കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകല്‍ മാന്യമായ വേഷം.. രാത്രി ബര്‍മുഡ, ലക്ഷ്യം സമ്പന്നരും അതിസമ്പന്നരും; 'ബര്‍മുഡ' കള്ളന്‍ ഒടുവില്‍ പിടിയില്‍

Google Oneindia Malayalam News

കൊച്ചി: രണ്ട് വര്‍ഷത്തോളം പൊലീസിനേയും നാട്ടുകാരേയും വട്ടംചുറ്റിച്ച ബര്‍മുഡ കള്ളന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍. 50 ലേറെ മോഷണ കേസുകൡ പ്രതിയായ നീലഗിരി സ്വദേശി ജോസ് മാത്യു എന്ന എരമാട് ജോസ് (50) ആണ് പിടിയിലായത്. ഇരിങ്ങോള്‍ മനയ്ക്കപ്പടി പാറയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാള്‍.

ജനല്‍കമ്പികള്‍ അറുത്ത് മാറ്റിയും വാതിലുകളില്‍ ദ്വാരമുണ്ടാക്കി തുറന്നും അകത്തു കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് ജോസിന്റെ ശൈലി. 3 മാസം മുന്‍പ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്.

1

ഇതില്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് 20 കേസുകള്‍ തെളിഞ്ഞത്. 30 കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചതായും വ്യക്തമായി. ഏഴ് വര്‍ഷമായി ഇരിങ്ങോളിലെ വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു ജോസ്. കൂണ്‍ കൃഷി നടത്തുകയാണെന്നാണ് ഇയാള്‍ പരിസരവാസികളോടു പറഞ്ഞിരുന്നത്. ഇക്കാലയളവില്‍ പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, കാലടി പ്രദേശങ്ങളില്‍ ജോസ് നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

2

തൊണ്ടിമുതല്‍ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണം നടത്തേണ്ട വീട് ജോസ് നേരത്തെ കണ്ടുവെക്കും. എന്നിട്ട് ബര്‍മുഡ ധരിച്ച് 4 കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തന്നെ തിരിച്ചു നടന്നു പോകുന്നതാണ് ഇയാളുടെ രീതി. പൊലീസിനെ കബളിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

3

പകല്‍ മാന്യമായ വേഷം ധരിച്ചാണ് ജോസിന്റെ നടപ്പ്. മോഷണത്തിനായി വാതിലും ജനലും തുറക്കാന്‍ ഉപയോഗിക്കുന്ന ഡ്രില്ലറും ഇലക്ട്രിക് കട്ടറും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സമ്പന്നരുടെയും അതിസമ്പന്നരുടെയും വീടുകള്‍ നോക്കി തിരഞ്ഞെടുത്താണു മോഷണം നടത്താറുള്ളത്. മോഷണത്തിനെത്തുമ്പോള്‍ മുഖവും തലയും മൂടും.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

4

വാതിലില്‍ ചെറിയ ദ്വാരങ്ങളും ചതുരാകൃതിയില്‍ വിടവും ഉണ്ടാക്കി പൂട്ട് തുറക്കും. എന്നിട്ടാണ് അകത്തേക്ക് കടക്കുന്നത്. വല്ലത്തെ ഒരു വീട്ടിലെ വാതിലിന്റെ 7 പൂട്ടുകള്‍ തുറന്നു മോഷണം നടത്തിയതും കഴിഞ്ഞ ദിവസം അല്ലപ്രയില്‍ 8 ജനല്‍ക്കമ്പികള്‍ അറുത്തുമാറ്റി മോഷണം ശ്രമം നടത്തിയതും ഇയാളാണെന്നാണ് അനുമാനം.

5

മിക്ക മോഷണങ്ങളും പുലര്‍ച്ചെയോടെയാണ് നടത്തുന്നത്. പ്രധാന റോഡുകളോടു ചേര്‍ന്നുള്ള വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറുള്ളത്. സി സി ടി വിയില്‍ ഒട്ടേറെ തവണ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും പൊലീസിന് പിടികൂടാനായിരുന്നില്ല.

English summary
Bermuda thief, who had been circling the police and locals was finally caught by the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X