Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയില്‍ ഭിന്നത, സിദ്ധിഖിനെ തള്ളി ജഗദീഷ്; പേരുകള്‍ പുറത്തുവിടണം, കേസെടുത്ത് അന്വേഷിക്കണം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെ തള്ളി നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് ഇതിനെ പറയുന്നത് രക്ഷപ്പെടലാണ്. കോടതി അനുവദിക്കുമെങ്കില്‍ വേട്ടക്കാരുടെ പേര് പുറത്തുവരണം. അവരുടെ പേര് പുറത്തുവരേണ്ട എന്നാരും പറഞ്ഞിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.

പ്രതികരിക്കാന്‍ വൈകിയതില്‍ എല്ലാവരോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ജഗദീഷ് കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്. കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍, അവര്‍ക്കെതിരെ അമ്മ നടപടിയെടുക്കും. ഡബ്ല്യുസിസി ഞങ്ങളുടെ ശത്രുക്കള്‍ അല്ല. അവര്‍ പറഞ്ഞ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. അമ്മ പിളര്‍ന്നിട്ടല്ല ഡബ്ല്യുസിസി ഉണ്ടായത്. അവര്‍ രാജിവെച്ചത് അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും, ഈ വിഷയത്തില്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും ജഗദീഷ് പറഞ്ഞു.

jagadeesh-press-meet

മലയാള സിനിമയില്‍ ഹൈപവര്‍ കമ്മിറ്റി എന്നൊന്നില്ല. അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. പവര്‍ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാനാവില്ല. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള വേട്ടക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എല്ലാം നടപടി എടുക്കണം. പരാതികള്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാന്‍ പാടില്ല. ആരോപണം നേരിടുന്നവര്‍ അഗ്നിശുദ്ധി വരുത്തണം. സര്‍ക്കാരിന്റെ കോണ്‍ക്ലേവിനെ അവിശ്വസിക്കേണ്ടതില്ല.

ഒരു കാര്യത്തില്‍ പരിഹാരത്തിനായി വിളിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരെ തള്ളിക്കളയാനാവില്ല. സിനിമയില്‍ ചൂഷണം ഉണ്ടാകാതെ ഭാവനയില്‍ നിന്ന് പരാതികള്‍ വരില്ല. ഡബ്ല്യുസിസിയുടെ പരാതികളെയും ഇക്കാര്യത്തില്‍ പരിഗണിക്കണം. അവരുടെ അനുഭവങ്ങളാണല്ലോ പറയുന്നതെന്നും ജഗദീഷ് പറഞ്ഞു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞിരുന്നു. ഇതിനെയാണ് ജഗദീഷ് തിരുത്തിയത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം നടത്തണം. അമ്മയ്‌ക്കോ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കോ, ചേംബറിനോ ഒഴിഞ്ഞുമാറാനാവില്ല.

വിജയിച്ച നടികളോ നടന്മാരോ വഴി വിട്ട പാതയിലൂടെയാണ് വിജയം കൈവരിച്ചതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. ഈ സംഭവങ്ങള#് നടന്നിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. ഹേമ കമ്മിറ്റിയുടെ വിവരം അനുസരിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. എനിക്ക് വ്യക്തിപരമായി നേരത്തെ അറിയുന്ന കാര്യങ്ങളല്ല ഇതെന്നും ജഗദീഷ് പറഞ്ഞു.

നടിമാരുടെ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടിയെന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. അതേസമയം റിപ്പോര്‍ട്ടിലെ പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയതെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇന്ന് പല വിഷയങ്ങളില്‍ വലിയ മാറ്റം സംഭവിച്ചേനേ. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സിനിമാ മേഖലയില്‍ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും ജഗദീഷ് പറഞ്ഞു.

പവര്‍ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്. പവര്‍ ഗ്രൂപ്പിനെ പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോള്‍ അന്ന് പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരാതി ഉന്നയിക്കാമെന്നും ജഗദീഷ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+