മുൻപിൽ തുറന്നടിച്ച് ലീഗ് നേതാവ്: പാച്ചേനിയുടെ തോൽവിക്ക് കാരണം കോൺഗ്രസിലെ ഗ്രൂപ്പിസം
കണ്ണുർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ കാരണം അന്വേഷിച്ചുള്ള മുന്നംഗ സമിതിക്ക് മുമ്പിൽ കോൺഗ്രസിന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരാജയ കാരണങ്ങൾ അന്വേഷിച്ച് കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മൂന്നംഗ സമിതി കണ്ണൂരിലെത്തിയത്. തെളിവെടുപ്പിൽ യുഡിഎഫ് ഉറച്ച മണ്ഡലമായ കണ്ണുരിൽ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ തോൽവിയാണ് കൂടുതൽ പേർ ഉന്നയിച്ചത്.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പുപോരാണ് പരാജയ കാരണങ്ങളിലൊന്നായി സമ്മതിക്കുമ്പോഴും മുമ്പ്ലീം ലീഗ് പലയിടങ്ങളിലും വോട്ടുചോർത്തിയതിനെ തുടർന്നാണ് പാച്ചേനി തോൽക്കാനിടയായതെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. എന്നാൽ ഈയൊരു ആരോപണം രഹസ്യമായി ചേർന്നു കിട്ടിയതിനെ തുടർന്ന് മുസ്ലിം ലീഗിൻ്റെ ജില്ലയിലെ ഉന്നത നേതാവ് അന്വേഷണ സമിതിയെ കണ്ട് തങ്ങളുടെ നിലപാട് വിശദീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം സുനിശ്ചിതമായ കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയെ തോൽപ്പിച്ചത് കോൺഗ്രസുകാർ തന്നെയാണെന്ന് ലീഗ് നേതാവ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വിഷയങ്ങൾ അവലോകനം ചെയ്യുന്നതിനായി കെപിസിസി സമിതി നിയോഗിച്ച സമിതി നടത്തിയ സിറ്റിംഗിനിടെ ' നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിലാണ് മുസ്ലിം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ട് ഖണ്ഡിച്ചത്.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും കുതികാൽ വെട്ടുമാണ് കണ്ണൂർ സീറ്റ് നഷ്ടപ്പെടുത്തിയതെന്ന് ഇദ്ദേഹം സമിതിയംഗങ്ങളെ അറിയിച്ചു. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായിട്ടു കൂടി കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇറങ്ങിയില്ല. പാച്ചേനിക്ക് വേണ്ടി കോൺഗ്രസുകാരെക്കാൾ കൂടുതൽ പ്രവർത്തിച്ചത് മുസ്ലിം ലീഗും പോഷകസംഘടനകളുമാണ്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്നു പോലും വോട്ടു ചോർച്ച ഉണ്ടായിട്ടുണ്ട്. കോൺഗ്രസും ലീഗും തമ്മിൽ മുന്നണിക്കകത്ത് തെരഞ്ഞെടുപ്പിനു മുന്പ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ഥാനാർഥി നിർണയത്തോടെ ലീഗ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. സ്വന്തം പാർട്ടിക്കാരിൽ നിന്നും ഈ ഒരു പിന്തുണ സതീശൻ പാച്ചേനിക്ക് ലഭിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ലീഗിന്റെ തലയിൽ കെട്ടിവെക്കാനാണ് ചിലർ ശ്രമിച്ചത്.
ഈ രീതിക്ക് തിരുത്തൽ വരുത്തിയില്ലെങ്കിൽ വരും നാളുകളിൽ കോൺഗ്രസ് ദുർബലമാകുമെന്നും ഇദ്ദേഹം സമിതിയംഗങ്ങളെ അറിയിച്ചു. കോട്ടയം മുൻ ഡിസിസി പ്രസിഡന്റ് കുര്യൻ ജോയ് , മുൻ കെപിസിസി ജനറൽ സെക്രട്ടറി അജയ് തറയിൽ, ഗാന്ധിദർശൻ വേദി സംസ്ഥാന പ്രസിഡന്റ് ഡോ.എം.സി. ദിലീപ് എന്നിവരാണ് ജില്ലയിൽ അവലോകനത്തിനായ് എത്തിച്ചേർന്നത്. രണ്ടു ദിവസമായി കോൺഗ്രസ് നേതാക്കളുമായും മുന്നണി നേതാക്കളുമായി കൂടിക്കാഴ് നടത്തി തയാറാക്കുന്ന റിപ്പോർട്ട് സമിതി കെപിസിസിക്ക് സമർപ്പിക്കും.












Click it and Unblock the Notifications