Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലീഗിനെ കോൺഗ്രസ് ബഹിഷ്കരിച്ചു,സമ രാ​ഗ്നിയിൽ ലീ​ഗിനെ കൂട്ടാത്തത് എന്തുകൊണ്ടാണ്'; ഇപി ജയരാജൻ

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ലീഗിനെ കൂടാതെയാണ് കോൺഗ്രസ് ഇവിടെ സമരം നടത്തുന്നതെന്നും സമരാ​ഗ്നിയിൽ മുസ്ലിം ലീ​ഗ് ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ജയരാജൻ ചോദിച്ചു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

ലീ​ഗിനെ കൂടെ കൊണ്ടുനടന്നാൽ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നുണ്ടെന്നും ജയരാജൻ ആരോപിച്ചു. മൃദുഹിന്തുത്വത്തിന്റെ ഭാഗമായാണ്
കാലമായി കൂടെ നിൽക്കുന്ന പാർട്ടിയായ ലീ​ഗിനെ കോൺഗ്രസ് അപമാനിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. എൻ കെ പ്രേമചന്ദ്രനെതിരെയും ഇ പി ജയരാജൻ വിമർശനം ഉന്നയിച്ചു. മോദി വിരുന്നിന് ക്ഷണിച്ച 8 പേരിൽ ഒരാളാണ് പ്രേമചന്ദ്രൻ. ബി ജെ പിയുമായുള്ള പുതിയ അന്തർധാരയാണ് ഈ ക്ഷണത്തിന്റെ അടിസ്ഥാനം. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ഇ പി ജയരാജൻ ചോദിച്ചു.

 pjaya

കേരളത്തിന് വേണ്ടിയുള്ള സമരത്തില്‍ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുക്കാന്‍ തയാറായില്ല. യു ഡി എഫ് പ്രവര്‍ത്തിക്കുന്നത് കേരള വിരുദ്ധമായാണ്, ഇത് വൈകാതെ ജനം തിരിച്ചറിയും. ഡല്‍ഹി സമരം ചരിത്ര സംഭവമായി മാറി. ഡല്‍ഹിയില്‍ നടന്നത് കേന്ദ്രത്തിനെതിരെയുള്ള താക്കീതാണ്. ബി ജെ പി ഇതര സര്‍ക്കാരുകളെല്ലാം സമരത്തെ അനുകൂലിച്ചു. ഇത് കേന്ദ്ര അവഗണന മനസിലാക്കി ആണ്.

ബി ജെ പി ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണ് ഇഡിയെ കേന്ദ്രം ഉപയോഗിക്കുന്നത്. ബി ജെ പി ഇതര സംസ്ഥാനങ്ങളിലെല്ലാം ഇ ഡി അന്വേഷണം നടക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ തന്നെ രാഷ്ട്രീയപ്രേരിതമാണ്.
എല്‍ ഡി എഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഭവനരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അവഗണനയിലൂടെ ശ്രമിക്കുന്നത്. ജി എസ് ടി നടപ്പാക്കിയപ്പോള്‍ എല്ലാ നികുതി പിരിവും കേന്ദ്രം കൈയടക്കി. കേന്ദ്രധനമന്ത്രി കേരളത്തോട് ചെയ്തത് നിഷേധാത്മക നിലപാടാണ്. യു ഡി എഫ് ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+