Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ചന്ദ്രശേഖരനെ ഗൂഡാലോചന നടത്തി കൊന്നതെന്തിനാണെന്ന് വിശദീകരിക്കാനുള്ള ആർജവം കോടിയേരി കാണിക്കണമെന്ന് എൻ വേണു

Recommended Video

cmsvideo
    ടി പി വധക്കേസിലെ മുഖ്യപ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമം | Oneindia Malayalam

    വടകര: ടിപി ചന്ദ്രശേഖരൻ കമ്യുണിസ്റ്റ് വിരുദ്ധ നല്ലെന്നും ടിപിയുടെ നിലപാട് ശരിയായിരുന്നെന്ന കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാനാണെന്നും കുലംകുത്തി പ്രയോഗം തിരുത്തി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു പ്രസ്ഥാവനയിൽ പറഞ്ഞു ടിപി വധം സിപിഎം നേതാക്കളെ വിടാതെ പിൻതുടരുനമ്പോൾ കൊലയാളി പാർട്ടിഎന്നനിലയിൽഅവർ ജനങ്ങളിൽനിന്നുംഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

    ടിപിയുടെ നിലപാടിൽ നിന്നും ആർഎംപിഐ വ്യതിചലിച്ചെന്ന കോടിയേരിയുടെ വിമർശനം വൈകിയാണെങ്കിലും ടിപിയെയും അദ്ദേഹത്തിന്റെ പാർട്ടി യെ യും അംഗീകരിക്കാൻ സിപിഎം നിർബന്ധിതമായതിന്റെ തെളിവാണ് 'ആർഎംപിഐക്കെതിരെ കഴിഞ്ഞ 10 വർഷമായി നിരന്തര അക്രമണങ്ങളും അപവാദ പ്രചാരണങ്ങളും നടത്തിയിട്ടും പാർട്ടിയെ ഒരു പോറലേല്പിക്കാനും കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ടീയ പാർട്ടിയായി മാറുകയും ചെയ്തു.

     tp

    പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സമാനതകളില്ലാത്ത ആക്രമണങ്ങളും കള്ളക്കേസ്സുകളുമാണ് പാർട്ടിക്ക് നേരിടേണ്ടിവന്നത്. ആക്രമണങ്ങളിൽ പോലീസ് കാഴ്ചക്കാരായി മാറുകയാണ്. തീവെപ്പ് കൊള്ളയും നടത്തിയ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകന്നില്ല ഈ ഫാസിസത്തെ നേരിടാൻ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ച് കൊണ്ട് പ്രതിരോധം തീർക്കുമ്പോൾ സി.പി.എം നുണ്ടാകുന്ന ഒറ്റപ്പെടലാണ് കോടിയേരിക്ക് ടി.പിയെ അംഗീകരിക്കേണ്ടി വന്നതെന്നും അതുകൊണ്ട് ചന്ദ്രശേഖരനെ ഗൂഡാലോചന നടത്തി കൊന്നതെന്തിനാണെന്ന് വിശദീകരിക്കാനുള്ള ആർ ജവം കോടിയേരി കാണിക്കണമെന്നും വേണു പ്രസ്ഥാവനയിൽ പറഞ്ഞു. ചിത്രങ്ങൾ: ടി പി ചന്ദ്രശേഖരൻ എൻ വേണു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+