Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുരുഷന്‍മാര്‍ക്കും അന്തസുണ്ട്'; നടി നല്‍കിയ പീഡന പരാതിയില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ആലുവ സ്വദേശിയായ നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് നടപടി. പരാതി നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്തസും അഭിമാനവും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും എന്നാല്‍ നടി പരാതി സമര്‍പ്പിച്ചത് 17 വര്‍ഷത്തിന് ശേഷമാണ് എന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് ജാമ്യം സ്ഥിരപ്പെടുത്തി നല്‍കിയിരിക്കുന്നത്.

Balachandra Menon

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് ജയസൂര്യ കേന്ദ്ര കഥാപാത്രമായി ഇറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2007 ജനുവരി ഒന്നിനും 21 നും ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടി പരാതിയുമായി രംഗത്തെത്തിയത്.

ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു എന്നും കഥ കേള്‍ക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത് എന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. പിറ്റേന്ന് തന്നെ മുറിയിലേക്ക് വിളിപ്പിച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നാണ് നടി പറഞ്ഞത്.

പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ബാലചന്ദ്ര മേനോനെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. നടന്‍ സിദ്ദിഖുമായി ബന്ധപ്പെട്ട കേസില്‍ പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മുന്‍നിര്‍ത്തി ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

നടി വ്യാജ ആരോപണം ഉന്നയിക്കുകയാണ് എന്നും 2024 സെപ്റ്റംബര്‍ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തി പല തവണ ഫോണില്‍ വിളിച്ച് പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നു. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടിക്കെതിരെ അദ്ദേഹം പരാതി നല്‍കി.

പ്രസ്തുത ചിത്രത്തില്‍ ആരോപണം ഉന്നയിച്ച നടിക്ക് വളരെ ചെറിയ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവസാന എഡിറ്റിംഗില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ഈ രംഗങ്ങളും നീക്കുകയും ചെയ്തു എന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നു. നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഇതേ നടി ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+