Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയിലേക്ക് യുക്രൈൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്

മോസ്കോ: യുക്രൈൻ സേന റഷ്യയിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോ‌‌ർട്ടുകള്‍. പടിഞ്ഞാറൻ റഷ്യയിലെ ബെൽ​ഗൊറോഡ് മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിനോട് ചേ‌‌ർന്ന് കിടക്കുന്ന പ്രദേശമാണ് ബെൽ​ഗൊറോഡ്. റഷ്യയുടെയും യുക്രൈന്റെയും അതി‍‌‌ർത്തി പങ്കിടുന്ന പ്രദേശത്ത് നിന്നും 12 മൈൽ അകലെയും ബെൽ​ഗൊറോഡ് സിറ്റിക്ക് പുറത്തുമാണ് മിസൈൽ പതിച്ചതെന്നാണ് റിപ്പോ‌‌ർട്ടുകള്‍.

ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ നാല് റഷ്യൻ സൈനിക‌ർക്ക് പരിക്കേറ്റെന്നും പ്രദേശത്തെ ​ഗവ‌‌ർണറെ ഉദ്ധരിച്ച് ന്യൂയോ‌ർക്ക് ടൈംസ് റിപ്പോ‌‌ർട്ട് ചെയ്തു. റഷ്യൻ വാ‌ർത്ത ഏജൻസിയായ ടാസ് മിസൈൽ ആക്രമണം റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. ഇതേ സ്ഥലത്ത് വച്ച് കഴിഞ്ഞ ആഴ്ച യുക്രൈൻ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേ‌ർക്ക് പരിക്കേറ്റെന്ന് ടാസ് റിപ്പോ‌ട്ട് ചെയ്തിരുന്നു. അതേ സമയം ആക്രമണം നടത്തിയത് യുക്രൈൻ പ്രതിരോധ സേന ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 റഷ്യ യുക്രൈൻ സമാധാന ച‌‌ർച്ച

യുക്രൈനിലെ കീവിലെയും ചെണിഹിവിലെയും സൈനിക പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് സമാധാന ചർച്ചയ്ക്ക് ശേഷം റഷ്യൻ പ്രതിനിധി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത്. 34 ദിവസത്തിലെ യുദ്ധത്തിൽ നിന്ന് യുക്രൈൻ റഷ്യയെപ്പറ്റി കൂടുതൽ പഠിച്ചെന്നും എട്ട് വ‌ർഷമായി ഡോൺബാസിൽ യുദ്ധം തുടരുകയാണെന്നും യുക്രൈൻ പ്രതികരിച്ചിരുന്നു.

രണ്ടാഴചക്ക് ശേഷം നടന്ന ച‌ർച്ച

ചൊവ്വാഴ്ച ഇസ്താംബൂളിൽ റഷ്യ-യുക്രൈൻ സമാധാന ച‌ർച്ച നടന്നിരുന്നു. തുർക്കി പ്രസിഡന്‍റ് എർദോഗന്റെ ഓഫീസിലാണ് ചർച്ച നടന്നത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വിശദീകരിച്ചിരുന്നു. രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ച നടന്നത്.

റഷ്യയുടെ പ്രതികരണം

ഉക്രെയ്നിലെ കീവ്, ചെർനിഹിവ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള സൈനിക പ്രവർത്തനങ്ങൾ വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ റഷ്യ തീരുമാനിച്ചതായി റഷ്യൻ ഉപ പ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിൻ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. ചൊവ്വാഴ്ച ഇസ്താംബൂളിൽ റഷ്യൻ, ഉക്രേനിയൻ ചർച്ചാ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് അലക്സാണ്ടർ ഫോമിൻ ഇക്കാര്യം പറഞ്ഞത്.

തുടരുന്ന യുദ്ധം

"പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ ചർച്ചകൾക്ക് ആവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിനും ഒരു കരാർ അംഗീകരിക്കുന്നതിനും ഒപ്പിടുന്നതിനുമുള്ള ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന്, കീവ്, ചെർണിഹിവ് ദിശകളിലെ സൈനിക പ്രവർത്തനങ്ങൾ സമൂലമായി കുറയ്ക്കാൻ തീരുമാനമെടുത്തു. ," ഫോമിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+