Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിയാത്മക വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുകെ-ഇന്ത്യ വീക്ക് 2022 ലണ്ടനില്‍ ആരംഭിച്ചു

ലണ്ടന്‍/ന്യൂഡല്‍ഹി: യുകെ ആസ്ഥാനമായുള്ള ഇന്ത്യ ഗ്ലോബല്‍ ഫോറം (ഐജിഎഫ്) സംഘടിപ്പിക്കുന്ന യുകെ-ഇന്ത്യ വീക്ക് 2022-ന്റെ ആദ്യ ദിനം, ഇന്ത്യയും യുകെയും തമ്മിലുള്ള 75 വര്‍ഷത്തെ ബന്ധം പ്രതിഫലിപ്പിക്കുന്ന സെഷനോടെ ഇന്ന് ആരംഭിച്ചു.

'ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കള്‍ച്ചറല്‍ എക്കണോമി' എന്ന ലണ്ടനില്‍ നടന്ന ഉദ്ഘാടന സെമിനാറിന്റെ പ്രധാന സവിശേഷത ആഴത്തിലുള്ള സംഭാഷണങ്ങളും വൈവിധ്യമുള്ള ചര്‍ച്ചകളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷം അടയാളപ്പെടുത്തുന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഇന്ത്യ/യുകെ ടുഗതര്‍ സീസണ്‍ ഓഫ് കള്‍ച്ചറിന്റെസ്‌ക്രീനിംഗും ഉള്‍പ്പെടുന്നതായിരുന്നു.

uki

'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളില്‍ ഞങ്ങള്‍ സ്വാഭാവികമായും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, യുകെയും ഇന്ത്യയും തമ്മിലുള്ള ആധുനികവും ഊര്‍ജ്ജസ്വലവും ദീര്‍ഘദര്‍ശനപരവുമായ ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കാനുള്ള അവസരമാണിത്,' IGF ന്റെ സ്ഥാപകനും സിഇഒയുമായ പ്രൊഫ. മനോജ് ലാദ്വ പറഞ്ഞു.

'ഈ ബന്ധത്തിന്റെ കാതല്‍ നമ്മുടെ ആഴമേറിയതും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക ബന്ധങ്ങളാണ്. വിജയകരമായ ഈ പങ്കാളിത്തത്തിന്റെ യഥാര്‍ത്ഥ ഹൃദയമിടിപ്പ് പോലും അവയാണ്. അതിനാല്‍, യുകെ-ഇന്ത്യ വീക്ക് 2022- സാംസ്‌കാരിക മേഖലയിലെ നിരവധി അവസരങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സെമിനാറോടെ ആരംഭിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്'.

ലണ്ടനിലെ നെഹ്റു സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ യുകെയും ഇന്ത്യയും ഒരുമിച്ച് എന്നുള്ള ആശയത്തിന് കീഴില്‍ ക്രിയാത്മക വ്യവസായങ്ങള്‍ക്കുള്ളില്‍ സഹകരണത്തിനുള്ള അവസരങ്ങള്‍, സാംസ്‌കാരിക മേഖലയിലെ സുസ്ഥിര സമൂഹങ്ങള്‍, സാംസ്‌കാരിക മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ പോലുള്ള വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്തു. ഇരു രാജ്യങ്ങളിലേയും വിദഗ്ധരും ഇതിനോടൊപ്പം ചേര്‍ന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) പ്രസിഡന്റ് ഡോ.വിനയ് സഹസ്രബുദ്ധെയുമായി നടത്തിയ സംഭാഷണത്തിനിടെ, ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു, 'നമ്മുടെ ചരിത്രം പങ്കിടാം, പക്ഷേ അനുഭവവും ഓര്‍മ്മയും പങ്കിടാന്‍ സാധിക്കില്ല. പങ്കുവെച്ച മൂല്യങ്ങളെക്കുറിച്ച് ഒരു ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്ന് അവയിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 'സാങ്കേതികവിദ്യ ഉപയോഗിച്ച് 21-ാം നൂറ്റാണ്ടിന്റെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങളെ നോക്കേണ്ടത് പ്രധാനമാണ്'

കാലത്തിനനുസരിച്ച് വിലമതിക്കുന്ന ഒരേയൊരു സമ്പത്ത് ജനങ്ങളാണെന്ന് സെറന്‍ഡിപിറ്റി ആര്‍ട്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാനും സ്ഥാപകനുമായ സുനില്‍ കാന്ത് മുഞ്ജാല്‍ പറഞ്ഞു. സംസ്‌കാരത്തിന് ആഗിരണം ചെയ്യാനുള്ള അതിശയകരമായ കഴിവും മാന്ത്രിക ഗുണവുമുണ്ട്. അതിനാല്‍ നിരന്തരം പൊരുത്തപ്പെടുത്തേണ്ടത് പ്രധാനമാണ്.

''ലോകത്തിന് നല്‍കാന്‍ ഏറ്റവും സമ്പന്നമായ പൈതൃകമാണ് ഇന്ത്യയ്ക്കുള്ളത്. നമ്മുടെ കലകള്‍ക്കും കരകൗശലങ്ങള്‍ക്കും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുമെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. 'ഞങ്ങളുടെ എല്ലാ കമ്പനികള്‍ക്കുമുള്ള സന്ദേശം ഒന്നുതന്നെയാണ്. എല്ലാ സമയത്തും എല്ലാ ആളുകളോടും നീതി പുലര്‍ത്താനും സ്വാധീനം ചെലുത്തുന്ന അളവുകോല്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുക.'

'യുകെയും ഇന്ത്യയും തമ്മില്‍ താരതമ്യേന ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. രണ്ട് രാജ്യങ്ങളിലേയും സിനിമകള്‍, പുസ്തകങ്ങള്‍, പെര്‍ഫോമിംഗ് ആര്‍ട്സ്, മറ്റ് വിവിധ ക്രിയാത്മക വ്യവസായങ്ങള്‍ എന്നിവ ഇത് വിജയകരമായി നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍ നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ജീവനുള്ള പാലം എന്ന നിലയില്‍ ഇതിനെല്ലാം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, നെഹ്റു സെന്റര്‍ ഡയറക്ടര്‍ അമീഷ് ത്രിപാഠി പറഞ്ഞു.

'എന്നാല്‍ ഉപരിപ്ലവമായി മാത്രമെ നമ്മള്‍ പങ്കാളിത്തത്തില്‍ എന്തെങ്കിലും ചെയ്തിട്ടുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യക്ക് ഒരു ഭൂഖണ്ഡാന്തര വിപണിയും അതിന്റെ സാംസ്‌കാരിക ഉല്‍പന്നങ്ങളില്‍ ആഴത്തിലുള്ള വൈവിധ്യവും സമാനതകളില്ലാത്ത പാരമ്പര്യങ്ങളും ഉണ്ട്, വെങ്കലയുഗത്തിന് മുമ്പുള്ള ഒരേയൊരു നാഗരികത ഇപ്പോഴും ജീവിച്ചിരിക്കുന്നു.

മറുവശത്ത്, ആധുനിക ലോകത്തിലെ സാംസ്‌കാരിക രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ആംഗ്ലോസ്ഫിയറിന്റെ ഹൃദയഭാഗത്താണ് യുകെ. ഇന്ത്യയും യുകെയും ചേര്‍ന്ന് വരും ദശാബ്ദങ്ങളില്‍ ലോകത്തെ മുഴുവന്‍ ആഴത്തിലും ഗുണപരമായും സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരിക മാതൃക സൃഷ്ടിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഞങ്ങളുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മക വ്യവസായങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ശരിക്കും ആഗ്രഹിക്കുന്നു' എന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഫെസ്റ്റിവല്‍ ആന്‍ഡ് സീസണ്‍സ് ഡയറക്ടര്‍ റെബേക്ക സിമോര്‍ പറഞ്ഞു.

ഈ സുപ്രധാന ഉഭയകക്ഷി ബന്ധത്തിന്റെ അസംഖ്യം മുഖങ്ങളുടെ ആഘോഷമായാണ് യുകെ-ഇന്ത്യ വീക്ക് വര്‍ഷം തോറും ഐജിഎഫ് സംഘടിപ്പിക്കുന്നത്. 2022 പതിപ്പ് (ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ) വ്യാപാര, സാമ്പത്തിക വിനിമയങ്ങള്‍, കാലാവസ്ഥാ പ്രവര്‍ത്തനം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, നൂതനത എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന വിഷയങ്ങളാല്‍ സമ്പുഷ്ടമാണ്.

യുകെ-ഇന്ത്യ വീക്ക് 2022-ന്റെ പരിപാടികള്‍ ഇവിടെ കാണാം.

പരിപാടിയിലെ ഉന്നതരായ ചില സംവാദകര്‍ ഇവരാണ്

  • ഋഷി സുനക്,- ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ യുകെ ഗവണ്‍മെന്റ്
  • ഡോ എസ് ജയശങ്കര്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
  • സാജിദ് ജാവിദ്, യുകെ ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റേറ്റ് സെക്രട്ടറി
  • ഡോ മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി, ഇന്ത്യ
  • ധര്‍മ്മേന്ദ്ര പ്രധാന്‍, വിദ്യാഭ്യാസ, നൈപുണ്യ വികസന & സംരംഭകത്വ മന്ത്രി, ഇന്ത്യ
  • ഭൂപേന്ദര്‍ യാദവ്, തൊഴില്‍ & പരിസ്ഥിതി, വനം & കാലാവസ്ഥാ വകുപ്പ് മന്ത്രി, ഇന്ത്യ
  • ഡോ രാജീവ് ചന്ദ്രശേഖര്‍, നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി, ഇന്ത്യ
  • അര്‍ജുന്‍ റാം മേഘ്വാള്‍, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി
  • അലോക് ശര്‍മ്മ, പ്രസിഡന്റ്, സിഒപി 26

സംവാദകരുടെ മുഴുവന്‍ ലിസ്റ്റിനായി ഇവിടെ സന്ദര്‍ശിക്കുക

ഇന്ത്യ ഗ്ലോബല്‍ ഫോറത്തെക്കുറിച്ച്

ഇന്ത്യ ഗ്ലോബല്‍ ഫോറം ലണ്ടന്‍ ആസ്ഥാനമായ ഇന്ത്യ കോര്‍പ്പറേറ്റ് ഗ്രൂപ്പ് ആണ്. അന്താരാഷ്ട്ര ബിസിനസ്സിനും ആഗോള നേതാക്കള്‍ക്കുമുള്ള അജണ്ട ക്രമീകരണ ഫോറമാണിത്. അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കും നയരൂപീകരണ നിര്‍മ്മാതാക്കള്‍ക്കും അവരുടെ മേഖലകളിലെയും തന്ത്രപരമായ പ്രാധാന്യമുള്ള ഭൂമിശാസ്ത്രങ്ങളിലെയും ഓഹരി ഉടമകളുമായി സംവദിക്കാന്‍ കഴിയുന്ന പ്ലാറ്റ്ഫോമുകളുടെ ഒരു തിരഞ്ഞെടുപ്പ് ഇത് വാഗ്ദാനം ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+