12 ദിവസം മുൻപ് കാണാതായി; യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ് നിന്ന് കാണാതായ യുവാവും യുവതിയും ഗുരുവായൂരിൽ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 12 ദിവസം മുൻപാണ് ഇവർ വീട് വിട്ടത്.
ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് ഷെരീഫും സിന്ധുവും വേറെ കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. മുഹമ്മദിന് 3 ഉം സിന്ധുവിന് രണ്ടും മക്കളുണ്ട്. ഇവർ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇത് കുടുംബക്കാർക്കും അറിയാം.
രണ്ടാഴ്ച മുന്നെ പങ്കാളികളേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും വീട് വിട്ടിറങ്ങി. തുടർന്ന് ഗുരുവായൂരിൽ ലോഡ്ജിൽ മുറിയെടുത്തു. കഴിഞ്ഞ ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും ഇരുവരേയും കാണാതായതോടെ ലോഡ്ജ് ജീവനക്കാർ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
ലോഡ്ജിൽ നൽകിയ വിലാസത്തിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവരും നാടുവിട്ട കാര്യം കുടുംബാംഗങ്ങൾക്ക് ബോധ്യപ്പെട്ടത്. നേരത്തേ ഇവരെ കാണാതായതോടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
കണ്ണൂരിൽ പോക്സോ കേസിൽ ഇരയുടെ പിതാവും സ്കൂൾ ബസ് ഡ്രൈവറും യുവാവും അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചുമുങ്ങി; ഡ്രൈവർക്കെതിരെ കേസ്