Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിനും ഞങ്ങൾക്കും തെറ്റുപറ്റി..മാപ്പ് പറയാൻ ഞങ്ങൾ തയ്യാറാണെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്

കൊച്ചി; ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജുമായി ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ തയ്യാറാണെന്ന് ഡി സി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. ഇരു കൂട്ടരും പ്രകോപനപരമായി പെരുമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ജോജുവിനോട് മാപ്പു പറയാൻ പോലും തങ്ങൾ തയ്യാറാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Recommended Video

cmsvideo
    ജോജുവിനെ കൊണ്ട് കേസ പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച | Oneindia Malayalam

    ഞങ്ങൾ നടത്തിയത് ഒരു ജനകീയ സമരമാണ്. അതിനെ ജനങ്ങൾ ഏറ്റെടുത്തു. ആ സമരത്തിനിടെയുണ്ടായ ചില അനിഷ്ട സംഭവങ്ങൾക്ക് കാരണമായവരുമായി ഞങ്ങൾ ഇന്നും ഇന്നലെയുമായി സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിഷയങ്ങൾ പരസ്പരം തീർക്കാനുള്ള ഒരു ശ്രനം നടത്തുകയാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ബാധ്യത ഓരോ വ്യക്തികൾക്കുമുണ്ട്. ആ വ്യക്തികൾക്കുള്ള ബാധ്യത നിലനിൽക്കുമ്പോൾ തന്നെ അത് ആരോഗ്യകരമായിരിക്കണമെന്ന അടിസ്ഥാന തത്വം കൂടിയുണ്ട്, ഷിയാസ് മീഡിയ വണ്ണിനോട് പറഞ്ഞു.

     x11-1635877723-jpg-pagespeed-ic-q-wshppym9-1636

    അന്ന് നടന്നത് ആരോഗ്യകരമായിരുന്നില്ല. ഒരു പ്രതിഷേധത്തിന് നടുവിലേക്ക് തീഷ്ണമായ ഭാഷയിലും ശൈലിയിലും സംസാരിച്ചതാണ് അന്നത്തെ വിഷയത്തിന് കാരണമായത്. അത്തരത്തിൽ പെരുമാറിയ ജോജുവിനും തെറ്റു പറ്റി അതിനെതിരെ പ്രതിഷേധിച്ച ഞങ്ങൾക്കും തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ തെറ്റ് ഏറ്റ് പറയുകയും പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങളുമായി ഞങ്ങൾ മുൻപോകുകയാണ്. ഉടൻ തന്നെ പ്രശ്നങ്ങൾ ആർക്കും ബുദ്ധിമുട്ടാകാതെ തരത്തിൽ പരിഹരിക്കും, ഷിയാസ് വ്യക്തമാക്കി.

    ഇതൊരു ജനകീയ സമരമായിരുന്നുവെന്ന ബോധ്യം ഇരുകൂട്ടർക്കുമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഷേധം ആ ഒരു സാഹചര്യത്തിന് യോജിക്കുന്ന ഒന്നായിരുന്നില്ല. അതാണ് തിരിച്ചും ഒരു പ്രതിഷേധം ഉണ്ടായത്. അതും സ്വാഭാവികമായിരുന്നു. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെ തരത്തിൽ അത് പരിഹരിക്കപ്പെടണം. പ്രശ്നത്തിനിടയിൽ പരസ്പരം വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് തീർക്കാൻ ഒരുക്കമാണ്. മാപ്പ് പറയാൻ പോലും തങ്ങൾ തയ്യാറാണ്.

    അന്ന് റോഡിലുണ്ടായ പലർക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അവരോടൊക്കെ ഞങ്ങൾ മാപ്പ് ചോദിച്ചു. ഞങ്ങൾ വഴിതടയുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാല്ല. ജീവിതം ദുസഹ്ഹമായിരിക്കുന്ന നിരവധി പേർ ഈ നാട്ടിലുണ്ട്. അവരുടെ വഴി തടസപെടാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നുള്ള ഉത്തമമായ വിശ്വാസം ഉണ്ട്.

    110 രൂപയ്ക്ക് പെട്രോളും 104 രൂപയ്ക്ക് ഡീസലുമൊന്നും അടിക്കാൻ എനിക്ക് സാധിക്കില്ല. 1200 രൂപകൊടുത്ത് ഗ്യാസ് വാങ്ങാൻ സാധിക്കില്ല. ദുരിതം പേറുന്ന മനുഷ്യന് വേണ്ടി മുന്നിൽ നിന്ന് നയിക്കാനുള്ള ബാധ്യതയാണ് കോൺഗ്രസ് പാർട്ടിക്കുള്ളത്. അതിന്റെ പേരിൽ ജയിലോ കേസോ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സന്തോഷത്തോടെ ഏറ്റുവാങ്ങാൻ തയ്യാറാണ്, മുഹമ്മദ് ഷിയാസ് പറഞ്ഞു.സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഷിയാസ് അറിയിച്ചു.

    പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചർച്ച. ജോജുവിന്റെ സുഹൃത്തുക്കളുമായും നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്.ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.

    തിങ്കളാഴ്ചയായിരുന്നു ഇന്ധന വില വർധനവിനെതിരെ ഗതാഗതം സ്തംഭിപ്പിച്ച് കൊച്ചിയിൽ സമരം നടത്തിയ കോൺഗ്രസിനെതിരെ ജോജു പ്രതിഷേധിച്ചത്.ഇടപ്പള്ളിയിൽ വെച്ചായിരുന്നു സംഭവം. ഏറെ നേരം റോഡ് തടസപ്പെടുത്തി സമരം നടത്തിയതോടെയായിരുന്നു ജോജു പ്രതിഷേധിച്ചത്. എന്നാൽ പ്രതിഷേധിച്ച താരത്തിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തല്ലിതകർത്തു. ജോജു മദ്യപിച്ചെത്തി ഗുണ്ടയെ പോലെ പെരുമാറിയെന്നായിരുന്നു പാർട്ടി നേതാക്കൾ ആരോപിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+