നല്ലത് ഡിവൈഎഫ്ഐ ചെയ്താലും പറയും: പക്ഷെ അവർ ഇപ്പോള്‍ തിരിച്ച് ഈ കാണിക്കുന്നത് മര്യാദകേടാണ്: വിടി ബല്‍റാം
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്നും ഒരു സംഘടനയേക്കുറിച്ച് പറയുന്നത് മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നതും മറ്റ് സംഘടനകളെ പരാമർശിച്ചത് ഒഴിവാക്കുന്നതും അതുവച്ച് ദുരുദ്ദേശ്യപരമായ ക്യാമ്പയിൻ നടത്തുന്നതും മര്യാദകേടാണെന്ന് വിടി ബല്‍റാം. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സമാഹരിച്ച തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താമോയെന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പോസിറ്റിവായിട്ടാണ് പ്രതികരിച്ചതെന്നും വിടി ബല്‍റാം പറയുന്നു.
വയനാട്ടിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ യുവജന സംഘടനകളും നടത്തിയ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണം നൽകുകയും ചെയ്തു. ഡിവൈഎഫ്ഐയേക്കുറിച്ച് മാത്രമല്ല, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ എല്ലാ സംഘടനകളേയും പരാമർശിച്ചുകൊണ്ടാണ് പ്രതികരണം നൽകിയത്. എന്നാല്‍ അതിൽ നിന്ന് കുറച്ച് ഭാഗങ്ങൾ മാത്രം അടർത്തിയെടുത്തുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പത്ത് പന്ത്രണ്ട് വർഷം മുൻപ് നടന്ന ഒരു സംഭവം ഓർമ്മവരുന്നു. ഞാൻ എംഎൽഎ ആയിരിക്കേ തൃത്താല മണ്ഡലത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള ഒരു സഹകരണ ബാങ്കിന്റെ പരിപാടിക്ക് ഉദ്ഘാടകനായി ശ്രീ പിണറായി വിജയൻ പങ്കെടുക്കുകയാണ്. അന്നദ്ദേഹത്തിന് ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മുൻ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ സംഘാടകർ ക്ഷണിച്ചിട്ടുള്ളത്. സ്ഥലം എംഎൽഎ എന്ന നിലയിൽ ഞാൻ പ്രസംഗിക്കുമ്പോൾ വേദിയിലുള്ളവരെ അഭിസംബോധന ചെയ്യുന്ന സമയത്ത് പിണറായി വിജയനേക്കുറിച്ച് ഒന്നു രണ്ട് നല്ല വാക്കുകൾ പറഞ്ഞു.
വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണെങ്കിലും ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ പരസ്പരം അങ്ങനെയൊക്കെ നല്ല വാക്ക് പറയുക എന്നത് ഒരു സുജനമര്യാദയുടെ ഭാഗമാണല്ലോ, പ്രത്യേകിച്ചും സംസ്ഥാന തലത്തിലുള്ള ഒരു പ്രധാന വ്യക്തി നമ്മുടെ നാട്ടിൽ ഒരു പരിപടിക്ക് വരുമ്പോൾ. പക്ഷേ, കൗതുകകരമായ കാര്യം പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നപ്പോൾ അദ്ദേഹത്തിനെതിരെ രാഷ്ട്രീയമായും ഭരണപരമായും വിമർശനമുന്നയിക്കേണ്ടി വന്ന പല ഘട്ടത്തിലും ഈ പഴയ അഭിസംബോധനയുടെ ഒന്നര വരി വിഡിയോശകലം അതിന്റെ താഴെ കൊണ്ടുവന്ന് ഒട്ടിക്കുകയായിരുന്നു ഒരുപാട് കാലം സിപിഎമ്മുകാരുടെ പണി. ഇന്നലെകളിൽ പിണറായിയെ "പ്രശംസിച്ചിരുന്നവർ"ക്ക് ഇപ്പോൾ വിമർശിക്കാനവകാശമില്ല എന്ന മട്ടിലായിരുന്നു അവരുടെ വാദം.
അത്തരത്തിലൊരനുഭവം ഇക്കഴിഞ്ഞ ദിവസവും ഉണ്ടായി. നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷ നേതാവിന്റെ ചേംബറിനടുത്ത് നിൽക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാർ വന്ന് ഒരു ബൈറ്റ് ചോദിച്ചത്. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ സമാഹരിച്ച തുക കൈമാറുകയാണെന്നും അതിനേക്കുറിച്ച് വിവിധ കക്ഷികളിൽപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായമെടുത്തിട്ടുണ്ടെന്നും അക്കൂട്ടത്തിൽ രണ്ട് വാക്ക് പറയാമോ എന്നും ആ ചെറുപ്പക്കാർ ചോദിച്ചപ്പോൾ അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണപ്പോൾ തോന്നിയത്. വയനാട്ടിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ യുവജന സംഘടനകളും നടത്തിയ നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണം നൽകുകയും ചെയ്തു.
ഡിവൈഎഫ്ഐയേക്കുറിച്ച് മാത്രമല്ല, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ എല്ലാ സംഘടനകളേയും പരാമർശിച്ചുകൊണ്ടാണ് പ്രതികരണം നൽകിയത്. വയനാട്ടിൽ കാണിച്ച ഈ കൂട്ടായ്മ മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യതിന്മകൾക്കെതിരയുള്ള പ്രവർത്തനങ്ങളിലും ഉണ്ടാവണം എന്ന അഭിപ്രായവും പങ്കുവച്ചിരുന്നു.
എന്നാൽ അതിൽ നിന്ന് കുറച്ച് ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പിന്നീട് ഡിവൈഎഫ്ഐ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. അതിന് അവർ നൽകിയ തലക്കെട്ടും പൂർണ്ണമായി അവരുടെ സൃഷ്ടിയാണ്, എന്റെ വാക്കുകൾ അല്ല. നല്ല കാര്യം ഡിവൈഎഫ്ഐ അല്ല ആര് ചെയ്താലും അഭിനന്ദിക്കാൻ സാധാരണ ഗതിയിൽ മടികാണിക്കാറില്ല. അത് ഒരു സാമാന്യ മര്യാദയുടെ ഭാഗമാണ്. എന്നാൽ അതിൽ ഒരു സംഘടനയേക്കുറിച്ച് പറയുന്നത് മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നതും മറ്റ് സംഘടനകളെ പരാമർശിച്ചത് ഒഴിവാക്കുന്നതും അതുവച്ച് ദുരുദ്ദേശ്യപരമായ ക്യാമ്പയിൻ നടത്തുന്നതും തിരിച്ചിങ്ങോട്ടുള്ള മര്യാദകേടാണ്. അത് മനസ്സിലാക്കാനുള്ള വിവേകവും ഔചിത്യവും അത് ചെയ്തവർക്കുണ്ടോ എന്നറിയില്ല.
സത്യാനന്തര കാലത്ത് മാധ്യമ പ്രവർത്തകർ കാര്യങ്ങളെ വളച്ചൊടിക്കുന്നു എന്ന് സ്ഥിരമായി പരാതി പറയുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ. എന്നാൽ അതിനെയെല്ലാം കവച്ചുവക്കുന്ന രീതിയിലാണ് അവരുടെ സ്വന്തം പ്രവർത്തനം എന്ന് വീണ്ടും ബോധ്യപ്പെടുത്തുന്ന ഒരനുഭവമാണ് എന്നേ സംബന്ധിച്ചിടത്തോളം ഇത്. സൗമനസ്യവും ബഹുമാനവുമൊക്കെ അതർഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ എന്ന വലിയ പാഠം പഠിക്കാനവസരം നൽകിയവർക്ക് ആത്മാർത്ഥമായ നന്ദി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications