എക്സാലോജിക്ക് - സി എം ആർ എൽ ഇടപാടിൽ ദുരൂഹതയെന്ന് ആർ ഒ സി: റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കും സി എം ആർ എല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ( ആർ ഒ സി ) റിപ്പോർട്ട്. സി എം ആർ എലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജിക്കിന് ഹാജരാക്കാനായില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജി എസ് ടി അടച്ചെന്ന വിവരം കൈമാറിയെന്നും ബെംഗളൂർ ആർ ഒ സിയുടെ റിപ്പോർട്ടിൽ പറയുന്നു.
വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിലൂടെ വിടാമെന്ന് ബെംഗളൂരു ആർ ഒ സി റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. എക്സാ ലോജിക്കിനെതിരെ അന്വേഷണം സി ബി ഐ ക്കോ ഇ ഡിക്കോ വിടാമെന്നും ആർ ഒ സി റിപ്പോർട്ടിൽ പറയുന്നു.

സോഫ്റ്റ് വെയർ സർവ്വീസ് ആവശ്യപ്പെട് സി എം ആർ എൽ പരസ്യം നൽകിയതിന്റേയോ ഇടപാടിന് മുമ്പോ ശേഷമോ സി എം ആർ എല്ലോ എക്സാലോജിക്കോ നടത്തിയ ആശയ വിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്ക് - സി എം ആർ എൽ എൽ ഇടപാടിനെ പറ്റി പറയുന്നത് കരാർ പോലും എക്സാലോജിക്കിനോ സി എം ആർ എല്ലിനോ ഹാജാരാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
കിട്ടിയ പണത്തിന് ജി എസ് എടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരു ആർ ഒ സിക്ക് നൽകിയ മറുപടി എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആർ ഒ സി പറയുന്നു.
കമ്പനീസ് ആക്ട് 2013 പ്രകാരം കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447 രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448 എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർ ഒ സിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.












Click it and Unblock the Notifications