മാധ്യമപ്രവര്ത്തകന് ശ്രീകണ്ഠന് നായരെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടികള്‍ക്ക് ശേഷം വിട്ടയച്ചു
തിരുവനന്തപുരം: ചാനല്‍ പരിപാടിയിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്ത്തകന് ശ്രീകണ്ഠന് നായര്‍ക്കെതിരേയും ഡോ. ഷിനു ശ്യാമളനെതിരേയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
ഇതിന് പിന്നാലെ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങളും കോടതി നടത്തുകയും ചെയ്തു. കേസില്‍ ശ്രീകണ്ഠന് നായരുടേയും ഷിനു ശ്യാമളന്റെയും അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വകാര്യ ക്ലിനിക്കില്‍
തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പ്രവാസിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കും നിയമനടപടി നേരിടേണ്ടി വന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ച ഇരുവരും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റിന് ശേഷം ഇരുവരേയും വിട്ടയച്ചു.

ഹൈക്കോടതി അഭിപ്രായപ്പെട്ടത്
ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്നായിരുന്നു ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്ത് പ്രസിദ്ധീകരിക്കണം
എന്ത് പ്രസിദ്ധീകരിക്കണം, എന്ത് പ്രസിദ്ധീകരിക്കണ്ട എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ വിവേകപരമായി തീരുമാനമെടുക്കണം. ഏതൊരു വാര്‍ത്തയും നല്‍കുന്നതിന് മുമ്പ് മാധ്യമപ്രവര്ത്തകന് അതിന്റെ ആധികാരികത ഉറപ്പു വരുത്തണം. മാധ്യമപ്രവര്‍ത്തകര്‍ ഗോസിപ്പുകള്‍ക്ക് പുറകെ പോകരുത്. ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതാകരുത് വാര്‍ത്തകളെന്നും കോടതി അഭിപ്രായപ്പെട്ടു.

ഖേദം പ്രകടിപ്പിച്ചാലും
തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ശേഷം പിന്നീട് തിരുത്തി ഖേദം പ്രകടിപ്പിച്ചാലും ജനങ്ങള്‍ അത് കണ്ടുകൊള്ളണമെന്നില്ല. അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്തമാണ് ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളത്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ മാധ്യമപ്രവര്‍ത്തകനും ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്
മുന്‍കൂര്‍ ജ്യാമഹര്‍ജി നല്കിയിരിക്കുന്നവരില് ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രതിരോധത്തിലെ ചില കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കലല്ല, ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂകയെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഡോക്ടര്‍ക്കെതിരെ
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നേരത്തെ ഡിഎംഓയുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കൊറോണക്കെതിരേ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അഹോരാത്രം പ്രയത്നിക്കുന്ന സമയത്ത് ചാനല്‍ പരിപാടിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

ഇന്‍കുബേഷന്‍ കാലാവധി
ജനുവരി 31 ന് ഖത്തറില്‍ നിന്നും എത്തിയ യുവാവിന്റെ ഇന്‍കുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു. 28 ദിവസമെന്ന ക്വാറന്റൈന് കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ ജാഗ്രത കാണിക്കാതെ വിദേശത്ത് നിന്നെത്തിയ ആള് എന്ന നിലയില്‍ കോവിഡ് 19 ആണെന്ന തെറ്റായ നിഗമനത്തില്‍ എത്തുകയായിരുന്നു.

മറച്ചുവെച്ചു
ഖത്തറില്‍ മടങ്ങിയെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നു പറയുന്നത് അവിടുത്തെ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഖത്തര്‍ 14 ദിവസത്തെ നിര്‍ബന്ധിത കൈ്വറന്റൈന്‍ ഉറപ്പാക്കുന്നുണ്ട്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡിഎംഒ യുവാവിനെ കണ്ടെത്തിയിരുന്നു.. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് അരോഗ്യവകുപ്പിന് അവമതിപ്പുണ്ടാകുന്ന വിധം പ്രചരണം നടത്തിയതെന്നും കലക്ടര്‍ കണ്ടെത്തിയിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications