ഇന്ത്യയ്ക്കെതിരെ അങ്കം വെട്ടാന്‍ ഹാഫിസ് സയീദ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കും ഇന്ത്യയ്ക്ക് പണിയും തരും
ഇസ്ലാമാബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ്. ഭീകരവാദം സംബന്ധിച്ച യുഎന്‍ ഉടമ്പടികള്‍ അനുസരിച്ച് വീട്ടുതടങ്കലില്‍ പാര്പ്പിപ്പിച്ചിരുന്ന ഹാഫിസ് സയീദിനെ മോചിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. 2018ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയ്ക്ക് വേണ്ടിയായിരിക്കും മത്സരിക്കുക. എന്നാല്‍ ഏത് മണ്ഡലത്തെ പ്രതിനിധീകരിച്ചായിരിക്കും മത്സരിക്കുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. പാക് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ ആഗസ്റ്റിലാണ് രാഷ്ട്രീയ പ്രവേശം നടത്തുന്നത്. മിലി മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ഭീകരസംഘടന സൈഫുള്ളാ ഖാലിദിനെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്തുു. പാകിസ്താനെ യഥാര്‍ത്ഥ മുസ്ലിം ക്ഷേമ രാഷ്ട്രമാക്കുന്നതിന് വേണ്ടിയായിരിക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് ഖാലിദ് പ്രഖ്യാപിച്ചിട്ടുണ്ട്.

വീട്ടുതടങ്കലില്‍ നിന്ന് മോചനം
1977ലെ ഭീകരവിരുദ്ധ നിയമത്തിന്റെ 11ാം വകുുപ്പ് പ്രകാരം കഴിഞ്ഞ ജനുവരി 31നാണ് ഹാഫിസ് സയീദിനെ പാകിസ്താന് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ നവംബര്‍ 23ന് ഹാഫിസ് സയീദിന്രെ തടങ്കല്‍ നീട്ടാന്‍ പാക് ഭീകരവിരുദ്ധ കോടതി തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹാഫിസ് ജയില്‍ മോചിതനാവുകയായിരുന്നു. മൂന്ന് മാസത്തേയ്ക്ക് വീട്ടുതടങ്കല്‍ നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യം നിരസിച്ചായിരുന്നു കോടതി നടപടി.

ആഗോള ഭീകരന്
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെട്ടതോടെ മുഖ്യ സൂത്രധാരനായ ഹാഫിസിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച പാക് നടപടി ഇന്ത്യയെ എന്നപോലെ പാകിസ്താനെയും ചൊടിപ്പിച്ചിരുന്നു.

ഇന്ത്യയ്ക്കും അമേരിക്കയ്ക്കം എതിരെ!
വീട്ടുതടങ്കലില്‍ നിന്ന് മോചിതനായതോടെ ആദ്യം ജനങ്ങളെ അഭിസംബോധന ചെയ്ത ഹാഫിസ് സയീദ് ഇന്ത്യയെയും പാകിസ്താനെയും കുറ്റുപ്പെടുത്തുകയായിരുന്നു ചെയ്തത്. കശ്മീര്‍ പ്രശ്നം വഷളാക്കുന്നതിന് വേണ്ടിയാണ് തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതെന്നായിരുന്നു ഹാഫിസ് സയീദിന്റെ ആരോപണം. ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക് കോടതി നീക്കത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയ അമേരിക്ക ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.

ഭീകരനല്ലെന്ന് സയീദ്
ഭീകരരുടെ പട്ടികയില്‍ തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ ഹാഫിസ് സയീദ് ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഹാഫിസ് സയീദിനെ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി കണക്കുന്നത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications