ഗാസയിൽ സമാധാനം പുലരുമോ?; വെടിനിർത്തലിനോട് അനുകൂല പ്രതികരണവുമായി ഹമാസ്
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശിക്കുന്ന കരാറിനോട് അനുകൂല പ്രതികരണവുമായി ഹമാസ്. നിർദ്ദേശത്തെക്കുറിച്ച് മറ്റ് പലസ്തീൻ ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഹമാസ് വെള്ളിയാഴ്ച അറിയിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഹമാസ് പ്രതികരണം.
ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ കരാറിനോടാണ് ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് ട്രംപ് അറിയിച്ചത്. നിർദേശങ്ങൾ അനുസരിക്കുന്നതാണ് ഹമാസിനും നല്ലതെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ വെടിനിർത്തലിലെ പ്രധാന നിർദേശങ്ങൾ എന്താണെന്ന് ട്രംപോ ഇസ്രായേലോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ട്രംപിന്റെ പ്രതികരണം വന്നതിന് തൊട്ടടുത്ത് ദിവസം തന്നെ ഹമാസിനെതിരെ ഇസ്രായേൽ ഭീഷണിമുഴക്കിയിരുന്നു. ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്നും അവരുടെ പക്കലുള്ള മുഴുവൻ ബന്ദികളേയും മോചിപ്പിക്കുമെന്നുമാണ് നെതനാഹ്യു പറഞ്ഞത്.
പുതിയ കരാർ
പുതിയ കരാറിൽ 60 ദിവസത്തെ വെടിനിർത്തലാണ് പ്രധാന നിർദേശം. കൂടാതെ ബന്ദികളാക്കിയിരിക്കുന്ന ജീവിച്ചിരിക്കുന്ന ഇസ്രായേൽ പൗരൻമാരിൽ പകുതി പേരെയും മോചിപ്പിക്കണമെന്ന നിർദേശം ഉണ്ട്. ഏകദേശം 22 പേരുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പകരമായി ഇസ്രായേൽ പലസ്തീൻ തടവുകാരെ വിട്ടയക്കും.2023 ൽ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്. 27 പേർ മരിച്ചതായി ഇസ്രായേൽ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയ്ക്കെതിരെ തിരിഞ്ഞത്. ഹമാസിനെ തകർക്കാനും തീവ്രവാദികൾ പിടികൂടിയ എല്ലാ ബന്ദികളെയും നാട്ടിലെത്തിക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വലിയ ആക്രമണത്തിനാണ് ഇത് വഴിയൊരുക്കിയത്. ഏകദേശം 21 മാസം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ ഖത്തറിന്റേയും ഈജിപ്തിന്റേയും യുഎസിന്റേയും നേതൃത്വത്തിൽ മുൻപ് വെടിനിർത്തൽ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് പിന്നീട് ലംഘിക്കപ്പെട്ടു. ഇരുവിഭാഗങ്ങളും കരാർ ലംഘിച്ച് കൂടുതൽ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഇസ്രായേൽ പാലസ്തീനെതിരെ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 138 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 452 ഓളം പേർക്ക് പരിക്കേറ്റു. ഭക്ഷണ വിതരണത്തിന് കാത്തുനിന്നവരാണ് കൊല്ലപ്പെട്ട 61 പേർ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications