Get Updates
Get notified of breaking news, exclusive insights, and must-see stories!

കലബുറഗി ഭരണം കോണ്‍ഗ്രസ് സഖ്യത്തിന്റെ കൈകളിലേക്ക്: തടയിടാന്‍ ബിജെപിയുടെ 'ജനാധിപത്യ' വിരുദ്ധ നീക്കം

ബെംഗളൂരു: കലബുറഗി മഹാനഗര പാലികയിൽ (കലബുറഗി കോര്‍പ്പറേഷന്‍) ഏത് വിധേനയും അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ വിമർശിച്ച കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ശരൺ പ്രകാശ് പാട്ടീൽ. വോട്ടർമാരുടെ പട്ടികയിൽ ഏതാനും എംഎൽസിമാരെ ഉൾപ്പെടുത്തി പ്രസിഡന്ഡറ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ നീക്കത്തെ കോണ്‍ഗ്രസ് ഏത് വിധേനയും എതിര്‍ക്കും. വോട്ടെടുപ്പില്‍ ജനങ്ങള്‍ പിന്തുണച്ചത് കോണ്‍ഗ്രസിനെയാണ്. അതിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഒന്നിച്ച് ചേര്‍ന്ന് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മൺ സവാദി, ഭാരതി ഷെട്ടി, സൈബന്ന തൽവാർ,

ലക്ഷ്മൺ സവാദി, ഭാരതി ഷെട്ടി, സൈബന്ന തൽവാർ, ലെഹർ സിംഗ്, പ്രതാപ് നായിക്, രഘുനാഥ് മൽക്കാപുരെ, മുനിരത്ന എന്നിങ്ങനെയുള്ള 7 എംഎല്‍എസി മാരെ ബിജെപി കലബുറഗി കോര്‍പ്പറേഷന്‍ ഭരണസമിതിയിലേക്കുള്ള വോട്ടര്‍മാരുടെ പട്ടികയില്‍ തിരുകി കയറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

സായം സന്ധ്യയില്‍ ചെറായി ബീച്ചില്‍: നടി രമ്യ പണിക്കരുടെ ചിത്രങ്ങള്‍ വൈറല്‍

 എം എൽ സി മാർ കലബുറഗി നഗരവാസികളല്ലെങ്കിലും

ഈ എം എൽ സി മാർ കലബുറഗി നഗരവാസികളല്ലെങ്കിലും സെപ്തംബറിൽ നഗരസഭാ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് തങ്ങളും നഗരവാസികളാണെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ഓൺലൈനായി അപേക്ഷിക്കുകയായിരുന്നു. 'നഗരത്തിലെ ബിജെപി പ്രവർത്തകരുടെ വീടുകൾ വാടകയ്ക്ക് എടുത്ത എംഎൽസിമാരുടെ വസതികളായി കാണിച്ചാണ് തട്ടിപ്പ്

കോർപ്പറേഷനിൽ കോൺഗ്രസ്-ജെഡി(എസ്) സഖ്യം അധികാരം

കോർപ്പറേഷനിൽ കോൺഗ്രസ്-ജെഡി(എസ്) സഖ്യം അധികാരം പിടിക്കുമെന്ന വ്യക്തമായ സൂചനകൾ ലഭിച്ചതിന് പിന്നാലെയാണ് ഭരണസമിതിയില്‍ അധികാരം പിടിക്കാൻ ബിജെപി ജനാധിപത്യ വിരുദ്ധമായ മാർഗം സ്വീകരിക്കുന്നത്. പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമം കേവലം അനീതി മാത്രമല്ല, നിയമവിരുദ്ധവുമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ജനാധിപത്യത്തെ ഇത്തരത്തില്‍ ഇല്ലായ്മ ചെയ്യുന്നത് കോണ്‍ഗ്രസിന്

ജനാധിപത്യത്തെ ഇത്തരത്തില്‍ ഇല്ലായ്മ ചെയ്യുന്നത് കോണ്‍ഗ്രസിന് നോക്കിനില്‍ക്കാന്‍ സാധിക്കില്ല. ഞങ്ങൾ ഇതിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്, ആവശ്യമെങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കും. ഡെപ്യൂട്ടി കമ്മീഷണർ വിജയ ജ്യോത്‌സ്‌ന, കോർപ്പറേഷൻ കമ്മീഷണർ സ്‌നേഹൽ സുധാകർ ലോഖണ്ഡേ എന്നിവരുൾപ്പെടെ നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിളിച്ച് എംഎൽസിമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്നും ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.

സമ്മർദത്തിന് വഴങ്ങി എംഎൽസിമാരുടെ പേരുകൾ

രാഷ്ട്രീയ നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി എംഎൽസിമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയാൽ കോൺഗ്രസ് കോടതിയെ സമീപിക്കേണ്ടിവരും. തെറ്റിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

55 അംഗ കലബുര്‍ഗി കോര്‍പ്പറേഷന്‍

55 അംഗ കലബുര്‍ഗി കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ കോൺഗ്രസാണ് 27 സീറ്റുകളുമായി മുന്നിട്ട് നില്‍ക്കുന്നത്. 23 സീറ്റുകൾ നേടിയ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ജെഡിഎസിന് നാല് സീറ്റാണ് ലഭിച്ചത്.
കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരു എം‌എൽ‌എയും ഒരു രാജ്യസഭാംഗവും ഉള്ള കോൺഗ്രസിന് വോട്ടര്‍ പട്ടികയില്‍ ആകെ 29 പേരുണ്ട്.

മൂന്ന് എം എൽ സി മാർ, രണ്ട് എം എൽ എമാർ

മൂന്ന് എം എൽ സി മാർ, രണ്ട് എം എൽ എമാർ, ഒരു ലോക്‌സഭാ അംഗം എന്നിവരുമായി ബി ജെ പിയും കോൺഗ്രസിന് ഒപ്പമെത്തും. ഈ സാഹചര്യത്തില്‍ നാല് അംഗങ്ങളുള്ള ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇത് അന്തിമ ഘട്ടത്തില്‍ എത്തിയ സമയത്താണ് കൂടുതല്‍ എംഎല്‍സിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ബിജെപി ആരംഭിച്ചത്.

പൊളി ലുക്ക്; എന്തൊരു ഗ്ലാമര്‍ ആണിത്, പ്രിയാമണിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+