പ്രപഞ്ചത്തിന്റെ പശ്ചാത്തല സംഗീതം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഐന്സ്റ്റീന് പറഞ്ഞതെല്ലാം സത്യം!!
ലണ്ടന്‍: ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞ പ്രപഞ്ചത്തിന്റെ പശ്ചാത്തല സംഗീതം കണ്ടെത്തി ശാസ്ത്രജ്ഞര്‍. പതിനഞ്ച് വര്‍ഷം നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് ഈ കണ്ടെത്തല്‍. മലയാളി ശാസ്ത്രജ്ഞര്‍ അടക്കം ഭാഗമായ ഈ ഗവേഷണങ്ങള്‍ ഇപ്പോള്‍ ശാസ്ത്ര ലോകത്ത് വലിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്.
ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പ്രപഞ്ച ഘടനയിലെ അലകളാണ്. അത് പ്രകാശവേഗതയില്‍ ഏതാണ്ട് പൂര്‍ണമായും തടസ്സമില്ലാതെ സഞ്ചരിക്കുമെന്ന് ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പ്രവചിച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള രണ്ട് ലിഗോകള്‍ വഴിയാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ല്‍ ആദ്യമായി കണ്ടെത്തുന്നത്.

ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചൈന, എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞരാണ്, റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ച് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. പ്രപഞ്ച പഠനത്തില്‍ ഇത് വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചതിലൂടെ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങള്‍ യുഎസ്-ഇറ്റാലിയന്‍ വാന നിരീക്ഷണ സംഘങ്ങളാണ് കണ്ടെത്തിയത്.
അത്യന്തം ശക്തമായ ഗുരുത്വാര്‍ഷണം മൂലം തമോഗര്‍ത്തങ്ങളില്‍ നിന്ന് പ്രകാശം പുറത്തുവരില്ല. കറങ്ങുന്ന തമോഗര്ത്തങ്ങല് ഒരു വിസ്ഫോടനാത്മമായ സംഭവമാണ്. അതിലൂടെ ഉണ്ടാവുന്ന ഗുരുത്വ തരംഗങ്ങള്‍ അത്യന്തം ശക്തിയുള്ളതായിരിക്കും. ഈ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ വന്നടിച്ചാല്‍ ഭൂമി ഒരു നാനമീറ്ററിന്റെ ലക്ഷത്തില്‍ ഒരു ഭാഗം ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യും.പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.
ഒരു പശ്ചാത്തല ശബ്ദം പോലെയാണ് ഇവ ബഹിരാകാശത്ത് നിന്ന് നിരന്തരം കേള്‍ക്കാറുള്ളത്. ലോകമെമ്പാടുമുള്ള റേഡിയോ ടെലസ്കോപ്പുകള്‍ വഴി ക്ഷീരപഥത്തില്‍ ഉടനീളം 115 പള്‍സറുകളെ ലക്ഷ്യം വെച്ചാണ് നിരീക്ഷണം നടത്തിയിരുന്നത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ സൂചനകള്‍ക്കായി ശാസ്ത്രജ്ഞര്‍ പള്‍സുകളുടെ സമയത്തിലെ ചെറിയ വ്യത്യാസങ്ങളാണ് അളന്നത്. ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനും പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലവിലെ ധാരണയ്ക്കും യോജിച്ചതാണ് ഈ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
അതേസമയം നക്ഷത്ര സമൂഹത്തിന്റെ മധ്യഭാഗത്തിലുള്ള ബ്ലാക് ഹോള്‍ ജോഡികളില്‍ നിന്നാണ് തരംഗങ്ങള്‍ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍. ഈ തമോഗര്‍ത്തങ്ങളില്‍ നിന്നുയരുന്ന പശ്ചാത്തല ശബ്ദം, റെസ്റ്റോറന്റില്‍ ഇരുന്ന് ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നത് പോലെയാണെന്ന് യൂറോപ്പ്യന്‍ പള്‍സര്‍ ടൈമിംഗ് അറേയിലെ ശാസ്ത്രജ്ഞന് മൈക്കിള്‍ കീത്ത് പറഞ്ഞു.
ഇതുവരെ കണ്ടെത്തിയ ആദ്യത്തെ ഗുരുത്വാകര്‍ഷണം തരംഗങ്ങള്‍ രണ്ട് ഭീമാകാരനായ തമോഗര്‍ത്തങ്ങളുടെ ലയനങ്ങളിലൂടെയാണ് ഉണ്ടായത്. ഗ്യാലക്സികള്‍ എങ്ങനെ പരിണമിക്കുന്നുവെന്നും, തമോഗര്‍ത്തങ്ങള്‍ എങ്ങനെ വളരുകയും ലയിക്കുകയും ചെയ്യുന്നു എന്നതിനെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കാനും ഈ കണ്ടെത്തലിലൂടെ സാധിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications