പിവി ശ്രീനിജൻ എംഎൽഎയുടെ പരാതി; സാബു എം ജേക്കബ് ഒന്നാം പ്രതി, ജാമ്യമില്ലാ കേസ്
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ ജാതി അധിക്ഷേപ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങൾ ഇറങ്ങിപ്പോയതാണ് പരാതിക്ക് കാരണം. കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായ തന്നെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ച ട്വന്‍റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎയുടെ പരാതി
ഓഗസ്റ്റ് 17 ന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതി വിവേചനം ആണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ അവഹേളനം തുടർന്നെന്നുമാണ് എംഎൽഎ യുടെ പരാതി.
ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ
സാബു
എം
ജേക്കബ്
തന്നെ
വിലക്കണമെന്ന്
പരസ്യമായി
പ്രഖ്യാപിച്ചിരുന്നെന്നും
ശ്രീനിജന്‍റെ
പരാതിയിൽ
പറയുന്നു.
ഐക്കരനാട്
പഞ്ചായത്ത്
പ്രസിഡന്‍റിനെ
കൂടാതെ
പഞ്ചായത്ത്
വൈസ്
പ്രസിഡന്‍റും
മൂന്ന്
മെമ്പർമാരും
ആണ്
പുത്തൻകുരിശ്
പൊലീസ്
എടുത്ത
കേസിലെ
മറ്റ്
പ്രതികൾ.
സംഭവം
നടന്നതിന്
പിന്നാലെ
എംഎൽഎ
പരാതി
നൽകിയിരുന്നെങ്കിലും
ജാതി
വിവേചനമല്ല
രാഷ്ട്രീയപ്രേരിതമാണ്
വിഷയമെന്ന
കണ്ടെത്തലിൽ
പോലീസ്
കേസെടുത്തിരുന്നില്ല.
തുടർന്ന്
എംഎൽഎ
ഡിജിപിക്ക്
പരാതി
നൽകിയതിന്
പിന്നാലെയാണ്
കേസ്
രജിസ്റ്റർ
ചെയ്തത്.
അതേസമയം പ്രതികരണവുമായി സാബുജേക്കബ് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പ് ട്വന്‍റി ട്വന്റിയെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് എന്നാണ് സാബു.എം. ജേക്കബ് പറഞ്ഞത്. പാർട്ടി നടത്തുന്ന വികസന പ്രവർത്തനങ്ങൾ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍! ഹാജർ എടുത്തിട്ടും ആരും അറിഞ്ഞില്ല, സംഭവമിങ്ങനെ
സാബു എം. ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തത് പിന്നാലെയാണ് പ്രതികരണം. തൊട്ടുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം. എൽ.ഡി.എഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.