസ്ഥിതി, പൊതുജനാരോഗ്യ അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. താലിബ് ജുല്‍ഫാര്‍ അറിയിച്ചതാണിത്.

 navy

തീരത്തെ തിരമാലകളെ പ്രതിരോധിക്കുന്നതിന് നിര്‍മിച്ച അതിരിലിടിച്ചാണ് കപ്പല്‍ മുങ്ങുകയും അതിലെ ചരക്കുകള്‍ കടലില്‍ പതിച്ചത്. സാധനങ്ങളുമായി കപ്പല്‍ തുറമുഖത്തു നിന്ന് പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ശക്തമായ തിരമാലയുണ്ടായിരുന്ന ക്രീക്കില്‍ നിന്ന് ചരക്കുകള്‍ ദൂരസ്ഥലങ്ങളിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ തീവ്രയത്നമാണ് നഗരസഭാ ജീവനക്കാര്‍ നടത്തിയത്. മണിക്കൂറുകള്‍ക്കകം മാലിന്യ വസ്തുക്കള്‍ ഉള്‍പ്പെടെ കപ്പിലില്‍ നിന്നു വീണ് മുഴുവന്‍ സാധനങ്ങളും വീണ്ടെടുത്തു. ഫ്രിഡ്ജുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങളാണ് കപ്പലില്‍ പ്രധാനമായും ചരക്കുകളായി ഉണ്ടായിരുന്നത്.

ഇവ കടലില്‍ മുങ്ങാന്‍ സാധ്യത കൂടുതലായിരുന്നുവെന്ന് മാത്രമല്ല, വീണ്ടെടുത്തില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നവയായിരുന്നു ചരക്കുകള്‍. ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന പല പദാര്‍ഥങ്ങളും മാരകങ്ങളാണ്. ഈ അപകടം മുന്നില്‍ക്കണ്ടാണ് ദുബൈ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.

വീണ്ടെടുത്ത സാധനങ്ങളില്‍ പലതും വെള്ളം കയറിയതുകാരണം ഉപയോഗ ശൂന്യമായിപ്പോയിരുന്നു. ചരക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ ചുറ്റും വേലികെട്ടിയ ശേഷമാണ് സാധനങ്ങള്‍ വീണ്ടെടുത്തത്. ഇതിനു വൈദഗ്ധ്യം നേടിയ സംഘത്തെയായിരുന്നു ഇവിടെ നിയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+