സ്വർണ വില അടുത്താഴ്ചയും കുറയും; ആഭരണപ്രേമികളെ ആശ്വസിക്കാം.. ഇനി കുറയുന്നത് ഇത്രയോ?
കഴിഞ്ഞയാഴ്ച സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാജ്യത്ത് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 196 രൂപ കുറഞ്ഞ് 12,508 രൂപയായി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് കുറഞ്ഞത് 180 രൂപയാണ്, പവൻ വില 12,508 രൂപയിലുമെത്തി. സമാനമായി, 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 147 രൂപ കുറഞ്ഞ് 9,381 രൂപയായി. നവംബർ 13-ന് 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 12,865 രൂപയായി ഉയർന്നിരുന്നു. ഇത് നവംബറിലെ (അതുവരെ) ഏറ്റവും ഉയർന്ന വിലയായിരുന്നു. എന്നാൽ, ഈ വർദ്ധനവിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ ഗ്രാമിന് ഏകദേശം 3,570 രൂപയുടെ ഗണ്യമായ ഇടിവുണ്ടായി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിൽ മാത്രം 2600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് സർക്കാരിന്റെ ഷട്ട് ഡൗൺ പ്രതിസന്ധിക്ക് പരിസമാപ്തിയായതും ഡിസംബറിൽ യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതുമാണ് വിപണിക്ക് കരുത്ത് പകരുകയും സ്വർണത്തിന്റെ പെരുമ കുറയുകയും ചെയ്തത്. അതേസമയം ഇനി അറിയേണ്ടത് വരുന്ന ആഴ്ചയും സ്വർണ വില കുറയുമോയെന്നതാണ്.

ആഭരണപ്രേമികൾക്ക് ആശ്വസിക്കാനുള്ള വകയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. അടുത്ത ആഴ്ച സ്വർണത്തിന്റെ മാത്രമല്ല വെള്ളിയുടേയും വിലയിൽ നേരിയ ഇടിവുണ്ടാകുമെന്ന് ഇവർ പ്രവചിക്കുന്നു. അതേസമയം ദീർഘകാലാടിസ്ഥാനത്തിൽ ഈ രണ്ട് അമൂല്യ ലോഹങ്ങളിലും നേട്ടമുണ്ടാകുമെന്ന നിലപാടികൾ വിദഗ്ധർ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ്ണവില കുറഞ്ഞെങ്കിലും, പ്രതിവാര വിലകളിൽ ഏകദേശം 2.5% വർദ്ധനവുണ്ടായി. ആഭ്യന്തര സ്വർണ്ണവിലയിലെ ഈ വർദ്ധനവ് അന്താരാഷ്ട്ര വിലകളിലെ പ്രതിവാര നേട്ടങ്ങളുമായി ഒത്തുപോകുന്നതാണ്.ആഗോള സെൻട്രൽ ബാങ്കുകൾ സ്വർണ്ണം തുടർച്ചയായി വാങ്ങുന്നതാണ് ഈ മുന്നേറ്റത്തിന് കാരണം. സ്വർണ്ണവിലയിൽ അടുത്തിടെയുണ്ടായ 1.2-1.25 ലക്ഷം രൂപ/10 ഗ്രാം എന്ന തരത്തിലേക്കുള്ള ഇടിവ് ഒരു തിരുത്തൽ മാത്രമാണെന്നും, മൊത്തത്തിൽ സ്വർണം മുന്നേറുമെന്നും വിടി മാർക്കറ്റ്സിലെ ഏഷ്യ പസഫിക് സീനിയർ മാർക്കറ്റ് അനലിസ്റ്റ് ജസ്റ്റിൻ ഖൂവിനെ ഉദ്ധരിച്ച് ഗുഡ് റിട്ടേണ്‍സ് റിപ്പോർട്ട് ചെയ്തു.
"ഗാസ സംഘർഷം അവസാനിച്ചെങ്കിലും, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധവും, അമേരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ ഭിന്നതകളും കാരണം ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ ഉയർന്ന നിലയിൽ തുടരുകയാണ്. ഇത് സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം നിലനിർത്തുകയും സ്വർണ്ണവിലയെ പിന്തുണയ്ക്കുകയും ചെയ്യും. അടുത്തിടെയുണ്ടായ ഇടിവ് ഒരു തിരുത്തൽ മാത്രമായി തോന്നുന്നു, ദീർഘകാല ഘടനാപരമായ ശക്തികൾ ഉടൻ തന്നെ വില വീണ്ടും ഉയർത്തും', അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണം എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ദീർഘകാലത്തെ ഡോളർ-വിരുദ്ധ പ്രവണതകൾ പിന്തുണയ്ക്കുന്നതും കണക്കിലെടുക്കുമ്പോൾ, നിക്ഷേപകർ ശുഭാപ്തിവിശ്വാസം നിലനിർത്തണം, എന്നാൽ സംയമനം പാലിക്കുകയും വേണം. അപകടസാധ്യത കുറയ്ക്കാൻ, ഉയർന്ന വിലകളിൽ വാങ്ങുന്നത് ഒഴിവാക്കി, 2-3% ഇടിവ് വരുമ്പോൾ നിക്ഷേപം നടത്തണമെന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ ഗ്രാമിന് വില 180 രൂപ താഴ്ന്ന് 11,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് വില 1,440 രൂപ കുറഞ്ഞു, നിലവിൽ 91,720 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് കുറഞ്ഞത് 2,600 രൂപയാണ്. നവംബർ 13ന് വില 94,320 രൂപയായിരുന്നു. വില ഇനി 90,000ത്തിന് താഴേക്ക് പോകുമോയെന്നാണ് ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications