നേതൃത്വം 'ബിജെപിക്കൊപ്പം'; വെട്ടിലായി ജെഡിഎസ്, രാഷ്ട്രതി തിരഞ്ഞെടുപ്പില്‍ വോട്ട് ആർക്ക്, തീരുമാനം
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥി ദ്രൗപദി മുര്‍മുവിന് എന്‍ ഡി എ ഇതര പാർട്ടികളില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിരോമണി അകാലി ദള്‍, ബി ജെ ഡി, വൈ എസ് ആർ കോണ്‍ഗ്രസ്, ബി എസ് പി തുടങ്ങിയ നിരവധി കക്ഷികളാണ് എന്‍ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഈ നിരയിലേക്ക് കർണാടകയിലെ പ്രധാന ശക്തിളിലൊന്നായ ജെ ഡി എസും മുർമുവിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയാണ് പാർട്ടിയുടെ നിലപാട് അറിയിച്ചത്.

മുൻ പ്രധാനമന്ത്രിയും പാർട്ടി മേധാവിയുമായ എച്ച്‌ഡി ദേവഗൗഡയുമായി മുർമു രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നു. ഗൗഡയെ കാണാനും പിന്തുണ തേടാനും ബംഗളൂരു സന്ദർശിക്കാൻ പോലും അവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർക്ക് മുന്നില്‍ വ്യക്തമാക്കി.
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

"ജയിക്കാൻ ആവശ്യമായ പിന്തുണ അവർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. പക്ഷേ, അത് വകവയ്ക്കാതെ അവർ ഞങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്, അത് അവരുടെ മഹാമനസ്കതയാണ് കാണിക്കുന്നത്," രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തങ്ങളും മുൻ ജാർഖണ്ഡ് ഗവർണർക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് ജെഡിഎസ് നേതാവ് പറഞ്ഞു. മുർമുവിന്റെ നേട്ടങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് കുമാരസ്വാമി കൂട്ടിച്ചേർത്തു.

"ഇത് കോൺഗ്രസിന്റെയോ ഭാരതീയ ജനതാ പാർട്ടിയുടെയോ പാർട്ടി രാഷ്ട്രീയത്തിന്റെയോ പ്രശ്‌നമല്ല... രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ എടുത്ത തീരുമാനത്തിന് ജെ ഡി എസിനെ ബി ജെ പിയുടെ ബി ടീമെന്ന് വിളിക്കരുത്," എന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പിയുമായുള്ള ധാരണയില്‍ ജെ ഡി എസ് പ്രവർത്തിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശക്തമാവുന്നതിനിടയിലാണ് അവർ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാർത്ഥിയെ പിന്തുണച്ച് രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം ജെ ഡി എസ് ദേശീയ നേതൃത്വം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ രംഗത്ത് എത്തിയതോടെ വെട്ടിലായത് ജെ ഡി എസ് നേതൃത്വമായിരുന്നു. മുർമുവിന് വോട്ട് ചെയ്യാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തെ പാർട്ടിക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

എന്നാല്‍ വിഷയത്തിൽ മാത്യു ടി തോമസ് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുകയും കേരള ഘടകത്തിന് സ്വതന്ത്ര തീരുമാനം എടുക്കാൻ ദേശീയ നേതൃത്വം അനുമതി നൽകുകയും ചെയ്യുകയുമായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് കേരള ഘടകം ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പമാണെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വ്യക്തമാക്കി.

ഏതു സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നത് സംബന്ധിച്ച് പാർട്ടി ദേശീയ തലത്തിൽ ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ എല്‍ ജെ ഡിയുമായുള്ള ലയനത്തിന് ദേവ ഗൌഡ പച്ചക്കൊടി കാണിച്ചെന്നും ബെംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്യൂ ടി തോമസ് പറഞ്ഞു. അതേസമയം ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടില്‍ എല്‍ ജെ ഡിക്ക് ആശങ്കയുണ്ടെന്നെ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications