Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിക്ക് വേണ്ടി ഇത്രയും ലക്ഷങ്ങള്‍ ചെലവാക്കുന്നതാര്? ക്വട്ടേഷന്‍ ദിലീപിനെതിരെയെന്ന് സജി നന്ത്യാട്ട്

കോഴിക്കോട്: പള്‍സര്‍ സുനി കോടതി വ്യവഹാരങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം സംബന്ധിച്ച് ദുരൂഹതയുണ്ട് എന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറിയും നിര്‍മാതാവുമായ സജി നന്ത്യാട്ട് വണ്‍ഇന്ത്യ മലയാളത്തോട്. കോടതി വിധി അംഗീകരിക്കുന്നു എന്നും എന്നാല്‍ ജാമ്യത്തിനായി കോടതി കയറിയിറങ്ങിയ പള്‍സര്‍ സുനിക്ക് കേസ് നടത്തിപ്പിന് ചെലവാകുന്ന കാശ് കൊടുക്കുന്നത് ആരാണ് എന്നും അദ്ദേഹം ചോദിച്ചു.

വിചാരണ നീളുന്നതില്‍ ദിലീപിനേയോ അദ്ദേഹത്തിന്റെ അഭിഭാഷകനേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 1800 പേജുള്ള കുറ്റപത്രം ഇഴകീറി പരിശോധിച്ച് ക്രോസ് വിസ്താരം നടത്തുമ്പോഴുണ്ടാകുന്ന സാങ്കേതികമായ കാലതാമസമാണിത്. വിചാരണ വൈകിക്കുന്നത് ദിലീപാണ് എന്ന് പള്‍സര്‍ സുനി പറഞ്ഞതോടെ രണ്ട് കൂട്ടരും രണ്ട് പക്ഷത്താണ് എന്ന് വ്യക്തമായില്ലേ എന്നും സജി നന്ത്യാട്ട് ചോദിച്ചു.

Saji Nanthyattu

സജി നന്ത്യാട്ടിന്റെ വാക്കുകള്‍

'പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത് വ്യക്തിപരമായി താല്‍പര്യമുള്ള കാര്യമല്ല. കാരണം ഈ കേസിലെ ഒന്നാം പ്രതിയാണ് അയാള്‍. സുനിയാണ് ഈ കുറ്റകൃത്യം ചെയ്തത്. പക്ഷെ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട് കോടതി വിധി മാനിക്കുന്നു. സുപ്രീം കോടതിയില്‍ പള്‍സര്‍ സുനി പലതവണയായി ജാമ്യഹര്‍ജി കൊടുക്കുന്നു.

ഹൈക്കോടതിയിലും പലതവണ ജാമ്യഹര്‍ജി കൊടുത്തിട്ടുണ്ട്. ഇതിനുള്ള പണമെവിടെ നിന്നാണ് ലഭിക്കുന്നത്. പള്‍സര്‍ സുനി ജാമ്യം ലഭിക്കാന്‍ പറഞ്ഞ കാരണമെന്താണ്? ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ പോലും 109 ദിവസം വിസ്തരിച്ചു. അതില്‍ 90 ദിവസവും വിസ്തരിച്ചത് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയാണ് എന്നൊക്കെയാണ്. അതിന് കാരണമെന്താണ്?

കുറ്റപത്രത്തില്‍ 1800 പേജാണ് ഉള്ളത്. ഈ 1800 പേജും തലനാരിഴ കീറി പരിശോധിക്കപ്പെടണം. എന്നിട്ട് അത് ക്രോസ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. അത് നിയമമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. കോടതിയില്‍ അത് ക്രോസ് ചെയ്യേണ്ടി വരും. അതോടൊപ്പം തന്നെ ഒട്ടേറെ സാക്ഷികള്‍, ഊഹാപോഹം പ്രചരിപ്പിക്കുന്നവര്‍ ഒത്തിരിയുണ്ട്. പിന്നെ ഡിജിറ്റല്‍ തെളിവുകള്‍, ഇതെല്ലാം ക്രോസ് ചെയ്ത് വരുമ്പോള്‍ സ്വാഭാവികമായും സമയമെടുക്കും.

