മുഖ്യമന്ത്രിക്കായുള്ള ഹെലികോപ്ടര്‍ എത്തി; ഒരു മാസം കൊടുക്കേണ്ട വാടക എത്രയെന്നറിയാമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ഉപയോഗിക്കാനായി വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിച്ചു. ദല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ ആണിത്. ചൊവ്വാഴ്ച വൈകിട്ടോടെ ആണ് തിരുവനന്തപുരം എസ് എ പി ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. ഹെലികോപ്ടര്‍ പാര്‍ക്ക് ചെയ്യുക ചാലക്കുടിയിലെ ഗ്രൗണ്ടിലായിരിക്കും.
മധ്യ കേരളത്തില്‍ നിന്ന് ഏത് ജില്ലയിലേക്കും പോകാനുള്ള സൗകര്യം പരിഗണിച്ചാണ് പാര്‍ക്കിംഗ് ചാലക്കുടിയിലാക്കിയത് എന്നാണ് വിവരം. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്ന് ചാലക്കുടിയിലേക്കു പോകും. സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തേക്കാണ് ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുമായി കരാറുള്ളത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ഈ സ്വകാര്യ കമ്പനിക്ക് വാടകയായി നല്‍കേണ്ടത്. അധികം പറക്കുന്ന ഓരോ മണിക്കൂറിനും 90000 രൂപ അധികം നല്‍കേണ്ടി വരും. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് ഈ ഹെലികോപ്ടറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനമായത്.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്ടര്‍ ഉപയോഗിക്കും. നേരത്തെ ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പവന് ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല. അതോടെ കരാര്‍ പുതുക്കിയില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത് ധൂര്‍ത്താണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞിരുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടി സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഈ നടപടി എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ ചെലവില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് എന്നും സതീശന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തീരുമാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications