Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷിപ്പനി: ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദ്ദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദ്ദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റെസ്പോൺസ് ടീമിന്റെ തീരുമാന പ്രകാരമാണ് മാർ​ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസം മുട്ട് എന്നീ രോ​ഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പമി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Birds

കാക്കകളിലും മറ്റ് പക്ഷികളിലുമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃ​ഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടെന്നുള്ള മരണം ഉണ്ടായാൽ മരണപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ് ചത്ത പക്ഷികളെയോ രോ​ഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്.

പക്ഷികളിൽ കാണപ്പെടുന്ന ഒരു വൈറൽ രോഗമാണ് പക്ഷിപ്പനി (H5N1) എന്നും അറിയപ്പെടുന്നു. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പടരുകയും മനുഷ്യരെ അപൂർവ്വമായി മാത്രമാണ് ബാധിക്കുക. ബാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മ്യൂട്ടേഷനുകൾ ചിലപ്പോൾ അത് മനുഷ്യരിലേക്ക് പകരുകയും ഗുരുതരമായ രോഗത്തിന് കാരണമാവുകയും ചെയ്യും.

പക്ഷികളെ പരിപാലിക്കുന്നവർ, കുട്ടികൾ, വീട്ടമ്മമാർ, ഇറച്ചിക്കടക്കാർ, മൃഗഡോക്ടർമാർ, ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം. കോഴികൾ, താറാവ്, കാടകൾ,ടർക്കികൾ, അലങ്കാര പക്ഷികൾ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കയ്യുറകളും മുഖം മൂടിയും ധരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകേണ്ടത് അത്യാവശ്യമാണ്. കഠിനമായ ശരീരവേദന, പനി, ചുമ, ശ്വാസതടസ്സം, ജലദോഷം, കഫത്തിൽ രക്തം, കണ്പോളകളുടെ നീർവീക്കം തുടങ്ങിയ ലക്ഷണങ്ങൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കുന്നത് നിർണായകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+