ഇപി ജയരാജന് മര്‍ദിച്ചു, മദ്യപിച്ചിട്ടില്ലെന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപി ജയരാജനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന് മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫര്സീന് മജീദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും തങ്ങളെ മര്‍ദിച്ചെന്ന് ഫര്സീന് ആരോപിച്ചു. അതേസമയം വിമാനത്തിനുള്ളില്‍ മദ്യപിച്ച് ആക്രമണം നടത്തിയെന്ന ഇപി ജയരാജന്റെ ആരോപണം ഫര്‍സീനും നവീന്‍ കുമാറും തള്ളി. ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടേയില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ മന്ത്രി ശിവന്‍കുട്ടിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. പിടിയിലായവര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്ന വ്യാജേനയാണ് ഇവര്‍ വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയത് എന്നാണ് അറിയാന്‍ കഴിയുന്നതെന്നും മന്ത്രി എഫ്ബി പോസ്റ്റില്‍ പറഞ്ഞു.
അക്രമത്തിനു പിന്നിലെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണം. ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ചരിത്രം കെ സുധാകരന് ആണ് ഉള്ളത്. ആക്രമണശ്രമം നടന്നിട്ടും അക്രമികളെ തള്ളിപറയാന്‍ കെ സുധാകരന് ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഗൂഢാലോചന പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ ആണ് ഇപ്പോള്‍ ശ്രമിച്ചത്. ലക്ഷക്കണക്കിന് സഖാക്കള്‍ മുഖ്യമന്ത്രിക്ക് കരുത്തായി ഉണ്ടെന്ന കാര്യം അക്രമികള്‍ ഓര്‍ക്കുന്നത് നന്നാവുമെന്നും ശിവന്‍കുട്ടി കുറിച്ചു.
കോണ്‍ഗ്രസും ഇപി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെ? മുദ്രാവാക്യം വിളിച്ചാല്‍ അവരെ എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ തല്ലുമോ?
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കല്‍ സഖാവല്ല, എല്‍ഡിഎഫിന്റെ കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയില്‍ നിന്നും ജയരാജന് ഒട്ടും വളര്‍ന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും രാഹുല്‍ കുറിച്ചു.
അതേസമയം സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികള്‍ക്ക് പകര്‍ന്ന് നല്‍കാനാണ് ഈ അക്രമം.
ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തില്‍ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications