Get Updates
Get notified of breaking news, exclusive insights, and must-see stories!

മഗ്‌സസെ അവാര്‍ഡ് നിരസിച്ചുവെന്ന് ശൈലജ, പാര്‍ട്ടിയുമായി ആലോചിച്ചു, തീരുമാനത്തിന് പിന്നില്‍...

തിരുവനന്തപുരം: മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണ് എന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും എം എല്‍ എയുമായ കെ കെ ശൈലജ. മാധ്യമങ്ങളോടായിരുന്നു ശൈലജയുടെ പ്രതികരണം. മഗ്‌സസെ അവാര്‍ഡ് രാഷ്ട്രീയ നേതാവിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നും അതിനാലാണ് അവാര്‍ഡ് നിരസിച്ചത് എന്നും ശൈലജ വ്യക്തമാക്കി.

നിപ, കൊവിഡ് പ്രതിരോധമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു. എന്‍ ജി ഒ നല്‍കുന്ന അവാര്‍ഡ് പൊളിറ്റിക്കല്‍ ലീഡര്‍ എന്ന നിലയില്‍ താന്‍ സ്വീകരിക്കണോ എന്നതില്‍ സംശയമുണ്ടായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതിനോടൊന്നും ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ശൈലജ വ്യക്തമാക്കി.

1

ശൈലജ ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെയാണ്... അങ്ങനെ ഒരു നിര്‍ദേശം മഗ്‌സസെ അവാര്‍ഡ് കമ്മിറ്റിയില്‍ നിന്ന് വന്നിരുന്നു. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊളിറ്റിക്കല്‍ ലീഡേഴ്‌സിന് അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയിട്ടില്ല. ഞാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മെമ്പറാണ് സ്വാഭവികമായും അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തു. പൊളിറ്റിക്കല്‍ ലീഡറിന് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ല.

2

മാത്രമല്ല എന്‍ജിഒ നല്‍കുന്ന അവാര്‍ഡാണ്. അവാര്‍ഡ് എന്ന് പറയുന്നത് വലിയ അവാര്‍ഡാണ്. പക്ഷെ എന്‍ജിഒ നല്‍കുന്ന അവാര്‍ഡ് പൊളിറ്റിക്കല്‍ ലീഡര്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിക്കണോ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിസി മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കൂട്ടായി എടുത്ത തീരുമാനം അത് സ്വീകരിക്കേണ്ട എന്നായിരുന്നു.

3

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

അതിനാല്‍ അവരോട് നന്ദി പറഞ്ഞ് കൊണ്ട് അവാര്‍ഡ് സ്വീകരിക്കുന്നില്ല എന്ന് പറയുകയായിരുന്നു. ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതിനോടൊന്നും താരതമ്യം ചെയ്യേണ്ടതില്ല. പാര്‍ട്ടി എന്ന നിലയില്‍ കൂട്ടായി ചര്‍ച്ച ചെയ്തിട്ട് മാത്രമാണ് തീരുമാനത്തിലെത്തിയത്. എന്റെ വ്യക്തിപരമായ കാര്യമല്ല. സിസി മെമ്പറായത് കൊണ്ട് പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.

4

സി പി ഐ എം അനുമതി നല്‍കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചത് എന്ന് നേരത്തെ തന്നെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്നാണ് റിപ്പോര്‍ട്ട്. ശൈലജക്ക് 2022 ലെ രമണ്‍ മഗ്സസെ അവാര്‍ഡ് ലഭിക്കാനുള്ള അവസരം പാര്‍ട്ടി ഇല്ലാതാക്കി എന്നായരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സി പി ഐ എം തങ്ങളുടെ രണ്ടാമത്തെ 'ചരിത്രപരമായ മണ്ടത്തരം' ആവര്‍ത്തിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്

5

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ ജനകീയ മുഖമായിരുന്നു കെ കെ ശൈലജ. ഏഷ്യയുടെ നോബല്‍ സമ്മാനം എന്നാണ് രമണ്‍ മഗ്സസെ അവാര്‍ഡ് അറിയപ്പെടുന്നത്. അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ് മഗ്‌സസെ അവാര്‍ഡ്. ശൈലജയെ അവാര്‍ഡ് സ്വീകരിക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നെങ്കില്‍ മഗ്‌സസെ പുരസ്‌കാരം കിട്ടുന്ന ആദ്യ മലയാളി വനിതയാകുമായിരുന്നു.

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

6

എന്നാല്‍ പാര്‍ട്ടിയോട് കൂടിയാലോചിച്ചാണ് അവാര്‍ഡ് നിരസിച്ചത് എന്ന് പറഞ്ഞ് മറ്റ് റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ശൈലജ ടീച്ചര്‍. 64-ാമത് മഗ്സസെ അവാര്‍ഡിനായിട്ടായിരുന്നു കെ കെ ശൈലജയെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം ആഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+