മയ്യഴിയുടെ സ്വദേശിയുടെ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ
കണ്ണുർ: കൊറോണ വൈറസ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും മരിച്ച മയ്യഴി സ്വദേശിയുടെ കണക്ക് തങ്ങൾക്ക് രേഖപ്പെടുത്താനാവില്ലെന്ന പുതുച്ചേരി സർക്കാരിന്റെ വാദം കേന്ദ്ര സർക്കാർ അംഗീകരിച്ചു. രോഗികൾ എവിടെ നിന്നാണോ മരിക്കുന്നത് അവിടെയാണ് കണക്ക് വയ്ക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ നേരത്തെ കോയമ്പത്തൂരിൽ നിന്നും കൊറോണ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിയുടെ മരണം അവിടുത്തെ കണക്കിൽ രേഖപ്പെടുത്താൻ തമിഴ്നാട് സർക്കാർ തയാറായിരുന്നില്ല. എന്നാൽ പുതുച്ചേരിയുടെ ആവശ്യം വന്നപ്പോൾ കേന്ദ്ര സർക്കാർ കളം മാറ്റി ചവിട്ടുകയായിരുന്നു.
മാഹിയിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് ആദ്യമരണം നടന്നിട്ടും മരിച്ചതിന്റെ ഔദ്യോഗിക രേഖകള്‍ പുതുച്ചേരി സംസ്ഥാനത്തില്ലാത്തതിനെ തുടർന്നാണ് സംഭവം വിവാദമായത്. ഈ മാസം 11നാണ് മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്റൂഫ് (71) കോവിഡ് സ്ഥിരീകരിച്ച് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുന്നത്്. മയ്യഴിയിലെ ആദ്യ കോവിഡ് മരണം നടന്നത് കേരളത്തില്‍ ആയതിനാല്‍ കബറടക്കവും കണ്ണൂര്‍ ജില്ലയില്‍ തന്നെയായിരുന്നു. പരേതന്റെ റേഷന്‍ കാര്‍ഡും വോട്ടവകാശവും താമസിക്കുന്ന വീടും മാഹിയിലാണ്. എന്നാല്‍ മരണം മാഹിയില്‍ രേഖപ്പെടുത്താത്തതിനാല്‍ കുടുംബത്തിന് ലഭിക്കേണ്ട ആനുകുല്യങ്ങള്‍ ലഭ്യക്കുമോയെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.

കേന്ദ്രസര്‍ക്കാര്‍ നിർദേശമനുസരിച്ച് എവിടെനിന്നാണോ രോഗി മരിച്ചത് ആ സംസ്ഥാനത്തിന്റെ കണക്കിലാണ് മരണം രേഖപ്പെടുത്തുക. ആരോഗ്യമന്ത്രാലയം മാഹിയില്‍ രേഖപ്പെടുത്തിയത് ഒരു പോസിറ്റീവ് കേസ് മാത്രമാണ്. കഴിഞ്ഞ 28 ദിവസത്തിനിടെ മാഹിയില്‍ ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെഹ്റൂഫ് കോവിഡ് സ്ഥിരീകരിച്ച് മരിക്കുന്നത് ഏപ്രില്‍ 11 നുമാണ്. കബറടക്ക സമയത്ത് മാഹി പോലീസ് സൂപ്രണ്ട്, ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവര്‍ കണ്ണൂരിലേക്ക് വന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യവുമായി മാഹിയിലെ വിവിധ സംഘടനകള്‍ പുതുച്ചേരി മുഖ്യമന്തി വി. നാരായണസ്വാമി, ആരോഗ്യവകുപ്പ് മന്ത്രി മല്ലാടി കൃഷ്ണറാവു എന്നിവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അറിയിപ്പുണ്ടായത്.
ഇതിനിടെ കൊവിഡ് രോഗ ബാധ സംശയിച്ച് കണ്ണൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തില്‍ കഴിയുന്നത് 5133 പേരാണെന്ന് ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 'ഇവരിൽ . 103 പേര്‍ ആശുപത്രികളിലും, 5030 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിലവില്‍ 49 പേര്‍ പരിയാരത്തെകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, എട്ടു പേര്‍ ജില്ലാ ആശുപത്രിയിലും, മൂന്നുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, 43 പേര്‍ അഞ്ചരക്കണ്ടി മെഡിക്കൽ. കോളജിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2256 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1855 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1722 എണ്ണം നെഗറ്റീവ് ആണ്. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയില്‍ പുതുതായി കൊ വിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിച്ചത്ത് വിദേശത്ത് നിന്നു ആള്‍ക്കാണെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് 22-ന് അബൂദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 17-ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നുപേര്‍ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജായിരുന്നു. നിലവില്‍ 5987 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 6 പേര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 5881 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2088 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.












Click it and Unblock the Notifications