പയ്യന്നുരി ൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇരയുടെ മാതാവ് പരാതി നൽകി
കണ്ണുർ: പയ്യന്നുരി ൽ 16 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പുതിയ വഴിതിരിവിലേക്ക്. പയ്യന്നൂർ നഗരത്തിൽ പോലീസുകാരൻ്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. വ്യാപാരി പ്രതിയായ പോക്‌സോ കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നുവെന്നാരോപിച്ച്ഇരയുടെ മാതാവ് കണ്ണൂര്‍ റൂറല്‍ എസ്.പി ഡോ. നവനീത് ശര്‍മ്മ ഐ.പി.എസിന് നേരിട്ടു സന്ദർശിച്ച് പരാതി നൽകി.
പൊലിസുകാരൻ്റെ ഭാര്യ പൊലിസുകാരൻ്റെ മകൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥനെതിരെ പൊലിസ് മേധാവിക്ക് നൽകിയ പരാതി കേസിനെ കൂടുതൽ ചുടു പിടിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച വൈകുന്നേരമാണ് കണ്ണുരിലുള്ള പോലിസ് മേധാവിയുടെ ഓഫിസിലെത്തി ഇരയുടെ മാതാവ് പരാതി നല്‍കിയത്. പോലിസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പരാതിയിലെടുത്ത പോക്‌സോ കേസ് അന്വേഷണ ചുമതലയില്‍ നിന്നും പയ്യന്നൂര്‍ ഡിവൈ.എസ്.പിയെ മാറ്റണമെന്നും ഡിവൈ.എസ്.പിയുടെ ഓഫിസിന്റെ സഹായത്തോടെയാണ് കേസിലെ പ്രതികള്‍ കള്ള പരാതിയുണ്ടാക്കി ഭര്‍ത്താവിനെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.

മകള്‍ക്കുണ്ടായ ദുരനുഭവം മൂടിവെക്കുന്നതിനു വേണ്ടിയാണ് വ്യാപാരിയെ മർദ്ദിച്ചതായി കള്ളക്കഥ ഉണ്ടാക്കിയത്. ഭര്‍ത്താവായ എസ്.ഐ സംഭവത്തെപ്പറ്റി പരാതിയുമായി ഡിവൈ.എസ്.പി ഓഫിസില്‍ പോയപ്പോള്‍ ഡിവൈ.എസ്.പി ഭര്‍ത്താവിനോട് തട്ടിക്കയറുകയും വിശദീകരണം കേള്‍ക്കാതെ മടക്കി അയക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കൂടാതെ പ്രതിയുടെ സഹോദരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും പോലിസിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടെന്നും പറഞ്ഞ് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
അതിനാല്‍ പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന ഡിവൈ.എസ്.പിയുടെ ഡിവിഷന് കീഴില്‍ ഈ കേസിന്റെ അന്വേഷണം നടത്തിയാല്‍ എന്റെ മകള്‍ക്കും കുടുംബത്തിനും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ട്. അതിനാല്‍ ഈ കേസിന്റെ അന്വേഷണം അങ്ങയുടെ മേല്‍നോട്ടത്തില്‍ തന്നെ സത്യസന്ധമായി നടത്തണമെന്നും പ്രതികളെ സഹായിക്കുന്ന പോലിസ് ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യാപാരി ഉള്‍പ്പെടെ ആറുപേരും ഒളിവില്‍ കഴിയുകയാണ്. പയ്യന്നൂർ നഗരത്തിൽ വെച്ച് ഷോപ്പിങിനായി രക്ഷിതാക്കളോടൊപ്പമെത്തിയ പെൺകുട്ടിയെ കാറിലിരിക്കവെ കേസിലെ മുഖ്യപ്രതിയായ വ്യാപാരിയുടെ നേതൃത്വത്തിൽ കൈ കടന്നുപിടിക്കുകയും അശ്ളീലവും അസഭ്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. എന്നാൽ ഇരയായ പെൺകുട്ടിയുടെ പിതാവായ എസ്.ഐ വ്യാപാരിയെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തുവെന്നാണ് ആരോപണം: ഇതോടെയാണ് കേസ് കുടുതൽ വിവാദത്തിലായിരിക്കുന്നത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications