വിരമിക്കുന്നത് രണ്ട് ഡിജിപിമാർ: ബി സന്ധ്യക്കും ആനന്ദകൃഷ്ണനും സേനയുടെ യാത്രയയപ്പ്
തിരുവനന്തപുരം: ഡിജിപിമാരായ ഡോ. ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഇന്ന് സർവ്വീസില്‍ നിന്നും വിരമിക്കും. സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി സന്ധ്യ ഫയർഫോഴ്സ് മേധാവിയായിട്ടാണ് വിരമിക്കുന്നത്. എസ് ആനന്ദകൃഷ്ണന് നിലവില്‍ എക്സൈസ് കമ്മീഷണര്‍ ആണ്. ഇരുവർക്കും യാത്രയയപ്പ് നല്കുന്ന 'യാത്രയയപ്പ് പരേഡ്' ബുധനാഴ്ച രാവിലെ പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും.
രണ്ട് ഡിജിപിമാർക്ക് പുറമെ ഒന്‍പത് എസ്പിമാരും ഇന്ന് വിരമിക്കുന്നുണ്ട്. ഇവർക്ക് പൊലീസ് ആസ്ഥാനത്ത് ഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പിബി രാജീവ്, ടി രാമചന്ദ്രന്, കെവി വിജയന്, സി ബാസ്റ്റിന് സാബു, ജെ കിഷോർ കുമാർ, പ്രിന്‍സ് എബ്രഹാം, കെ ലാല്‍ജി, കെഎം ജിജിമോന്, കെഎന്‍ അരവിന്ദന് എന്നിവരാണ് ഇന്ന് വിരമിക്കുന്ന എസ്പിമാർ.

ബി സന്ധ്യ
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യ കോട്ടയം പാലാ സ്വദേശിയാണ്. ഷൊർണ്ണൂർ എസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. പിന്നാലെ ആലത്തൂരില്‍ എഎസ്പിയും ജോയിന്റ് എസ്പിയുമായി ജോലി ചെയ്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി, കൊല്ലം, തൃശ്ശൂർ ജില്ലകളിലെ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്തെ എഐജി, ക്രൈംബ്രാഞ്ച് ഡിഐജി, തൃശ്ശൂര്‍ റേഞ്ച് ഡിഐജി എന്നീ ചുമതലകള്‍ വഹിച്ചു.
ആംഡ് പൊലീസ് ബറ്റാലിയന്, ട്രാഫിക്. വിവിധ റേഞ്ചുകളുടെ ക്രൈംബ്രാഞ്ച് ഐജി, ആംഡ് പൊലീസ്, മോഡേണൈസേഷന്, ദക്ഷിണമേഖല, പരിശീലന വിഭാഗം എഡിജിപി, കേരളാ പൊലീസ് അക്കാദമി ഡയറക്ടര്‍ എന്നീ പദവികളിലും സേവനം ചെയ്തിട്ടുണ്ട്. സ്തുത്യര്‍ഹസേവനത്തിനും വിശിഷ്ട സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പടേയുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ്, ജിഷ കേസ് തുടങ്ങിയ കേസുകളുടെ അന്വേഷണ ചുമതല വഹിച്ചു.
എസ് ആനന്ദകൃഷ്ണന്
1989 ബാച്ചിലെ ഐപിഎസ് ഓഫീസറായ എസ് ആനന്ദകൃഷ്ണന് തിരുവനന്തപുരം സ്വദേശിയാണ്. കല്‍പ്പറ്റയിലും കൊല്ലത്തും എഎസ്പിയായും അടൂരില്‍ ജോയിന്റ് എസ്പിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെഎപി ഒന്നാം ബറ്റാലിയന് കമാന്റന്റ്, ഇടുക്കി, പാലക്കാട്, തൃശൂർ, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയുമായിരുന്നു. പൊലീസ് ആസ്ഥാനത്ത് അഡീഷനല്‍ എഐജി, എഐജി, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് എന്നിവിടങ്ങളില്‍ എസ്പി, വനിതാ കമ്മീഷന് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു.
പൊലീസ് ആസ്ഥാനം, ആഭ്യന്തര സുരക്ഷ എന്നിവിടങ്ങളില്‍ ഐജിയായും ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ എഡിജിപിയായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയും ആനന്ദകൃഷ്ണന് പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര പൊലീസ് സേനയുടെ ഭാഗമായി ബോസ്നിയ ഹെഴ്സ ഗോവിനയിലും ജോലി ചെയ്തു. വിശിഷ്ട സേവനത്തിനും സ്ത്യുത്യര്ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications