'പുകഴ്ത്തി പറഞ്ഞത് കുഴപ്പമായി..'; നെഹ്റു പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ സുധാകരന്
കണ്ണൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ മാതൃകകള്‍ ഉയര്‍ത്തി കാട്ടാനാണ് താന്‍ ശ്രമിച്ചത് എന്ന് കെ സുധാകരന് വ്യക്തമാക്കി.
ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യ ബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്. എതിര്‍ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് താന്‍ ശ്രമിച്ചത് എന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതിനിടയിലുണ്ടായ വാക്ക് പിഴ താന്‍ മനസില്‍ പോലും വിചാരിക്കാത്ത തലത്തിലേക്കാണ് എത്തിച്ചത് എന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി. നെഹ്റുവിനെ തമസ്ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍.

എന്നാല്‍ അതിനിടയിലുണ്ടായ വാക്ക് പിഴ താന്‍ മനസില്‍ പോലും വിചാരിക്കാത്ത തലത്തിലേക്കാണ് എത്തിച്ചത് എന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി. നെഹ്റുവിനെ തമസ്ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍.

എല്ലാ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് തന്റെയും കോണ്‍ഗ്രസിന്റേയും നിലപാട് എന്നും അദ്ദേഹം വിശദീകരിച്ചു. അതിന് തനിക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പുകളിലെ വിജയം എന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി. ജനാധിപത്യ മതേതര ബോധമുള്ള ആര്‍ക്കും തന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാന്‍ കഴിയില്ല.

കോണ്‍ഗ്രസില്‍ ജനിച്ച്, കോണ്‍ഗ്രസുകാരനായി വളര്‍ന്ന്, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച്, കോണ്‍ഗ്രസുകാരനായി തന്നെ മരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ കെ സുധാകരന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

കണ്ണൂരിലെ നവോത്ഥാന സദസില്‍ പ്രസംഗിക്കവെ ആയിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. ആര് എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറായി എന്നായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് നെഹ്റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും സുധാകരന് പറഞ്ഞിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications