Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടുകടത്തല്‍, ഇറക്കുമതി തീരുവ.. കഴിഞ്ഞില്ല, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ ട്രംപ്

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്‌ക്കെതിരേയും അമേരിക്കയിലെ ട്രംപ് ഭരണകൂടം. അമേരിക്കയെയും ഇസ്രായേല്‍ പോലുള്ള അതിന്റെ സഖ്യകക്ഷികളെയും ലക്ഷ്യമിട്ടതിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്ക് ഉപരോധമേര്‍പ്പെടുത്താനാണ് ട്രംപ് പദ്ധതിയിടുന്നത്.

അധികം വൈകാതെ ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു എസ് പൗരന്മാര്‍ക്കോ യു എസ് സഖ്യകക്ഷികള്‍ക്കോ എതിരെയുള്ള ഐ സി സി അന്വേഷണത്തില്‍ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക, വിസ ഉപരോധം ഏര്‍പ്പെടുത്തുന്നതാണ് ഈ ഉത്തരവ്.

Donald Trump

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രിക്കും ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ അറസ്റ്റ് വാറന്റുകള്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് ഐസിസിക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള റിപ്പബ്ലിക്കന്‍ ശ്രമം യുഎസ് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ കഴിഞ്ഞയാഴ്ച തടഞ്ഞികുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.

നെതന്യാഹു ഇപ്പോള്‍ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിലാണ്. അതേസമയം യു എസ് നീക്കത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധക്കുറ്റങ്ങളുടെ ട്രിബ്യൂണലിനെ തളര്‍ത്തുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് വിധേയരായതിനാല്‍, യുഎസ് ഉപരോധം മുന്നില്‍ക്കണ്ട് ജീവനക്കാരെ സംരക്ഷിക്കാനായി മൂന്ന് മാസം മുമ്പ് ശമ്പളം നല്‍കാന്‍ ഐസിസി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡിസംബറില്‍, കോടതിയുടെ പ്രസിഡന്റ്, ജഡ്ജി ടോമോക്കോ അകാനെ, ഉപരോധം എല്ലാ സാഹചര്യങ്ങളിലും കേസുകളിലും കോടതിയുടെ പ്രവര്‍ത്തനങ്ങളെ അതിവേഗം ദുര്‍ബലപ്പെടുത്തുകയും അതിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യും എന്ന് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് ഐസിസിക്ക് മേല്‍ ട്രംപിന്റെ നടപടി വരുന്നത്.

2020-ലെ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള ഐസിസിയുടെ അന്വേഷണത്തിന്റെ പേരില്‍ അന്നത്തെ പ്രോസിക്യൂട്ടര്‍ ഫാറ്റൗ ബെന്‍സൗഡയ്ക്കും അവരുടെ പ്രധാന സഹായികളിലൊരാള്‍ക്കും വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

125 അംഗ ഐസിസി, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ, അംഗരാജ്യങ്ങളുടെയോ അവരുടെ പൗരന്മാരുടെയോ പ്രദേശത്തിന് നേരെയുള്ള ആക്രമണ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥിരം കോടതിയാണ്. അമേരിക്ക, ചൈന, റഷ്യ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+