കോണ്‍ഗ്രസില്‍ വീണ്ടും അടി: സുധാകരനെതിരെ സുധീരന്, വില കല്‍പ്പിക്കുന്നില്ലെന്ന് സുധാകരന്
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന്. ഈ ശൈലി പാർട്ടിക്ക് ഗുണകരമല്ല. പഴയത് ആവർത്തിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. നേരത്തെ രണ്ട് ഗ്രൂപ്പിന്റെ താല്പര്യമായിരുന്നു സംരക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്. എന്നാല്‍ ഇന്നിപ്പോള്‍ അതിനേക്കാള്‍ കൂടുതലായി. ഈ വിഷയത്തില്‍ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് അയച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചതെന്നും സുധീരന് പറഞ്ഞു.
പിന്നീട് താരീഖ് അന്‍വർ, രാഹുല്‍ ഗാന്ധി എന്നിവർ വിളിച്ച് പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വർഷമായി യാതൊരുവിധ പരിഹാരവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഗ്രൂപ്പ് രാഷ്ട്രീയം കുറേക്കൂടെ വിപുലമായ രീതിയിലേക്ക് പോയി. നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് അഞ്ചായി. ഞാന്‍ പേര് പറയുന്നില്ലെങ്കിലും അത് ഒരു യാഥാർത്ഥ്യമാണ്. ഗ്രൂപ്പിന്റെ ഉള്ളില്‍ ഉപഗ്രൂപ്പുകളും ഉണ്ട്. വളരേയേറെ സംഘടകരമായ കാര്യമാണ് ഇത്.

ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങളിലും കെ പി സി സിയും ഹൈക്കമാന്‍ഡും പരിഹാരം കാണുന്നില്ലെന്ന് കണ്ടപ്പോഴാണ് ഞാന്‍ കെ പി സി സി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. കെ പി സി സി പരിപാടിയില്‍ മാത്രമാണ് പങ്കെടുക്കാത്തത്. ഡി സി സികള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. സ്ഥിരമായി പാർട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന ഞാന്‍ പാർട്ടി വിട്ടെന്ന് പറയുന്ന കെ പി സി സി അധ്യക്ഷനെക്കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടതെന്നും വിഎം സുധീരന് ചോദിക്കുന്നു.
അദ്ദേഹം പറയുന്ന പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് തന്നെ പിന്നീട് നിശ്ചയിമില്ല. അതുകൊണ്ടാണ് പറഞ്ഞ പല കാര്യങ്ങളും തിരുത്തേണ്ടി വരുന്നത്. ഇക്കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരും. ഞാന്‍ പാർട്ടി വിട്ടെന്ന് ഒരിക്കലും അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. ഔചിത്യരാഹിത്വവും സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായി. കെ പി സി സി യോഗത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിക്കേണ്ടത് കെ പി സി സി യോഗത്തിലാണ്. അത് ചെയ്യാതെ പരസ്യമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം വി എം സുധീരന്റെ പ്രസ്താവനകള്‍ക്ക് വില കല്പ്പിക്കുന്നില്ലെന്നായിരുന്ന് കെ സുധാകരന്റെ പ്രതികരണം. സുധീരന്റെ വാക്കുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോകവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications