'സ്വകാര്യബില്‍ എംപിയുടെ അവകാശം, ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ്'; തലസ്ഥാനമാറ്റത്തില് ഹൈബി
തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബില്‍ ചോര്‍ത്തിയതില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ഹൈബി ഈഡന് എം പി. കേന്ദ്ര സര്‍ക്കാരിന് നല്കിയ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തി വിവാദമാക്കി എന്ന് ഹൈബി ആരോപിച്ചു. വിവാദമുണ്ടാക്കി സംസ്ഥാന സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല സ്വകാര്യ ബില്ലുകള്‍ കൊടുക്കാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു. 'ഈ വിഷയം സംബന്ധിച്ച് എന്റെ പരിപൂര്‍ണമായ അഭിപ്രായം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിവാദം അതോട് കൂടി അവസാനിപ്പിക്കണം എന്നുള്ളതായിരുന്നു എന്റെ അഭ്യര്‍ത്ഥനയും,' ഹൈബി പറഞ്ഞു. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ബില്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ആശയം പ്രചരിപ്പിക്കുക അത് ചര്‍ച്ച ചെയ്യുക എന്നുള്ളതാണ്. സ്വകാര്യ ബില്ലിന്റെ സ്വഭാവം ഫോളോ ചെയ്യുന്നവര്‍ക്ക് അത് അറിയുമായിരിക്കും. അതാണ് അതിന്റെ രീതി.
ബില്ലുകള്‍ എല്ലാം പാര്‍ലമെന്റ് സ്വീകരിക്കാറില്ല, ഹൈബി പറഞ്ഞു. ബില്ല് ചോര്‍ന്നതില്‍ ദുരൂഹത ഉണ്ടെന്നും ഹൈബി ഈഡന് ആരോപിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ താന്‍ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാര്‍ലമെന്റില്‍ നോട്ടീസ് കൊടുത്തൊരു ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. അങ്ങനെയിരിക്കെ എങ്ങനെയാണ് ഈ ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്ത് പോയത് എന്ന് എല്ലാവര്ക്കും അറിയാം.
ഈ ചര്ച്ചക്കെല്ലാം കാരണമായത് ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ചെയ്തികളേയും മറച്ച് വെക്കാനുള്ള മാധ്യമമായി ബില്ലിനെ കണ്ടു എന്നേ ഉള്ളൂ. പാര്‍ട്ടി ഇത് നയപരമായി അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് പറഞ്ഞാല്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കും. പാര്‍ട്ടി പറയുന്ന തീരുമാനമാണ് തനിക്ക് അന്തിമമായ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ഹൈബി ഈഡന് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ രൂക്ഷമായി വിമര്‍ശിച്ച നേതാക്കളുടെ സീനിയോറിറ്റി പരിഗണിച്ച് ഇപ്പോള്‍ അവര്‍ക്ക് മറുപടി പറയുന്നില്ലെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നല്കുന്ന കൊച്ചിക്ക് അര്‍ഹമായ സ്ഥാനം കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications