പൈപ്പ്ലൈനില്‍ സംവാദം നിയമങ്ങള്‍ ലംഘിച്ചെന്ന് സമരസമിതി; എങ്കില്‍ കോടതി തടയില്ലേയെന്ന് ഗെയില്‍
കോഴിക്കോട്: പെട്രോളിയം ആന്‍ഡ് മിനെറല്‍ ആക്റ്റിലെ നിബന്ധനകളെല്ലാം കാറ്റി്ല്‍ പറത്തിയാണ് ഗെയില്‍ നിര്‍ദിഷ്ട കൊച്ചി-കൂറ്റനാട്-ബാംഗ്ലൂര്‍-മാംഗ്ലൂര്‍ പൈപ്പ് ലൈന്‍ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നെതന്ന് സമരസമിതി ലീഗല്‍ കമ്മിറ്റി ചെയര്മാന് അഡ്വ. വി.ടി പ്രദീപ് കുമാര്‍. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാട്ടുകാര്‍ നല്കിയ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ കോടതി ഗെയിലിന്റെ പ്രവൃത്തികള്‍ തടയുമായിരുന്നില്ലേ എന്ന് ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ എം. വിജു. നിര്‍ദിഷ്ട ഗെയില്‍ പൈപ്പ്ലൈന് സംബന്ധിച്ച് കാലിക്കറ്റ് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തിലാണ് ഇരു പക്ഷവും വാദമുഖങ്ങള്‍ നിരത്തിയത്.
ദേശീയ പാതയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പതിനഞ്ച് ബസ് യാത്രക്കാര്‍ക്ക് പരിക്ക്
പദ്ധതിയില്‍നി്ന്ന 79 കിലോ മീറ്റര്‍ വരുന്ന ജനവാസ മേഖല ഒഴിവാക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് അഡ്വ. വി.ടി പ്രദീപ് കുമാര്‍ പറഞ്ഞു. എന്നാല്‍, ഒരിക്കല്‍ സര്‍വേ നടത്തുകയും അതിനനുസരിച്ച് പൈപ്പുകള്‍ ഡിസൈന്‍ ചെയ്യുകയും ചെയ്തതിനാല്‍ റീ അലൈന്മെന്റ് സാധ്യമല്ലെന്ന് എം. വിജു പറഞ്ഞു. മാത്രവുമല്ല, നോട്ടിഫൈ ചെയ്തതല്ലാത്ത സ്ഥലം ഏറ്റെടുക്കുതിന് കോടതിയുടെ വിലക്കുണ്ടെും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗെയില്‍ നല്കിയ നോട്ടിഫിക്കേഷനിലെ അപാകതകള്‍ പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും വിവരം പോലും ലഭിച്ചില്ല. ലഭിച്ചതില്‍പ്പോലും അപാകതകള്‍ ധാരാളമുണ്ടെും അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാവരെയും നേരത്തെ വിവരം അറിയിച്ചതായി വിജു പറഞ്ഞു. ലൈന്‍ പോകുന്ന സ്ഥലങ്ങളില്‍ ഇടവിട്ട് സര്‍വേ കല്ലുകള്‍ പാകിയിട്ടുണ്ട്. അപാകതകള്‍ പലതും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇനി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാനും ഗെയില്‍ സന്നദ്ധമാണെ് വിജു അറിയിച്ചു.
ജനസംഖ്യ അനുസരിച്ച് സുരക്ഷ ഏറ്റവും കൂടുതല്‍ നല്‍കേണ്ട സ്ഥലങ്ങള്‍ പോലും ഗെയില്‍ അധികൃതര്‍ ചെറിയ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയതായി പ്രദീപ് കുമാര്‍ പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയുടെ കമ്മിഷന് കണ്ടെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ കണ്ടെത്തിയിരുന്നെെങ്കില്‍ അതനുസരിച്ച് കോടതി ഗെയിലിന് നിര്‍ദേശങ്ങള്‍ നല്‍കുമായിരുല്ലോ എന്ന് വിജു ചൂണ്ടിക്കാട്ടി. എല്ലാതരം സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൈപ്പ്ലൈനെും അദ്ദേഹം വിശദീകരിച്ചു. കാഥോഡിക് പ്രൊട്ടക്ഷന്‍, സ്കാഡ, സുരക്ഷാ വാല്‍വുകള്‍ തുടങ്ങിയവ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേംനാഥ്, സെക്രട്ടറി വിപുല്‍നാഥ്, ട്രഷറര്‍ കെ.സി റിയാസ് എിവരും പങ്കെടുത്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications