സിദ്ധിഖിന് സിം കാർഡ് എത്തിച്ചത് ഷഹീന്റെ സുഹൃത്തുക്കൾ?; മണിക്കൂറുകളോളം ചോദ്യം ചെയ്ത് പോലീസ്
നടൻ സിദ്ധിഖിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സിദ്ധിഖ് ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് നടന്റെ മകൻ ഷഹീനിന്റെ സുഹൃത്തുക്കളെ ഇന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. ഷഹീന്റെ സുഹുത്തുക്കളായ നാദിൻ ബെക്കർ, പോൾ ജോയ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിനെ ഇരുവരും സഹായിച്ചെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരേയും വിളിപ്പിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്റെ സുഹൃത്തുക്കളെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തെന്ന് കാണിച്ച് ഷഹീൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തക്കളായ നാദിറിനേയും പോളിനേയും ഇന്ന് പുലർച്ചയോടെ അവരുടെ വീ്ട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് ഷഹീൻ പരാതിയിൽ പറഞ്ഞത്. ഇരുവരും തന്റെ കൂടെ സമയം ചെലവഴിച്ചത് കൊണ്ട് എങ്ങനെയാണ് പോലീസിനെ കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുകയെന്നായിരുന്ന ഷഹീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് ഉച്ചയോടെ നാദിർ തന്നെ വിളച്ചു, വളരെ ഭയത്തോടെയാണ് സംസാരിച്ചത്. സിദ്ധിഖിനെ കുറിച്ച് വിവരം നൽകിയില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത് എന്നും നാദിർ പറഞ്ഞതായി ഷഹീൻ പറഞ്ഞു.

അതേസമയം തങ്ങളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നില്ലെന്നും നോട്ടീസ് നൽകി കൊണ്ടുപോയതാണെന്നും സുഹൃത്തക്കളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തങ്ങളോട് സിദ്ധിഖ് എവിടെയാണെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളാണ് തേടിയതെന്നും ഇവർ പറഞ്ഞു. അതേസമയം ഇവരാണ് സിദ്ധിഖിന് ഡോങ്കിളും സിമ്മും എത്തിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇരുവരേയും ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.
സിദ്ധിഖ് എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്. സിദ്ധിഖ് കൊച്ചി വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ സിദ്ധിഖിന്റെ ഫോൺ വിവരങ്ങൾ ട്രേസ് ചെയ്യാൻ പോലും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സിദ്ധിഖിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആളുകളിൽ നിന്നടക്കം പോലീസ് വിവരം തേടുന്നുണ്ടെന്നാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഉയർന്ന് വന്ന പരാതികളിൽ ഏറ്റവും കൂടുതൽ ഗുരുതരമായ ആരോപണം ഉയർന്ന കേസായിരുന്നു സിദ്ധിഖിന്റേത്. സിനിമയിൽ അവസരം വാഗ്ധാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സിദ്ധിഖിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി നേരത്തേ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications