യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'
ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ച് 10-ന് നടന്ന വാർത്താസമ്മേളനത്തിൽ, യുഎസ്-ഇസ്രായേൽ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് അവകാശപ്പെട്ട അദ്ദേഹം, 'ഇത് വേഗത്തിൽ അവസാനിക്കും, വീണ്ടും തുടങ്ങിയാൽ കൂടുതൽ കനത്ത പ്രഹരമേൽപ്പിക്കും' എന്നാണ് പറഞ്ഞത്.
ഈ പ്രസ്‌താവന പുറത്തുവന്നത്, മാർച്ച് 9-ന് ഇസ്രായേൽ സൈന്യം ടെഹ്‌റാനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ്. ഇതിന് പ്രതികരണമായി ഒരു ടണ്ണിൽ കുറഞ്ഞ വാർഹെഡുകളുള്ള മിസൈലുകൾ ഇനി വിക്ഷേപിക്കില്ല എന്ന് കമാൻഡർ മജീദ് മൂസവിയെ ഉദ്ധരിച്ച് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് മിസൈൽ വിക്ഷേപണം വർധിപ്പിക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

അതിനിടെ ഒരു ദീർഘകാല യുദ്ധം രാജ്യത്ത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പോടെ ട്രംപിന്റെ മുതിർന്ന ഉപദേശകർ, സംഘർഷത്തിൽ നിന്ന് പിന്മാറാൻ ഒരു തന്ത്രം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുകയാണ് നിലവിൽ. യുഎസ് സൈനികരുടെ ജീവഹാനി, വർധിക്കുന്ന എണ്ണവില, പൊതുജന പ്രതിഷേധം എന്നിവ രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കുമെന്നുമാണ് വിലയിരുത്തൽ.
അതിനിടെ ആഗോള ഊർജ്ജ വിതരണത്തിന് നിർണായകമായ കപ്പൽ ഗതാഗതം തടയരുതെന്ന് യുഎസ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. 'ഹോർമുസ് കടലിടുക്കിനുള്ളിൽ എണ്ണയുടെ ഒഴുക്ക് തടയുന്ന എന്തെങ്കിലും ഇറാൻ ചെയ്‌താൽ, ഇതുവരെ നേരിട്ടതിനേക്കാൾ ഇരുപത് മടങ്ങ് കൂടുതൽ കഠിനമായിരിക്കും ഇനിയുള്ള സാഹചര്യം' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. ഇതോടെ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു, ഇത് അമേരിക്കയിൽ ഇന്ധന വിലയും പണപ്പെരുപ്പവും വർധിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു.
ട്രംപ് സംഘർഷത്തിന്റെ ഗതിയെക്കുറിച്ച് പരസ്‌പര വിരുദ്ധ സൂചനകളാണ് നൽകുന്നത്. ഒരു വശത്ത് നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെടുമ്പോഴും, ആക്രമണങ്ങൾ നിർത്തിയാൽ പോരാട്ടം അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറയുന്നു. അതിനിടെ ദക്ഷിണ ഇറാനിലെ ഒരു സ്‌കൂളിന് സമീപം യുഎസ് നിർമ്മിത മിസൈൽ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ സാധാരണക്കാരുടെ ജീവഹാനിയിലുള്ള ആശങ്കകൾ കൂട്ടുന്നു.
യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, ഒരു ദീർഘകാല സൈനിക നടപടി വേണോ അതോ സംഘർഷം കൂടുതൽ വഷളാകും മുമ്പ് വേഗത്തിൽ ലഘൂകരിക്കണോ എന്ന നിർണായക ചർച്ചയിലാണ് യുഎസ്. പ്രത്യേകിച്ച് പലരും ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ അത് യുഎസിൽ ഒരു രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുക്കും എന്ന വിലയിരുത്തുന്ന സാഹചര്യത്തിൽ. ഇനി ട്രംപ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.












Click it and Unblock the Notifications