Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുപമയുടെ കാമുകൻ്റെ വിവാഹമോചനങ്ങളും എകെജിയുടെ ആദ്യവിവാഹവും', ഡോ. ആസാദിന് മറുപടി

കോഴിക്കോട്: ദത്ത് വിവാദവുമായി ബന്ധപ്പെട്ട ഡോ. ആസാദിന്റെ പ്രതികരണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. അനുപയുടെ പങ്കാളിയുടെ വിവാഹ മോചനങ്ങളെ എകെജിയുടെ ആദ്യ വിവാഹവുമായി താരതമ്യപ്പെടുത്തിയത് ഗംഭീരമായെന്ന് അശോകന്‍ ചരുവില്‍ പ്രതികരിച്ചു.

സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

എകെജിയുടേയും ഭാര്യ സുശീലയുടേയും പ്രായവ്യത്യാസത്തെ കുറിച്ചും പി കേശവദേവിന്റെ വിവാഹത്തെ കുറിച്ചും പരാമര്‍ശിക്കുന്നതായിരുന്നു ഡോ. ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്.

1

അശോകൻ ചരുവിലിന്റെ കുറിപ്പ് ഇങ്ങനെ: ' പ്രിയപ്പെട്ട ആസാദ്, അനുപമ എന്ന പെൺകുട്ടിക്ക് താൻ പ്രസവിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാൻ വേണ്ടി അങ്ങ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പക്ഷേ അതിനൊപ്പം ഇതുമായി ബന്ധമില്ലാത്ത (മരിച്ചു പോയവർ അടക്കമുള്ള) വ്യക്തിത്വങ്ങളെ പുകയിൽ നിറുത്തുന്നത് എന്തിനാണ്? ആദ്യം ഇതിൻ്റെ പേരിൽ താങ്കൾ അപമാനിക്കാൻ ശ്രമിച്ചത് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് എന്ന യുവനേതാവിനെയാണ്. ഇപ്പോൾ മഹാനായ എ.കെ.ജി.യേയും പി.കേശവദേവിനേയും.

2

ഇതുപോലെ വിവാഹപ്രായത്തിൻ്റെ കണക്കു പറഞ്ഞ് എ.കെ.ജി.സ്മരണയെ അപമാനിക്കാൻ തുനിഞ്ഞ താങ്കളുടെ സുഹൃത്ത് ഒരാൾ ഇപ്പോൾ തൃത്താലയിലാ ഗുരുവായൂരോ മറ്റോ വീണു കിടക്കുന്നുണ്ടെന്ന് അറിയാമല്ലോ. അനുപമയുടെ കാമുകൻ്റെ വിവാഹമോചനങ്ങളെ എ.കെ.ജി.യുടെ ആദ്യവിവാഹവുമായി താങ്കൾ താരതമ്യപ്പെടുത്തിയല്ലോ. ഗംഭീരമായി അത്. എ.കെ.ജി.യുടെ ആദ്യഭാര്യയെ എന്തുകാരണം കൊണ്ടാണ് അവരുടെ വീട്ടുകാർ തടഞ്ഞുവെച്ചത് എന്ന് താങ്കൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. ദേശീയ സമരപോരാട്ടത്തിലെ കണ്ണു നനക്കുന്ന നിരവധി കഥകളിൽ ഒന്നാണത്.

3

ശാരീരികമായ കൊടിയ മർദ്ദനങ്ങൾ മാത്രമല്ല സമരസഖാക്കൾ അന്ന് ഏറ്റുവാങ്ങിയിട്ടുള്ളത്. താങ്കളുടെ ഉദ്ദേശശുദ്ധിയിൽ എനിക്കു സംശയം തോന്നുന്നു എന്നെഴുതുന്നതിൽ ക്ഷമിക്കണം. വിഭാഗിയതയുടെ കാലത്ത് സി.പി.ഐ.എമ്മിൽ നിന്നും മുറിവേറ്റു പുറത്തു പോരേണ്ടി വന്നതിലെ പ്രതികാരം തീർക്കാനുള്ള അന്വേഷണത്തിലാണ് താങ്കൾ അനുപമയെ കണ്ടത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവുമോ? പക്ഷേ കുഞ്ഞിൻ്റെ കാര്യത്തിൽ സർക്കാർ അമ്മയുടെ ഒപ്പം നിന്നതു കൊണ്ട് സംഗതി ഫലിച്ചില്ല. ഞാൻ ഒന്നു ചോദിക്കട്ടെ: എ.കെ.ജി.യേയും കേശവദേവിനേയും ദുരുദ്ദേശത്തോടെ നികൃഷ്ടമായി സ്മരിക്കാൻ മാത്രം കമ്യൂണിസ്റ്റ് വിരുദ്ധത ഇതിനകം താങ്കൾക്ക് എവിടെന്നു കിട്ടി?

4

ഡോ. ആസാദിന്റെ കുറിപ്പ് വായിക്കാം: '' എ കെ ജിയ്ക്ക് നാല്‍പ്പത്തിയെട്ടും സുശീലയ്ക്ക് ഇരുപത്തിമൂന്നും വയസ്സായിരുന്നു അവര്‍ വിവാഹിതരാവുമ്പോള്‍. ഇരുപത്തിയഞ്ചു വയസ്സിന്റെ ആ പ്രായ വ്യത്യാസത്തെ അന്നും ഇന്നും ആക്ഷേപിക്കുന്നവരുണ്ട്. അവര്‍ക്ക് എ കെ ജിയുടെയോ സുശീലയുടെയോ തീരുമാനത്തെയോ ഇച്ഛാശക്തിയെയോ രാഷ്ട്രീയ പ്രതിബദ്ധതയെയോ അല്‍പ്പംപോലും ഉലയ്ക്കാന്‍ കഴിഞ്ഞില്ല. തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് പറയാന്‍ എഴുപതു വര്‍ഷം മുമ്പ് അവര്‍ക്ക് ത്രാണിയുണ്ടായിരുന്നു.

5

പാര്‍ട്ടിയില്‍ അന്ന് ഇങ്ങനെ വെട്ടുകിളി ശല്യം ഉണ്ടായിരുന്നില്ല. ഹീനപാപ്പരാസി വേട്ടകള്‍ ഉണ്ടായിരുന്നില്ല. സുവിശേഷലൂക്കോസുമാര്‍ അഴിഞ്ഞാടിയില്ല. ഉണ്ടെങ്കിലും എ കെ ഗോപാലനെ അത് അലട്ടുമായിരുന്നില്ല. എ കെ ജിയെ അറിയാന്‍ അദ്ദേഹത്തിന്റെ മണ്ണിനുവേണ്ടി എന്ന പുസ്തകംകൂടി വായിക്കണം. വിവാഹത്തെപ്പറ്റിയാണല്ലോ പറഞ്ഞത്. എ കെ ജി ജനിച്ച അതേ വര്‍ഷം ജനിച്ച മറ്റൊരാളുണ്ട്. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് തുടക്കം നല്‍കാന്‍ ഏറെ ക്ലേശിച്ച ഒരു എഴുത്തുകാരന്‍. പി കേശവ ദേവ്. പേരിലെ പിള്ളയെ പിഴുതു മാറ്റി ദേവാക്കിയ ധീരന്‍. അമ്പതു പിന്നിടുമ്പോഴാണ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ആ പ്രായവ്യത്യാസവും മഞ്ഞ പത്രങ്ങള്‍ ചര്‍ച്ച ചെയ്തു കാണും. കേശവദേവോ സീതാലക്ഷ്മിയോ കുലുങ്ങിയില്ല.

6

എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുന്‍ ഭാര്യമാര്‍. അവര്‍ വിവാഹ മോചനം നടത്തിയതിന്റെ രേഖകളൊന്നും നാം കണ്ടിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവോ എന്ന് നാം ആധിപ്പെട്ടിട്ടില്ല. അവരൊക്കെ സമരസപ്പെട്ടു മുന്നോട്ടുപോയി എന്നേ ആരും മനസ്സിലാക്കിയിട്ടുള്ളു. കേരളത്തില്‍ അവര്‍ക്കൊക്കെ അവരുടെ കര്‍മ്മപഥം ഉണ്ടായിരുന്നു. അതേ ശ്രദ്ധിക്കപ്പെട്ടുള്ളു. എ കെ ജിയും കേശവദേവും മാത്രമല്ല അങ്ങനെ അനവധി പേര്‍. വിവാഹം രണ്ടു പേരുടെ ഇഷ്ടമോ തെരഞ്ഞെടുപ്പോ ആണ്. അതില്‍ അച്ഛന്റെ പ്രായം മകളുടെ പ്രായം എന്നൊക്കെ അധിക്ഷേപിക്കാന്‍ ആര്‍ക്കാണ് അവകാശം? പങ്കാളികളുടെ പ്രായവ്യത്യാസത്തെ പറ്റിയുള്ള ചില അപക്വ പ്രതികരണങ്ങള്‍ കാണുമ്പോള്‍ കുറിച്ചു പോകുന്നതാണ്. പൊറുക്കണം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+