അതിനിടക്ക് ബാലചന്ദ്രകുമാറിന്റെ എന്‍ട്രി. പല കേസുകളും വരുമ്പോള്‍ ദിലീപിനെതിരായി പല കാര്യങ്ങളും ആരോപിക്കുമ്പോള്‍ സ്വാഭാവികമായി ദിലീപ് അതിനെ കൗണ്ടര്‍ ചെയ്യും. ആരും കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കില്ല. കാരണം നല്ലവണ്ണം പണം മുടക്കുള്ള സംവിധാനമാണിത്. കേസില്‍പ്പെട്ടവര്‍ക്ക് അതറിയാം. ദിലീപ് അദ്ദേഹത്തിന്റെ ഭാഗം സേഫാക്കുന്നതിന് വേണ്ടി പരമാവധി നിയമപരമായ കാര്യങ്ങളിലേക്ക് പോയി.

അപ്പോള്‍ സ്വാഭാവികമായി രണ്ട് കൂട്ടരുടേയും ഭാഗത്ത് നിന്നുണ്ടായ സാങ്കേതികമായ പ്രശ്‌നങ്ങളാണ് വിചാരണ നീളാന്‍ കാരണം. ഇനി എന്തായാലും ഒന്നര മാസം കൊണ്ട് പ്രധാന കേസിന്റെ വിധി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപും അദ്ദേഹത്തിന്റെ 2012 മുതലുള്ള എല്ലാ ബാങ്ക് ഇടപാടുകളും ഫോണുകളും എല്ലാം നിരീക്ഷണത്തിലാണ്. ജാമ്യം ലഭിച്ചിട്ടുള്ളയാളെ സ്വാഭാവികമായും നിരീക്ഷിക്കും.

അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ജാമ്യവ്യവസ്ഥ ലംഘിക്കാനുള്ള നടപടിയുണ്ടായിട്ടുണ്ടോ എന്ന് നിരീക്ഷിക്കും. അതുകൊണ്ട് അതിനെതിരായിട്ടുള്ള പ്രശ്‌നം വരാതിരിക്കാന്‍ ദിലീപ് പരമാവധി ശ്രമിക്കും. സുപ്രീംകോടതിയില്‍ കേസ് നടത്തിയിട്ടുള്ള ഏതൊരാള്‍ക്കും അതിന്റെ ചിലവ് അറിയാം. പള്‍സര്‍ സുനിക്ക് ഇത്രയും ലക്ഷങ്ങള്‍ എവിടുന്ന് വന്നു. അതില്‍ ദുരൂഹതയുണ്ട്.

ഇത് എന്താണ് അന്വേഷിക്കാത്തത്. ദിലീപിന്റെ വക്കീലാണ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ കാരണക്കാരന്‍ എന്നാണ് സുനിയുടെ വാദം. അപ്പോള്‍ പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിലാണ് എന്നതില്‍ സംശയമൊന്നുമില്ലല്ലോ. പിടിക്കപ്പെട്ടതിന് ശേഷം ദിലീപാണ് ഇത് ചെയ്തത് എന്ന് ജയിലില്‍ നിന്ന് കത്തയയ്ക്കുകയായിരുന്നു. ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്. അവരാണ് ഇതിന് പിറകില്‍.

അതില്‍ സംശയമെന്തിരിക്കുന്നു. ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്. ഈ ആളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് പള്‍സര്‍ സുനി എന്തുകൊണ്ട് ഇക്കാര്യം ആദ്യം പറഞ്ഞില്ല. അത് മാത്രമല്ല ആദ്യം പള്‍സര്‍ സുനി ഓടിക്കയറിയ ദൃശ്യങ്ങളിലുള്ളത് ഒരു വീടാണ്. ആ വീട് കേന്ദ്രീകരിച്ച് ഇന്നുവരെ അന്വേഷണം നടന്നിട്ടുണ്ടോ. ഇതില്‍ ദുരൂഹതയുണ്ട് എന്നതില്‍ സംശയമെന്തിരിക്കുന്നു?, സജി നന്ത്യാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+