'ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക്, പുറത്താക്കിയതിന്റെ കലി അടങ്ങിയിട്ടില്ല'; കെ സുധാകരൻ
കണ്ണൂർ: മുൻ എൽ ഡി എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കെപി സി സി അധ്യക്ഷൻ കെ സുധാകരൻ. തന്റെ അറിവോടെയല്ല ആത്മകഥയിലെ ഭാഗം പ്രസിദ്ധീകരിച്ചതെന്ന് ഇപി പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് എന്നത് വളരെ വിശ്വാസ്യത ഉള്ള സ്ഥാപനമാണ്. അവരെ ആരും അവിശ്വസിക്കില്ല. ഇപി ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന്റെ കലി അടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ നീക്കങ്ങൾ ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
വളരെ സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിസി ബുക്ക്സ്. അവരിൽ നിന്നും തെറ്റായൊരു തീരുമാനം വരുമെന്ന് ഞാൻ കരുതുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി ജയരാജന്റെ ആത്മകഥ വിവരങ്ങൾ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലാണ്. ഇതേ പോലെ അനവസരത്തിൽ ആരോപണം ഉന്നയിച്ച് ഉമ്മൻചാണ്ടിയെ കുടുക്കിയത് കേരളത്തിലെ ജനം മറന്നിട്ടില്ല.

കോൺഗ്രസ് ഒരിക്കൽ പറഞ്ഞിരുന്ന കാര്യങ്ങൾ ശരിയായി വരുന്നുവെന്നതാണ് പി ജയരാജന്റെ ഇപ്പോഴത്തെ പ്രസ്താവനയൊക്കെ തെളിയിക്കുന്നത്. ഇപിയുടെ പ്രതികരണമൊക്കെ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. ജയരാജന്റെ ചാട്ടം ബിജെപിയിലേക്കാണെന്നാണ് തോന്നുന്നത്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് താൻ ബി ജെ പി നേതാക്കളെ കണ്ടിട്ടുണ്ടെന്ന്.
ഇപി ജയരാജൻ രണ്ടും കൽപ്പിച്ചാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തന്റെ അറിവോടെയല്ല പ്രസിദ്ധീകരണം എന്നതൊക്കെ ശുദ്ധ അസംബന്ധമാണ്.
ഇപിയുടെയും സിപിഎമ്മിന്റെയും വിശദീകരണം തന്നെ യുക്തിസഹമല്ല. രണ്ടും രണ്ടു വഴിക്കാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലുള്ള പക ഇപിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.
ഈ ഉപതിരഞ്ഞെടുപ്പിൽ സാധാരണക്കാരുടെ പൾസ് തൊട്ടറിഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തിച്ചത്. ചേലക്കരയിൽ നാല് ദിവസം ഞാൻ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. ഇടതുഭരണത്തിൽ മണ്ഡലത്തിലെ ഇടതുപക്ഷക്കാർക്ക് പോലും തൃപ്തിയില്ല. അതിന്റെയൊക്കെയൊരു പ്രതിഫലനം ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകും. 28 വർഷം ഇടതുപക്ഷം കൈയ്യിൽ വെച്ച ചേലക്കര ഇക്കുറി അവർക്ക് നഷ്ടമാകും.
പി സരിൻ അവസരവാദ സ്ഥാനാർത്ഥിയാണ്. പാർട്ടി മാറുന്നതിന് രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചയാളാണ് സരിൻ. ആ സരിനെയാണ് സി പി എം സ്ഥാനാർത്ഥിയാക്കിയത്. മണ്ണിനും പുണ്ണിനും കൊള്ളാത്ത വിധം ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ അയാളെ എന്തിനാണ് സിപിഎം മാറ്റിയതെന്ന് അറിയില്ല.സിപിഎമ്മിന് വേണ്ടി പാലക്കാട് രാവും പകലും പണിയെടുത്ത പാർട്ടിക്കാർ ഇതൊക്കെ അംഗീകരിക്കുമോ? ഇതെല്ലാം തിരഞ്ഞെടുപ്പിൽ അവരെ ബാധിക്കും', സുധാകരൻ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications