Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസ വിദ്യാർത്ഥികളിൽ നിന്ന് സ്വർണ്ണം തട്ടിയ ഉസ്താദ് പിടിയിൽ: പോക്സോ കേസിലും പ്രതിചേർത്തു!!

കണ്ണൂർ: മദ്രസ വിദ്യാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയ ഉസ്താദിനെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത് ദിവസങ്ങൾക്ക് മുമ്പാണ്. സ്വർണം തന്നാൽ കുട്ടികളെ ബാധിച്ചിരിക്കുന്ന ജിന്നുകളെ മാറ്റി ദിവ്യാത്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരിൽ കാണാമെന്നുമൊക്കെ പറഞ്ഞ‌് ബോധ്യപ്പെടുത്തിയാണ‌് കബളിപ്പിക്കൽ നടന്നതെന്ന‌് ഉളിക്കൽ പോലീസിൽ ലഭിച്ച പരാതികളിൽ പറയത്. രക്ഷിതാക്കളോട് പരാതിപ്പെടുന്ന കുട്ടികൾക്ക് ഉസ്താദ് മുന്നറിയിപ്പും നൽകിയിരുന്നു. ഇത്തരത്തിൽ സ്വർണാഭരണങ്ങൾ വീടുകളിൽ നിന്ന‌് നഷ്ടപ്പെട്ടവർ നൂറിലധികം പേരുണ്ടെന്ന‌ാണ് കബളിപ്പിക്കപ്പെട്ടവർ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഉസ്താദ് അതിർത്തി കടന്നുപോകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കർണാടകത്തിൽ നിന്ന് ഇയാൾ പിടിയിലാവുന്നത്.

 പ്രതി പിടിയിൽ

പ്രതി പിടിയിൽ

ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന് മദ്രസ വിദ്യാർത്ഥികളെ വിശ്വസിപ്പിച്ച് സ്വർണ്ണം തട്ടിയെടുത്ത കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉളിക്കൽ നുച്ചിയാട്ടെ മദ്രസ അദ്യാപകനായ അബ്ദുൾ കരീമാണ് (43) അറസ്റ്റിലായത്. സംഭവത്തോടെ കേരളത്തിൽ നിന്ന് മുങ്ങിയ ഇയാൾ കർണാടകത്തിലെ ഭട്കലിലെ ഒരു പള്ളിയിൽ വെച്ചാണ് പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഇയാൾ. പുളിക്കൽ എസ്ഐ കെവി നിശിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു


ഇരിട്ടി ഡിവൈഎസ്പി സജീഷ് വാഴാളത്തിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
മദ്രസ വിദ്യാർത്ഥികളെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയതിന് പുറമേ ഇയാൾക്കെതിരെ നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ഇതോടെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്ദുൾ കരീം നിരവധി വീടുകളിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉളിക്കൾ പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

ജിന്ന് ബാധയെന്ന പേരിൽ

ജിന്ന് ബാധയെന്ന പേരിൽ


മദ്റസാ പഠനത്തിലെ ശ്രദ്ധക്കുറവിന് കാരണം ജിന്ന് ബാധയാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഒരേ പോലെ വഞ്ചിച്ചാണ് ഉസ്താദ് സ്വർണ്ണവുമായ മുങ്ങിയത്. മദ്രസാ പഠനത്തിനായി വരുന്ന വിദ്യാർഥികളെ പലതും പറഞ്ഞ് കബളിപ്പിച്ച് വീടുകളിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നത്. 12 പവൻ സ്വർണാഭരങ്ങളാണ് ഇതുവരെ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. നാല് പരാതികളാണ് നേരത്തെ ഉസ്താദിനെതിരെ ലഭിച്ചത്. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും മർദ്ദിച്ചും വീടുകളിൽ നിന്ന‌് സ്വർണാഭരണങ്ങൾ വരുത്തി തട്ടിയെടുത്തെന്ന പരാതിയിലാണ് അബ‌്ദുൾ കരീമിനെതിരെ ഉളിക്കൽ പോലീസ് കേസെടുത്തത്.

Recommended Video

cmsvideo
    A video of driver parking the Innova has gone viral across social media | Oneindia Malayalam
     തട്ടിപ്പ് പുറത്തായി

    തട്ടിപ്പ് പുറത്തായി

    വീട്ടിലെത്തിയ ഇയാൾ മറ്റുള്ളവരെ കൊണ്ട‌് കണ്ണടപ്പിച്ച‌് മറ്റൊരു പെൺകുട്ടിയുടെ കൺമുന്നിൽ ആഭരണം കാട്ടിക്കൊടുത്തു. പെൺകുട്ടിക്ക‌് ചെകുത്താന്‍റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ‌് വീട്ടുകാർക്കുൾപ്പെടെ സംശയം ബലപ്പെട്ടത‌്. തുടർന്ന‌് പോലീസിൽ പരാതിപ്പെടുകയായിരുന്നു തുടർന്ന് ഉളിക്കൽ പൊലിസ് അന്വേഷണമാരംഭിച്ചതോടെയാണ് ഉസ്താദ് രക്ഷപ്പെടുന്നത്. ഇയാൾ വീരാജ് പേട്ട ഭാഗത്തേക്ക് കടന്നതായി നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് . ഉസ്താ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന കണ്ടെത്തിയത്. തുടർന്ന് പള്ളിയിൽ വെച്ച് പിടിയിലാവുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+