യുപിയിലെ ഇമാം ഖുതുബക്ക് മുമ്പ് എന്നെ സംസാരിക്കാന്‍ വിളിച്ചു: മുസ്ലിങ്ങളില്‍ മാറ്റമുണ്ടെന്ന് അബ്ദുള്ളക്കുട്ടി
വാരണാസി: കേന്ദ്രത്തില്‍ മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മോദിയുടെ സ്വപ്നം പോലെ തന്നെ നാനൂറിലേറെ സീറ്റുകള്‍ ലഭിക്കണമെന്നാണ് ആഗ്രഹമമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി യുപിയില്‍ എത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയുള്ള പ്രചാരണത്തിലായിരുന്നു, ഹര് ദില്‍ മേ മോദി ഹേ എന്നാണ് അവിടത്തെ ചുവരെഴുത്ത്, എല്ലാവരുടെയും ഹൃദയത്തില്‍ മോദിയാണ് എന്നതാണ് അതിനര്‍ത്ഥം. വാരണാസിയിലെ പള്ളിയിലായിരുന്നു ഇന്നലെ ജുമുഅ നമസ്കാരത്തിന് പങ്കെടുത്തത്. അപ്പോള്‍ അവിടുത്തെ ഇമാം പറയുകയാണ്, ഹജ്ജ് കമ്മിറ്റി ചെയർമാനല്ല, വേണമെങ്കില്‍ ഖുതുബക്ക് മുമ്പ് അബ്ദുള്ളക്കുട്ടി രണ്ട് മിനിറ്റ് സംസാരിച്ചോളു എന്ന്.

ഇലക്ഷന് നിയമത്തിന് ചേരാത്തത് ആയതിനാല്‍ ഞാന്‍ അത് നിരസിച്ചു. യഥാർത്ഥത്തില്‍ വാരണാസിയിലും യുപിയിലാകെയും മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരുപാട് മുസ്ലിം സ്ത്രീകള്‍ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. രളത്തില്‍ നടക്കുന്ന പ്രചാരണം ബിജെപി വലിയ വിജയം നേടില്ല എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം നോക്കിയാല്‍ 250-52 സീറ്റില്‍ തന്നെ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ജയിച്ചത്. വാദത്തിന് വേണ്ടി തരംഗം ഇല്ലെന്ന് പറഞ്ഞാലും ബി ജെ പി ജയിച്ച് വരും എന്നതില്‍ സംശയമില്ലെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പല പരാമർശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോദി, ഭരണഘടനയെ മുൻനിര്‍ത്തി തന്നെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത്. ഞങ്ങളുടെ മുദ്രാവാക്യം സബ് കാ സാത്- സബ് കാ വികാസ് എന്നതാണ്. എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ് മോദി. ഹജ്ജ് കമ്മറ്റി ചെയര്മാൻ എന്ന നിലയില്‍ മൂന്ന് വര്‍ഷത്തെ എന്റെ അനുഭവം അതാണ്.
സത്യത്തില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ പോലും ആഗ്രഹിക്കാത്ത വിധത്തിലുള്ള പ്രീണനവും ലാളനവുമായി കോണ്‍ഗ്രസ് നടത്തുന്നത്. ഭരണഘടന അനുസരിച്ച് എല്ലാവരേയും ഒരുപോലെ കാണണം. മോദിയുടെ പരാമർശങ്ങളെ വിദ്വേഷ പ്രസംഗങ്ങള്‍ എന്ന് വ്യാഖ്യാനിക്കുന്നതാണ്. കൂടുതല്‍ കുട്ടികളുള്ള ആളുകള്ക്കാണോ സ്വത്ത് ഭാഗിച്ചുകൊടുക്കേണ്ടത് എന്ന പരാമര്‍ശം ജനസംഖ്യയുടെ പ്രശ്നമാണ് ഉദ്ദേശിച്ചത്. പ്രധാനമന്ത്രി മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും എപി അബ്ദുള്ളക്കുട്ടി അവകാശപ്പെടുന്നു.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം












Click it and Unblock the Notifications