പൈപ്പ്ലൈനില്‍ സംവാദം നിയമങ്ങള്‍ ലംഘിച്ചെന്ന് സമരസമിതി; എങ്കില്‍ കോടതി തടയില്ലേയെന്ന് ഗെയില്‍
കോഴിക്കോട്: പെട്രോളിയം ആന്‍ഡ് മിനെറല്‍ ആക്റ്റിലെ നിബന്ധനകളെല്ലാം കാറ്റി്ല്‍ പറത്തിയാണ് ഗെയില്‍ നിര്‍ദിഷ്ട കൊച്ചി-കൂറ്റനാട്-ബാംഗ്ലൂര്‍-മാംഗ്ലൂര്‍ പൈപ്പ് ലൈന്‍ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നെതന്ന് സമരസമിതി ലീഗല്‍ കമ്മിറ്റി ചെയര്മാന് അഡ്വ. വി.ടി പ്രദീപ് കുമാര്‍. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാട്ടുകാര്‍ നല്കിയ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ കോടതി ഗെയിലിന്റെ പ്രവൃത്തികള്‍ തടയുമായിരുന്നില്ലേ എന്ന് ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ എം. വിജു. നിര്‍ദിഷ്ട ഗെയില്‍ പൈപ്പ്ലൈന് സംബന്ധിച്ച് കാലിക്കറ്റ് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച സംവാദത്തിലാണ് ഇരു പക്ഷവും വാദമുഖങ്ങള്‍ നിരത്തിയത്.
ദേശീയ പാതയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പതിനഞ്ച് ബസ് യാത്രക്കാര്‍ക്ക് പരിക്ക്
പദ്ധതിയില്‍നി്ന്ന 79 കിലോ മീറ്റര്‍ വരുന്ന ജനവാസ മേഖല ഒഴിവാക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് അഡ്വ. വി.ടി പ്രദീപ് കുമാര്‍ പറഞ്ഞു. എന്നാല്‍, ഒരിക്കല്‍ സര്‍വേ നടത്തുകയും അതിനനുസരിച്ച് പൈപ്പുകള്‍ ഡിസൈന്‍ ചെയ്യുകയും ചെയ്തതിനാല്‍ റീ അലൈന്മെന്റ് സാധ്യമല്ലെന്ന് എം. വിജു പറഞ്ഞു. മാത്രവുമല്ല, നോട്ടിഫൈ ചെയ്തതല്ലാത്ത സ്ഥലം ഏറ്റെടുക്കുതിന് കോടതിയുടെ വിലക്കുണ്ടെും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗെയില്‍ നല്കിയ നോട്ടിഫിക്കേഷനിലെ അപാകതകള്‍ പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും വിവരം പോലും ലഭിച്ചില്ല. ലഭിച്ചതില്‍പ്പോലും അപാകതകള്‍ ധാരാളമുണ്ടെും അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാവരെയും നേരത്തെ വിവരം അറിയിച്ചതായി വിജു പറഞ്ഞു. ലൈന്‍ പോകുന്ന സ്ഥലങ്ങളില്‍ ഇടവിട്ട് സര്‍വേ കല്ലുകള്‍ പാകിയിട്ടുണ്ട്. അപാകതകള്‍ പലതും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇനി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാനും ഗെയില്‍ സന്നദ്ധമാണെ് വിജു അറിയിച്ചു.
ജനസംഖ്യ അനുസരിച്ച് സുരക്ഷ ഏറ്റവും കൂടുതല്‍ നല്‍കേണ്ട സ്ഥലങ്ങള്‍ പോലും ഗെയില്‍ അധികൃതര്‍ ചെറിയ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയതായി പ്രദീപ് കുമാര്‍ പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയുടെ കമ്മിഷന് കണ്ടെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ കണ്ടെത്തിയിരുന്നെെങ്കില്‍ അതനുസരിച്ച് കോടതി ഗെയിലിന് നിര്‍ദേശങ്ങള്‍ നല്‍കുമായിരുല്ലോ എന്ന് വിജു ചൂണ്ടിക്കാട്ടി. എല്ലാതരം സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൈപ്പ്ലൈനെും അദ്ദേഹം വിശദീകരിച്ചു. കാഥോഡിക് പ്രൊട്ടക്ഷന്‍, സ്കാഡ, സുരക്ഷാ വാല്‍വുകള്‍ തുടങ്ങിയവ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേംനാഥ്, സെക്രട്ടറി വിപുല്‍നാഥ്, ട്രഷറര്‍ കെ.സി റിയാസ് എിവരും പങ്കെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications