Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻ്റെ പേരിലാണ്: വിമർശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഇതുവരെ വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയ്യാറാവണം.

k-surendran-

ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻ്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സർക്കാർ ഉറപ്പു വരുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഹേമ കമ്മീഷൻ ഇത്രയും കലാം പുറത്തു വിടാതെ മൂടിവെച്ചത് വേട്ടക്കാരുടെ സ്വാധീനവലയിൽ തന്നെയാണ് സർക്കാരും എന്നത് സൂചിപ്പിക്കുന്നു എന്നും കേരളത്തിൽ അത്യന്തം ഗുരുതരമായ സ്ത്രീപീഡക മാഫിയാ സ്വാധീനമാണ് റിപ്പോര്ടിലൂടെ പുറത്ത് വരുന്നതെന്നും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യനും പറഞ്ഞു.

മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ ഇരകളെ കുറിച്ചോ അല്ലെങ്കിൽ സാക്ഷികളെ കുറിച്ചോ മറച്ചു വെക്കേണ്ട ഉത്തരവാദിത്വം നിയമപരമായി എല്ലാവർക്കും ഉണ്ട് പക്ഷെ വേട്ടക്കാർക്ക് സംരക്ഷണം നൽകാൻ എന്ത് ബാധ്യതയാണ് സർക്കാരിന്നുള്ളത് എന്ന് വ്യക്തമാക്കണം.

സ്ത്രീ വിരുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ഉണ്ടായാൽ പോലും കർശന നിലപാടുകൾ സ്വീകരിക്കേണ്ടവരാണ് ഭരണാധികാരികൾ എന്നത് അവർ മറന്നുപോയത് ഗുരുതര കൃത്യവിലോപമാണ്. അതുകൊണ്ട് തന്നെ അവരാപദവിയിൽ തുടരുവാൻ അർഹരല്ല എന്നും സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം. വേട്ടക്കാർക്കെതിരെ നടപടി ഇല്ലാ എങ്കിൽ അവരെ ജനം കൈകാര്യം ചെയ്യും എന്നും അഡ്വ നിവേദിത കൂട്ടിച്ചേർത്തു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് ശുപാർശ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ശുപാർശകൾ നടപ്പാക്കാൻ പൊതു മാർഗ രേഖ കൊണ്ടു വരാൻ അധികാരമുണ്ടോ എന്ന് പരിശോധിച്ചു. സിനിമാ വ്യവസായ മേഖലയിൽ ഐസിസി രൂപീകരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കി. ക്രിയാത്മക ഇടപെടലാണ് സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+