Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്യജീവി ആക്രമണം തടയാൻ വനാതിര്‍ത്തിയില്‍ വനപാലക സേന കാവലിരിക്കണം; കെ സുധാകരൻ

കണ്ണൂര്‍: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം തടയാന്‍ സര്‍ക്കാരിനും വനംവകുപ്പിനും കഴിയാത്തതിനാലാണ് ഒരാള്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ കണ്ണൂര്‍ പയ്യാമ്പലത്തെ പാംഗ്രാവ്‌റിസോട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.സമരാഗ്‌നി പ്രചരണജാഥ കണ്ണൂരിലെത്തിയപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ഇരിക്കുന്നതു പോലെ കേരളത്തിന്റെ വനാതിര്‍ത്തിയില്‍ വനപാലക സേന കാവലിരിക്കണം. എന്നാലെ വനത്തിലനുളളിലെ വന്യമൃഗങ്ങളുടെ ചലനങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുകയുളളൂ. താന്‍ വനംവകുപ്പ് മന്ത്രിയായിരിക്കെയാണ് വനംവകുപ്പില്‍ ആദിവാസിയുവാക്കളെയെടുത്ത് സേനയുണ്ടാക്കിയതെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ടുളള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നടത്താത്തിന്റെ ഫലമായാണ് വീട്ടില്‍ കയറി മാനന്തവാടിയില്‍ ഒരാളെ കൊല്ലാന്‍ കാരണമായത്.ഈക്കാര്യത്തില്‍ വനംവകുപ്പ് ജാഗ്രതപുലര്‍ത്തിയില്ല. ആന വനമേഖലയിലുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ksudhakaranwildanimals

കര്‍ണാടക സര്‍ക്കാരുമായി യോജിച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുന്ന സൈന്യത്തെ പ്പോലെ വനംവകുപ്പ് സേനയും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. അപകടകാരിയായ കാട്ടാന വനാതിര്‍ത്തിയിലുണ്ടെന്ന് തിരിച്ചറിയാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. താന്‍ വനംവകുപ്പ് മന്ത്രിയായപ്പോള്‍ ഫെന്‍സിങും കിടങ്ങും ആനമതിലുമൊക്കെ നിര്‍മിച്ചുവെങ്കിലും കാട്ടാനകള്‍ അതിനെയൊക്കെ അതിജീവിച്ചു ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു.

അതിബുദ്ധിയുളള കാട്ടനയെ നേരിടാന്‍ കൂടുതല്‍ ബുദ്ധിയും കഴിവും പ്രയോഗിക്കുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി സുധാകരന്‍ പറഞ്ഞു. കര്‍ണാടകയില്‍ ആരും ഞങ്ങള്‍ക്ക്് എതിരല്ല. ഇവരുടെ ഭാഗത്തു നിന്നും പ്രഷര്‍ ഉണ്ടാകാത്തതാണ് അവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു. പിണറായിി വിജയന്‍ പോയി പ്രധാനമന്ത്രിയുടെ മുന്‍പില്‍ പോയി ഓച്ഛാനിച്ചു നിന്നില്ലെയെന്നും മികച്ച പാര്‍ലമെന്റേറിയനായ എന്‍.കെ പ്രേമചന്ദ്രന്‍ വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

തങ്ങളുടെ യാത്രയില്‍ സമ്പന്നരെ മാത്ര്ം കണ്ടു ഇടതുപക്ഷ സര്‍ക്കാരിന്റെ യാത്രയില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരെ കണ്ട യാത്രയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി കൊണ്ടു വ്യതിരക്തമായ ശൈലിയിലാണ് യാത്ര മുന്‍പോട്ടു പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രതീകമാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്. എം.വി ആറും താനും ചേര്‍ന്നുണ്ടാക്കിയ സ്ഥാപനമാണത്. യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പരിയാരത്തെ മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തവരാണ് സി. പി. എം. യു.ഡി. എഫ് ഭരണം വന്നാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ പോയന്റ് ഓഫ് കോള്‍ പദവി നേടിയെടുക്കുന്നതിനായി താന്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രിയെ നേരിട്ടുകണ്ടു നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അര്‍ബന്‍ മേഖലയില്‍ സ്ഥി ചെയ്യുന്നതിനാലാണ് വിമാനത്താവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി നല്‍കാത്തതെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പറയുന്നത്. മട്ടന്നൂര്‍ നഗരസഭയിലാണ് കണ്ണൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ കോര്‍പറേഷനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണത്. മന്ത്രിയെ ഈക്കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

എംപിയെന്ന നിലയില്‍ തന്റെ കാലാവധി തീരാന്‍ പോവുകയാണ്, എന്നാല്‍ എംപിയല്ലെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ടി.സിദ്ദിഖ് എം. എല്‍. എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, സോണി സെബാസ്റ്റിയന്‍, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, എ. ഐ.സി.സി വക്താവ് ഷമാമുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+